ADVERTISEMENT

ലോഗോ കണ്ടാൽ മതി; വാഹനമേതെന്ന് ആത്രേയ് എന്ന രണ്ടു വയസ്സുകാരൻ പറയും. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ജേതാവാണ് ഈ കുഞ്ഞുമിടുക്കൻ. പത്തനംതിട്ട ഓമശ്ശേരിയിൽ ആർക്കിടെക്ടുമാരായ സജിത്ത്‌ പുത്തലത്തിന്റെയും ദൃശ്യ അജയ്‌യുടെയും മകനാണ്. അമ്മൂമ്മ റീന ആണ് കുഞ്ഞിനെ പരിശീലിപ്പിക്കുന്നത്. 

ഒന്നര വയസ്സു മുതൽ ആത്രേയ് നന്നായി സംസാരിച്ചു തുടങ്ങി. ഒരിക്കൽ കണ്ട കാര്യങ്ങൾ ഓർത്തുവച്ച് തിരിച്ചറിഞ്ഞു പറയാൻ തുടങ്ങിയപ്പോഴാണ് അമ്മൂമ്മ പരിശീലനം നല്‍കി തുടങ്ങിയത്. 

ADVERTISEMENT

മുപ്പത്തിലേറെ വാഹനങ്ങളുടെ ലോഗോയും 20ൽ പരം വാഹനങ്ങൾ, ശരീരഭാഗങ്ങൾ, പഴങ്ങള്‍, പച്ചക്കറികള്‍, മൃഗങ്ങൾ, 15 ഓളം ഇലക്ട്രോണിക്ക് ഉപകരണങ്ങൾ, കളികൾ, പ്രശസ്തരായ ഇന്ത്യൻ വ്യക്തിത്വങ്ങൾ, പക്ഷികൾ, സംഖ്യകൾ, ദിവസങ്ങൾ എന്നിവ പറയാനും ആത്രേയ്ക്കറിയാം.

ADVERTISEMENT
ADVERTISEMENT