ഒരേ ഒരു ഷോട്ടിൽ ഒരു സിനിമ. ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് ഒരു ലേഡി ഡയറക്ടർ ഒരു ഷോട്ടിൽ ഒരു സിനിമ ഒരുക്കുന്നത്. പല മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ഡോ. അപർണയാണ് ഒരു നേർസംഭവത്തെ ആസ്പദമാക്കി ഹൃസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്.
ട്രാൻസ്‌ജെൻഡർ സമൂഹത്തിൽ നേരിടുന്ന പ്രശ്നമാണ് സിനിമ ഉയർത്തികാണിക്കുന്നത്. അതും ഒരു റിയൽ ഇൻസിഡന്റിൽ നിന്നും ഉണ്ടായതാണ്. ഇന്ത്യയിൽ തന്നെ ആദ്യമായായാണ് ഒരു സ്ത്രീ ഒറ്റ ഷോട്ടിൽ ഒരു ഷോർട് ഫിലിം സംവിധാനം ചെയ്‍തിരിക്കുന്നത്. ഉറാമ്പുലികൾ എന്നാണ് ചിത്രത്തിന് അപർണ നൽകിയിരിക്കുന്ന പേര്.
ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ആര്യൻ കൃഷ്ണനാണ്. ക്യാമറ രാജീവ് രാജേന്ദ്രൻ. ചിത്രത്തിന്റെ നിർമാണം മുണ്ഡബ്ര ഫൈസൽ. ഇതിനോടകം തന്നെ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.
"ട്രാൻസ് ജീവിതം പലപ്പോഴും അങ്ങനെ തന്നെയാണ് എങ്ങുമെത്താത്ത ഐഡൻ്റിറ്റി പോലെ.ആർക്കും എത് പകലും പാതിരാവിലും സദാചാര ബോധത്തിൻ്റെ അളവുകൾ കൊണ്ട് നിരാകരിക്കാവുന്ന ജീവിതത്തിന്റെ നേർ കാഴ്ചയാണ് ഈ കുഞ്ഞ് സിനിമ.ഒരു രാത്രിയാത്ര, കൂട്ടത്തിൽ ചേർക്കാൻ കഴിയാത്തതെന്തോ അത് കരുണയില്ലാതെ ഉപേക്ഷിക്കുക.യാത്ര തുടരുന്ന ബസ് അതിലെ യാത്രക്കാർ. ഞാൻ കേട്ട ഒരു നടന്നകഥയിലെ ചെറിയൊരു ഭാഗം കൂടിയാണ് ഈ സിനിമ ". അപർണ പറയുന്നു.
ഡോക്ടർ പ്രൊഫെഷന് പുറമെ 10 വർഷത്തോളമായി അപർണ ആങ്കറിങ് രംഗത്ത് സജീവമാണ്. അഭിനയവും വലിയൊരു മോഹമാണ്. അഭിനയത്തോടുള്ള അഭിനിവേശത്തിൽ നിന്നാണ് ഡയറക്ഷനിലേക്ക് തിരിഞ്ഞത്. കോഴിക്കോട് വേങ്ങേരി സ്വദേശിനിയാണ് അപർണ. അച്ഛൻ ഡോ. സോമസുന്ദരൻ, അമ്മ പദ്മജ. പി. എം. സഹോദരൻ അനഖും സഹോദരി അശ്വതിയും അടങ്ങുന്ന കുടുംബമാണ് അപർണയുടെ കലാ ജീവിതത്തിന് പൂർണ പിന്തുണ നൽകുന്നത്.