Vanitha Veedu, on Home, Architecture & Interior Design is the largest selling magazine in this category in Malayalam.
June 2025
June 7-20, 2025
ചെലവു കുറഞ്ഞൊരു വീടൊന്നും ഇനിയുള്ള കാലത്ത് പണിയാൻ പറ്റില്ല,’ കോവിഡിനുശേഷം കേൾക്കുന്ന പതിവു പല്ലവിയാണിത്. അതുകൊണ്ടുതന്നെ 19,30,000 രൂപയ്ക്ക് 1100 ചതുരശ്രയടിയുള്ള വീട് പൂർത്തിയാക്കി എന്നതു വിശ്വസിക്കാൻ പ്രയാസം തോന്നും. സാമ്പത്തിക അച്ചടക്കവും പ്ലാനിങ്ങുമുണ്ടെങ്കിൽ കടമോ ലോണോ കൂടാതെ വീടുപണിയാൻ
ആലപ്പുഴ നഗരഹൃദയം. ചുറ്റുവട്ടത്ത് ബന്ധുക്കളുടെ വീടുകൾ. രണ്ടര സെന്റേ ഉള്ളുവെങ്കിലും അവിടെത്തന്നെ വീടു പണിയാം എന്ന തീരുമാനത്തിലേക്ക് റിയാസ് മുഹമ്മദിനേയും കുടുംബത്തെയും നയിച്ച കാരണങ്ങളിതൊക്കെയാണ്. അബുദാബിയിൽ ഉദ്യോഗസ്ഥനാണ് റിയാസ്. ഭാര്യയും രണ്ട് പെൺമക്കളും അവിടെയാണ്. അവധിക്ക് മാത്രമാണ് നാട്ടിലെത്തുക.
പുറത്തുനിന്ന് കണ്ട വീടല്ലല്ലോ അകത്തേക്കു കയറുമ്പോൾ’’ വീടു പണിക്കു വന്ന ഇലക്ട്രീഷന്റെ അതേ അഭിപ്രായമാണ് വീടു കാണുന്നവർക്കെല്ലാം. മലപ്പുറം പെരിന്തൽമണ്ണയിലെ 2500 ചതുരശ്രയടിയുള്ള വീടിന്റെ വ്യത്യസ്തതയ്ക്കു പിന്നിൽ ആർക്കിടെക്ട് ഉവൈസ് സുബുവാണ്. ട്രോപ്പിക്കൽ ശൈലിയിലുള്ള ആർക്കിടെക്ചറിനോടാണ് ഉവൈസിനു താൽപര്യം.
വർഷത്തിലൊരിക്കൽ നാട്ടിൽ വരുന്ന എൻആർഐ കുടുംബത്തിനുളള വീടാണിത്. രണ്ട് കുട്ടികൾ ഉൾപ്പെടെയുള്ള ചെറുകുടുംബമാണ് ജിനോ-നോബിൾ ദമ്പതിമാരുടേത്. നാട്ടിലെത്തുമ്പോൾ അച്ഛനമ്മമാരും ഇവർക്കൊപ്പം വീട്ടിലുണ്ടാകും. സമാധാനത്തോടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം കുറച്ചുദിവസങ്ങൾ ചെലവഴിക്കാനുള്ള ഇടം. അതുകൊണ്ടുതന്നെ
ബോക്സ് ശൈലിയിലുള്ള വീടുകൾക്ക് പ്രകൃതിയുമായി യാതൊരു ബന്ധവുമില്ല എന്നാണ് മിക്കവരുടെയും ധാരണ. എന്നാൽ പുറമെ കാണുന്ന ആകൃതി എന്തായാലും വീടിനെ പ്രകൃതിയോടു ചേർത്തുനിർത്താൻ സാധിക്കും എന്നതാണ് വാസ്തവം. പ്രകൃതിയെ വീടിനുള്ളിലേക്കു കൊണ്ടുവരിക എന്ന തത്വത്തിലൂന്നിയുള്ള ‘ബയോഫിലിക് ആർക്കിടെക്ചറിന്റെ’ ആരാധകരുടെ
