അന്തരിച്ച ട്രാൻസ്മാൻ പ്രവീൺ നാഥിന്റെ മൃതദേഹത്തിനരികില്‍ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഭാര്യ റിഷാന. പ്രവീണിന്റെ മൃദേഹത്തിലേക്ക് കരഞ്ഞു തളർന്നു വീഴുന്ന റിഷാനയെ ഒപ്പമുള്ളവർ താങ്ങിപ്പിടിച്ചാണ് പുറത്തേക്ക് കൊണ്ടു പോകുന്നത്. വെറൈറ്റി മീഡിയയാണ് വികാരനിർഭരമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
ഇന്നലെയാണ് പ്രവീൺ നാഥ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. പിന്നാലെ ഐഷുവും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പാറ്റഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച റിഷാനയെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം പ്രവീണിന്റെ മരണത്തിന് പിന്നാെല ലൈവ് വിഡിയോയുമായി റിഷാന രംഗത്തെത്തിയിരുന്നു. ഇത് അവസാന വിഡിയോ ആണെന്നും റിഷാനയെ ഇനി ആരും ജീവനോട കാണില്ലെന്നുാണ് റിഷാന വിഡിയോയിൽ വ്യക്തമാക്കിയത്. പ്രവീണിനെ എല്ലാവരും കൂടി കൊന്നു തിന്നില്ലേ എന്നും വിഡിയോയിൽ റിഷാന പറഞ്ഞിരുന്നു.
പാലക്കാട് നെന്മാറയിലുള്ള എലവഞ്ചേരിയാണ് പ്രവീണിന്റെ സ്വദേശം. ട്രാൻസ്‌വുമണ്‍ റിഷാന ഐഷുവുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത് പ്രവീണിനെ തളർത്തിയിരുന്നു. ഭാര്യയും ഭർത്താവും തമ്മിലുണ്ടാകുന്ന പ്രശ്നങ്ങൾ മാത്രമാണ് തങ്ങൾക്കിടയിലെന്നും വിവാഹമോചനത്തെപറ്റി ചിന്തിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം പ്രവീൺ പ്രതികരിച്ചിരുന്നു.