ADVERTISEMENT

നിഴലുപോലെ കൂടെനിന്ന സഹപ്രവർത്തകൻ, മനസറിഞ്ഞ കൂടപ്പിറപ്പ്... സീരിയൽ സംവിധായകൻ ആദിത്യൻ അവർക്ക് അങ്ങനെ ആരെല്ലാമോ ആയിരുന്നു. കഴിഞ്‍ ദിവസവും വരെയും സന്തോഷത്തോടെ കൂെട നിന്ന് വീണ്ടും കാണാമെന്ന് വാക്കുപറഞ്ഞു പോയ മനുഷ്യൻ ഈ ലോകത്തില്ലാ എന്നുള്ള സത്യം ഇനിയും പലർക്കും ഉൾക്കൊള്ളാനായിട്ടില്ല. ക്ഷണനേരം കൊണ്ട് മരണത്തെ പുൽകിയ ആ നല്ല മനുഷ്യൻ സീരിയൽ താരങ്ങൾക്കും അണിയറ പ്രവർത്തകർക്കും നൽകിയ വേദന താങ്ങാലുന്നതിലും അപ്പുറം.

അവസാനമായി യാത്രാമൊഴി നൽകാൻ തങ്ങളുടെ പ്രിയപ്പെട്ട ആദിത്യന് അരികിൽ എത്തിയപ്പോൾ ചുറ്റും കണ്ണീർക്കടലായിരുന്നു. ആദിത്യൻ സംവിധാനം ചെയ്യുന്ന സാന്ത്വനം സീരിയിലിലെ അണിയറ പ്രവർത്തകര്‍ വിടപറയാനെത്തിയത് ഹൃദയം തൊടുന്ന കാഴ്ചയായി മാറി. ഈ സീരിയലിന്റെ ചിത്രീകരണം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ സമയത്തായിരുന്നു ആദിത്യന്റെ മരണം.

ADVERTISEMENT

ബുധനാഴ്ച മണക്കാടുള്ള ഒരു വീട്ടിലെ ഷൂട്ടിങ് പൂർത്തിയാക്കി രാത്രി പത്തു മണിയോടെ പേയാടുള്ള വാടകവീട്ടിലേക്കു പോയതാണ് ആദിത്യൻ.  പുലർച്ചെ 2.20 ന് സീരിയലിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ ഡയറക്ടർ ശരത്തിനെ ഫോൺ ചെയ്തു നെഞ്ചു വേദനയെന്നും ആശുപത്രിയിലേക്കു പോകണമെന്നും പറഞ്ഞു. 

ശരത് വീട്ടിലെത്തിയപ്പോൾ അവശനിലയിലായിരുന്നു. തുടർന്നു സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുൻപു ആദിത്യൻ മരണമടയുകയായിരുന്നു.  സാന്ത്വനം സീരിയലിലെ താരങ്ങൾക്കെല്ലാം തന്നെ കുടുംബാംഗത്തെ പോലെ ആയിരുന്നു ആദിത്യൻ. ചിപ്പി രാജീവ് പരമേശ്വരൻ, സജിൻ, ഗിരീഷ് നമ്പ്യാർ, ഗോപിക അനിൽ തുടങ്ങിയവരാണ് സാന്ത്വനത്തിലെ പ്രധാന കഥാപാത്രങ്ങൾ.  

ADVERTISEMENT

അമ്മ, വാനമ്പാടി, ആകാശദൂത് തുടങ്ങിയവയാണ് ആദിത്യൻ സംവിധാനം ചെയ്ത മറ്റു  സീരിയലുകൾ.  കൊല്ലം അഞ്ചൽ സ്വദേശിയാണ് ആദിത്യൻ

ADVERTISEMENT
ADVERTISEMENT