കരുവാറ്റയിൽ ട്രെയിനിനു മുന്നിൽ ചാടി യുവാവും വിദ്യാർഥിനിയും ആത്മഹത്യ ചെയ്തു. ചെറുതന കാനകേയിൽ ശ്രീജിത്ത് (38), പള്ളിപ്പാട് കാട്ടുപറമ്പിൽ വീട്ടിൽ മോഹനന്റെ മകൾ ദേവു (17) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ കരുവാറ്റ റെയിൽവേ ക്രോസിനു സമീപമാണ് സംഭവം.
തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്ക് പോയ നേത്രാവതി എക്സ്പ്രസിനു മുന്നിലേക്ക് ഇരുവരും എടുത്തുചാടുകയായിരുന്നു. സംഭവത്തെ തുടർന്ന് ട്രെയിൻ ഹരിപ്പാട് 20 മിനിറ്റോളം പിടിച്ചിട്ടു. വിവാഹിതനായ ശ്രീജിത്ത്, രണ്ടു മക്കളുടെ പിതാവാണ്. ദേവു പ്ലസ് വൺ വിദ്യാർഥിയാണ്.