ഒരേക്കറോളം വരുന്ന ഭൂമിയിൽ വൃക്ഷങ്ങൾ പരമാവധി നിലനിർത്തിയാണ് ഈ വീട് ഡിസൈൻ ചെയ്തത്. രണ്ടു വശങ്ങളിൽ നിന്നും വീട്ടിലേക്കു വഴിയുള്ളതിനാൽ വീടിനു രണ്ടു മുഖം നൽകി. ഓടിട്ട് മച്ചുള്ള വീട്ടിലായിരുന്നു വീട്ടുകാർ മുൻപ് താമസിച്ചിരുന്നത്. അതുകൊണ്ടുതന്നെ പഴയ വീട്ടിലെ തണുപ്പും അന്തരീക്ഷവും പുതിയ വീട്ടിലും കിട്ടണം
ചെറിയ വീടാണെങ്കിലും ഭംഗിയുള്ളതാവണം, സന്തോഷത്തോടെ അവിടെ ജീവിക്കാനാവണം. വീട്ടിൽ വരുന്നവർക്കും സന്തോഷം തോന്നണം. കോട്ടയം ജില്ലയിലെ നെടുങ്ങാടപ്പള്ളി സ്വദേശികളായ ജയകുമാറിനും മാഗിക്കും വീടിനെക്കുറിച്ച് ഇത്രയൊക്കെ ആഗ്രഹങ്ങളേ ഉണ്ടായിരുന്നുള്ളൂ. മാത്രവുമല്ല, 1000 ചതുരശ്രയടിക്കു താഴെയുള്ള വീട് മതിയെന്ന
വീടു നിർമാണം സ്ട്രക്ചറൽ എൻജിനീയറായ സി. കൃഷ്ണനുണ്ണിയെയും ഡിസൈനർ ലയ ബാബുവിനെയും ഏൽപിച്ചപ്പോൾ കാസർകോട് നീലേശ്വരം സ്വദേശികളായ വേണുഗോപാലും ജാനകിയും കുടുംബത്തിന്റെ ആവശ്യങ്ങളും താൽപര്യങ്ങളും വ്യക്തമായി അറിയിച്ചിരുന്നു. വിദേശത്ത് സ്ഥിരതാമസമായ മക്കൾ നാട്ടിൽ വരുമ്പോൾ പരസ്പരം കാണാനും കുറച്ചു ദിവസം
ദുബായിൽ ജോലി ചെയ്യുന്ന പി.എം. വിജയകുമാരനും അനിതയും സ്വന്തം നാടായ പെരിന്തൽമണ്ണയിൽ വിശ്രമജീവിതം ചെലവിടാനായാണ് പുതിയ വീടു വച്ചത്. അതിനനുസരിച്ചാണ് ആർക്കിടെക്ട് സന്ധ്യ വീട് രൂപകൽപന ചെയ്തതും. കേരളീയ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും ഇണങ്ങുന്ന ഡിസൈനാണ് 3000 ചതുരശ്രയടിയിലുള്ള ഈ വീടിന്. പൊതുവേ ആളുകൾ
രണ്ട് വർഷത്തിലേറെയായി നാലുകെട്ട് എന്ന സ്വപ്നത്തിനു പിന്നാലെയായിരുന്നു ഓച്ചിറയിലെ രഞ്ജിത് മോഹൻ. കുറേവീടുകൾ പോയിക്കണ്ടു, കുറേ പഠിച്ചു. ആ അധ്വാനത്തിന്റെയും അലച്ചിലിന്റെയും ഫലമാണ് രഞ്ജിത്തിന്റെയും ചാരുലതയുടെയും പുതിയ വീട്. കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടാണ് നാലുകെട്ടിന് വാസ്തുപ്രകാരമുള്ള കണക്കുകൾ
Results 11-20 of 172