ADVERTISEMENT

കണ്ണില്ലാത്ത ക്രൂരമായ പ്രണയപ്പക ഒരു ജീവൻ കൂടി എടുത്തു. പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പേരിൽ തമിഴ്നാട്ടിലാണ് അരുംകൊല നടന്നത്. രാധാപുരം ജില്ലയിലെ വില്ലുപുരം സ്വദേശിയായ നഴ്സിങ് വിദ്യാർഥിനിക്കാണ് ദാരുണാന്ത്യം. ധരണിയെന്ന യുവതിയെ (23)യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടത്. സംഭവത്തിൽ ധരണിയുടെ മുൻ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു.

മധുപാക്കം സ്വദേശിയായ ഗണേഷും ധരണിയും കഴിഞ്ഞ 5 വർഷമായി പ്രണയത്തിലായിരുന്നു. ലഹരിക്കടിമയും അക്രമ സ്വഭാവവുമുള്ള ഗണേഷുമായുള്ള ബന്ധം കഴിഞ്ഞ വർഷമാണ് ധരണി അവസാനിപ്പിച്ചത്. തുടർന്ന് നഴ്സിങ് പഠനത്തിനായി ചെന്നൈയിലേക്ക് പോവുകയും ചെയ്തു. ധരണിക്ക് അമ്മ മാത്രമാണുള്ളത്.

ADVERTISEMENT

ഫെബ്രുവരിയിൽ ലീവിനെത്തിയ ധരണിയെ കാണാൻ ഗണേഷ് പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. വ്യാഴാഴ്ച രാത്രി ഫോണിൽ ബന്ധപ്പെട്ടപ്പോൾ താൻ ചെന്നൈയിലേക്ക് പോയതായി ധരണി ഗണേഷിനെ അറിയിച്ചു. 

ധരണി പറഞ്ഞത് കള്ളമാണെന്ന് തിരിച്ചറിഞ്ഞ ഗണേഷ് ഭ്രാന്തമായ അവസ്ഥയിലായിരുന്നു. കടുത്ത പകയും മനസിലിട്ട് വെള്ളിയാഴ്ച പുലർച്ചെ 5.30ന് വീടിന് പുറത്തിറങ്ങിയ ധരണിയെ ഗണേഷ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഒളിവിൽപോയ ഗണേഷിനെ രണ്ട് മണിക്കൂറിനകം തിരുകനൂരിൽവച്ച് പൊലീസ് പിടികൂടി. ഇയാളെ റിമാൻഡ് ചെയ്തിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT