ADVERTISEMENT

നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി വിടപറഞ്ഞ് മൂന്ന് മാസം പിന്നിടുമ്പോൾ, ജീവിതത്തിലെ പ്രയാസങ്ങൾ തുറന്നു പറയുകയാണ് താരത്തിന്റെ ഭാര്യ രേണു.

ഒരു ജോലി ആവശ്യമാണെന്നും എപ്പോഴും എല്ലാവരും സഹായിക്കണമെന്നില്ലല്ലോയെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ രേണു തുറന്നു പറയുന്നു.

ADVERTISEMENT

‘ഏട്ടൻ പോയി എങ്കിലും എന്റെ കൂടെ ഉണ്ട്. അദ്ദേഹം മരിക്കുന്നതിന് കുറച്ച് നാൾ മുന്നെയാണ് ഞാൻ ഇൻസ്റ്റാഗ്രാം തുടങ്ങുന്നതും റീൽസ് ചെയ്യുന്നതും. അതും സുധി ഏട്ടൻ പറഞ്ഞതു കൊണ്ട്. നെഗറ്റീവ് കമന്റുകളോട് ഞാൻ ഒന്നും പറയുന്നില്ല. കാരണം പറയുന്നവർ പറഞ്ഞോട്ടെ. ഈ അവസ്ഥ വരുന്നവർക്കേ അത് മനസിലാകൂ. ഏട്ടനെ സ്നേഹിക്കുന്നവർ നമ്മുടെ കൂടെ ഉള്ളപ്പോൾ യാതൊരുവിധ പ്രശ്നവും ഇല്ല. നമ്മളെ മനസിലാക്കുന്ന കുറച്ചു പേര് മതി. അവൾ അങ്ങനെ പോകുന്നു ഇങ്ങനെ പോകുന്നു എന്നൊക്കെ പറയാം. വിധവ സർട്ടിഫിക്കറ്റ്, ജോലിയുടെ കാര്യങ്ങൾ ഇതിനൊക്കെ ആകും ഞാൻ പോകുന്നത്. നമ്മളുടെ ആവശ്യങ്ങൾക്ക് നമ്മളല്ലേ ഓടാൻ ഉള്ളൂ. ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ ചെയ്യുന്ന കാര്യങ്ങളാണ് ഞാൻ ചെയ്യുന്നത്. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ എന്നെ ഇങ്ങനെ ഒന്നും വിടത്തില്ലായിരുന്നു.

സുധി ചേട്ടൻ മരിച്ച സമയത്ത് ഒരുപാട് പേര് ഞങ്ങളെ സഹായിച്ചിരുന്നു. അദ്ദേഹത്തെ സ്നേഹിക്കുന്നവർ ഇപ്പോഴും ചെറിയ ചെറിയ സഹായങ്ങൾ ചെയ്യുന്നുണ്ട്. അരിയും കാര്യങ്ങളുമൊക്കെ റേഷൻ കടയിൽ നിന്നും കിട്ടും. എനിക്കിപ്പോൾ ഒരു ജോലിയാണ് ആവശ്യം. എപ്പോഴും എല്ലാവരും സഹായിക്കണമെന്നില്ലല്ലോ. പുറത്ത് പറയാൻ പറ്റാത്ത ബുദ്ധിമുട്ടുകളൊക്കെ ഉണ്ട്. ജോലി ആവശ്യമാണ്’.– രേണു പറഞ്ഞു.

ADVERTISEMENT

സുധിയുടെ മരണ ശേഷം രേണുവിനെതിരെ വിമർശനങ്ങളും മോശം കമന്റുകളും വന്നിരുന്നു. ഭർത്താവിന്റെ മരണ ശേഷം റീൽസ് ചെയ്യുന്നു എന്നൊക്കെ പറഞ്ഞായിരുന്നു വിമർശനങ്ങൾ.

ADVERTISEMENT
ADVERTISEMENT