ADVERTISEMENT

തീഷ്ണവും മനോഹരവുമായ പ്രണയകഥ പറയുന്ന ചിത്രമാണ് 'ഭൂമിയിലെ മനോഹര സ്വകാര്യം'. പ്രയാഗ മാർട്ടിനും ദീപക് പറമ്പോലും ആണ് ചിത്രത്തിലെ നായികാനായകന്മാർ. സിനിമ തിയറ്ററുകളിൽ വിജയകമായി ഓടിക്കൊണ്ടിരിക്കുകയാണ്. സിനിമയുടെ കഥാതന്തുവുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് ഡയറക്ടർ പി ടി മുഹമ്മദ് സാദിഖ് പങ്കുവച്ച ഫെയ്സ്ബുക് കുറിപ്പ് ശ്രദ്ധേയമാവുകയാണ്. 

പി ടി മുഹമ്മദ് സാദിഖ് എഴുതിയ കുറിപ്പ് വായിക്കാം; 

ADVERTISEMENT

എ. ശാന്തകുമാർ തിരക്കഥയെഴുതി ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത 'ഭൂമിയിലെ മനോഹര സ്വകാര്യം' എന്ന സിനിമ ചില തിയേറ്ററുകളിൽ ഓടുന്നു. പ്രണയം ഉപേക്ഷിച്ചു സാഹചര്യവശാൽ ഇസ്ലാമിക മത പ്രഭാഷകനാകുന്ന യുവാവും കന്യാസ്ത്രീയാകുന്ന യുവതിയും യാദൃച്ഛികമായി വീണ്ടും കണ്ടുമുട്ടുകയും ഒളിച്ചോടുകയും ചെയ്യുന്നതാണ് സിനിമയുടെ ഒരു ഹൈലൈറ്റ്. സത്യത്തിൽ കന്യാസ്ത്രീയാകേണ്ടിയിരുന്നത് നായികയുടെ അനിയത്തിയായിരുന്നു. വീൽചെയറിൽ ജീവിതം തളർന്നു പോയ അയൽപക്കത്തെ യുവാവിന് ഒരു ജീവിതം കൊടുക്കാൻ കന്യാമഠത്തിലേക്ക് പോകാൻ അനിയത്തി വിസമ്മതിക്കുകയാണ്.

ഒളിച്ചാടിയ കമിതാക്കളുടെ ഉള്ളിൽ നിന്ന് മതം വിട്ടു പോകുന്നില്ല. തന്റെ മതമാണ് ശരിയെന്നും അതിലേക്ക് പരിവർത്തനം ചെയ്യണമെന്നും ഇരുവരും വല്ലാതെ നിർബസം പിടിക്കുന്നതോടെ ആ ദാമ്പത്യം ഉലയുന്നു. പ്രണയിക്കുമ്പോൾ മതം പ്രശ്നമല്ലാത്തവർക്കും ജീവിയ്ക്കുമ്പോൾ മതം പ്രശ്നമാകുന്ന അനേകം ദമ്പതിമാരെ അറിയാം.

ADVERTISEMENT

സാധാരണ എല്ലാവരുടെ ദാമ്പത്യത്തിലുമുണ്ടാകുന്ന കൊച്ചു കൊച്ചു പ്രശ്നങ്ങൾക്ക് പോലും ജനിച്ചു വളർന്ന മതം പ്രതിക്കൂട്ടിലാകുന്ന അനുഭവങ്ങളുണ്ട്. അതിൽ നിന്ന് മനസ്സിലാകുന്ന ഏറ്റവും വലിയ സത്യം മതത്തിന്റെ കണ്ണടയില്ലാതെ സ്വന്തം ഇണയെപ്പോലും കാണാൻ ഇവർക്ക് പറ്റുന്നില്ലെന്നാണ്. അത്ര വിഷമാണ് ഈ മതം. ഒരാളുടെ പെരുമാറ്റത്തെ നിർണയിക്കുന്നതിൽ ആ മതത്തിന്റെ വൈകല്യങ്ങൾക്കും പങ്കുണ്ടെന്ന് അവർ പരസ്പരം കുറ്റപ്പെടുത്തുമ്പോൾ മനുഷ്യൻ എന്ന രീതിയിൽ ഇവർക്ക് പരസ്പരം മനസിലാക്കാൻ സാധിച്ചിട്ടില്ലെന്ന് തോന്നിയിട്ടുണ്ട്.

മിശ്ര ജാതി വിവാഹങ്ങളിലും ഈ പ്രശ്നമുണ്ട്. ഇണയുടെ കുഴപ്പങ്ങളെ ജാതിയോട് ചേർത്തു പറയുന്നവരേയും കണ്ടിട്ടുണ്ട്. ഇതൊക്കെ ജീനിൽ നിന്ന് പാടെ തുടച്ചു കളയാൻ സാധിക്കുന്നവർ, മനുഷ്യനെ മനുഷ്യനായി കാണാൻ സാധിക്കുന്നവർ മാത്രം മിശ്ര വിവാഹം കഴിച്ചാൽ മതി. അങ്ങിനെ വിവാഹിതരായി ജീവിക്കുന്ന അനേകം പേരെയും അറിയാം.

ADVERTISEMENT
ADVERTISEMENT