ADVERTISEMENT

‘ചുരുളി’ വിവാദത്തിൽ വിശദീകരണവുമായി നടൻ ജോജു ജോർജ്.

‘ചുരുളി എന്ന സിനിമയ്ക്കോ ആ കഥാപാത്രത്തിനോ എതിരല്ല ഞാൻ. അതെന്റെ കൾട്ട് കഥാപാത്രമാണ്. എന്റെ ആഗ്രഹം കൊണ്ട് അഭിനയിച്ച സിനിമയാണ്. ആ സിനിമ ഒരു ഫെസ്റ്റിവലിനുേവണ്ടി ചെയ്ത സിനിമയാണെന്നായിരുന്നു എന്നോടു പറഞ്ഞിരുന്നത്. അതുകൊണ്ടാണ് ആ സ്വാതന്ത്ര്യത്തോടെ തെറി പറഞ്ഞ് അഭിനയിച്ചത്. അന്ന് ഫെസ്റ്റിവലിനുവേണ്ടി ഷൂട്ട് ചെയ്ത സിനിമ പിന്നീട് ഒടിടിയിൽ വന്നു. ഐഎഫ്എഫ്കെയിൽ തെറി ഇല്ലാത്ത പതിപ്പ് റിലീസ് ചെയ്തിരുന്നു. ലിജോ എന്നെക്കൊണ്ട് ഡബ്ബും ചെയ്യിപ്പിച്ചതാണ്. പക്ഷേ പൈസ കൂടുതൽ കിട്ടിയപ്പോൾ തെറി ഉളള പതിപ്പ് ഒടിടിയിലേക്കു വിറ്റു. എന്റെ ജീവിതത്തിൽ ഏറ്റവും കഠിനമേറിയ സമയത്താണ് ഈ സിനിമ ഇറങ്ങുന്നത്. റോഡ് ബ്ലോക്കുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ തവിടുപൊടിയായി, പിന്നീട് രക്ഷപ്പെട്ടു വരുന്ന സമയത്ത് സിനിമ ഇറങ്ങുന്നു. പിന്നീട് ആ സിനിമ മാർക്കറ്റ് ചെയ്യപ്പെടുന്നത് എന്റെ തെറി വച്ചാണ്. സൗഹൃദത്തിന്റെ കാര്യത്തിൽ സംഭവിച്ച സിനിമയാണ്. പക്ഷേ ഇതിൽ അഭിനയിച്ചതിന് ഒരു എഗ്രിമെന്റുണ്ടാകുമല്ലോ, ആ തുണ്ട് കടലാസിനൊപ്പം ആ എഗ്രിമെന്റും പുറത്തുവിടണം’. – ജോജു പത്രസമ്മേളനത്തിൽ പറഞ്ഞു.

ADVERTISEMENT

‘ഇതിപ്പോൾ പറയാനും കാരണമുണ്ട്. കുറച്ച് ദിവസങ്ങൾക്കുമുൻപ് എന്റെ മക്കൾ പുതിയ സ്കൂളിലേക്ക് മാറി. എന്റെ മോളോട് സഹപാഠി ആദ്യം കാണിച്ച ഒരു ട്രോൾ ചുരുളിയിൽ ഞാൻ പറഞ്ഞ തെറിയാണ്. അപ്പ ആ സിനിമയിൽ അഭിനയിക്കരുതായിരുന്നെന്ന് മകൾ എന്നോട് പറഞ്ഞു. ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ആ സിനിമയിൽ അഭിനയിക്കില്ലായിരുന്നു. അതുകൊണ്ടാണ് ഇത്രയും കാലങ്ങൾക്കുശേഷം ഞാനീ കാര്യം പറ‍ഞ്ഞത്. ഞാനിത് കാണുന്നത് വേറെ കാഴ്ചപ്പാടിലാണ്. എന്റെ കുടുംബത്തെ ബാധിച്ചു, എന്റെ മകൾ വരെ ഇക്കാര്യം സംസാരിച്ചപ്പോൾ അതെന്നെ ട്രിഗർ ചെയ്തു’.– ജോജു പറയുന്നു.

‘അവരിപ്പോൾ പുറത്തുവിട്ടത് എനിക്കു തന്ന തുക മാത്രമാണ്. ആ തുണ്ട് പേപ്പർ അല്ലാതെ എനിക്കു തന്ന എഗ്രിമെന്റാണ് അവർ പുറത്തുവിടേണ്ടത്. ഞാൻ ലിജോയുടെ ശത്രുവോ, ഇക്കാര്യത്തിൽ വാദിച്ചു ജയിക്കാനോ വന്ന ആളല്ല. എന്റെ നിലനിൽപ്പിനുവേണ്ടി വന്നു പറയേണ്ട ഗതികേട് ആണ്. ലക്ഷങ്ങളുടെ കണക്കുകളോ കോടികളുടെ കണക്കോ അല്ല, പക്ഷേ അത് പൊതു സമൂഹത്തിൽ വലിയ ചർച്ച ഉണ്ടാക്കും. 5 ലക്ഷം രൂപ എനിക്കു ലഭിച്ച തുകയാണ്. അതാണോ എന്റെ പ്രതിഫലം. ‘ജോസഫും’ ‘പൊറിഞ്ചവും’ വന്നതിനുശേഷം വന്ന സിനിമയാണ് ‘ചുരുളി’. അങ്ങനെയൊരു സമയത്ത് എന്റെ പ്രതിഫലം എങ്ങനെയായിരിക്കുമെന്ന് ഞാൻ പറയേണ്ട കാര്യമില്ല. ഇതാണ് എന്റെ പ്രതിഫലമെന്ന് എഴുതി ഒപ്പിട്ടു കൊടുത്ത ശേഷം ഇങ്ങനെയൊരു ആരോപണവുമായി വന്നാൽ അത് ചെറ്റത്തരമാണ്. ഇതിനൊരു എഗ്രിമെന്റുണ്ട്. പൈസ അല്ല എന്റെ വിഷയം. ഈ സിനിമ എന്റെ വ്യക്തിജീവിതത്തിൽ ഉണ്ടാക്കിയ ഡാമേജ് ചില്ലറയല്ല. പ്രതിഫലത്തിന്റെ പേരിലുള്ള പ്രശ്നമായി ഇതു മാറരുത്’.– ജോജുവിന്റെ വാക്കുകൾ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT