വേനൽ മഴ പെയ്ത വെള്ളത്തിൽ അമ്ലഗുണം കണ്ടെത്തിയതായി ശാസ്ത്രലേഖകനും ഗവേഷകനുമായ ഡോ. രാജഗോപാൽ കമ്മത്ത് ചൂണ്ടിക്കാട്ടി. ഇന്നലെ എറണാകുളം എരൂരിൽ ശേഖരിച്ച വേനൽമഴ വെള്ളത്തിൽ ‘ലിറ്റ്മസ് പരിശോധന’ നടത്തിയാണു രാജഗോപാൽ ഇക്കാര്യം സ്ഥിരീകരിച്ചത്.
രാസ സാന്നിധ്യം കണ്ടെത്താനുള്ള പ്രാഥമിക പരിശോധന മാത്രമാണിത്. മഴവെള്ളത്തിൽ മറ്റെന്തെങ്കിലും രാസഘടകങ്ങളും വിഷാംശം അടങ്ങിയിട്ടുണ്ടോയെന്നു കണ്ടെത്താൻ കെമിക്കൽ ലബോറട്ടറികളിൽ വിശദമായ പരിശോധനയ്ക്കു മഴവെള്ളം വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാത്രി പെയ്ത അമ്ല മഴയിൽ കുടയിൽ തുളകൾ വീണ നിലയിൽ. നോർത്ത് കളമശേരി ഫെറി റോഡിൽ ജോളി വില്ലയിൽ നോബിനും ഭാര്യയും ജോലി കഴിഞ്ഞു ബസ് ഇറങ്ങി നടന്നു വരുമ്പോഴായിരുന്നു സംഭവം.