Tuesday 30 October 2018 05:35 PM IST

കൂലം കുത്തിയൊഴുകുന്ന ‘ഭ്രാന്തൻ നദി’; മയിലുകൾ പറക്കുന്ന കാരൈക്കുടി; മനസിൽ നിന്നും മായാതെ ആ ചിത്രങ്ങൾ

Sreerekha

Senior Sub Editor

madhu

ഇഷ്ട ലൊക്കേഷനെക്കുറിച്ച് ക്യാമറാമാൻ മധു നീലകണ്ഠൻ വനിതയോട്...

യാത്രകളെനിക്ക് ഇഷ്ടമാണ്. ഒാരോ പുതിയ സിനിമയും ഒാരോ പുതിയ ലൊക്കേഷനിലേക്കുള്ള യാത്രയും. ഏറ്റവും പ്രിയപ്പെട്ട െലാക്കേഷനെന്ന് എനിക്ക് ഒന്നിെനയും േവറിട്ടു പറയാനാകിെല്ലന്നതാണ് സത്യം. ഫോർട്ട് െകാച്ചി ആയാലും ഹിമാലയം ആയാലും ഒറ്റപ്പാലം ആയാലുമൊക്കെ അവയുടെ തനതായ പ്രത്യേകതകൾ കൊണ്ട് എനിക്ക് ഒരോ തരത്തിൽ പ്രിയപ്പെട്ടതാണ്. എങ്കിലും ‘റാണി പത്മിനി’യുെട ഷൂട്ടിങ്ങിനായി ഹിമാലയത്തിൽ പോയപ്പോഴാണ് പക്ഷേ, പ്രകൃതി ഒരു മഹാവിസ്മയമായി അനുഭവപ്പെട്ടത്. വാക്കുകളാേലാ ക്യാമറ െകാണ്ടോ ആ അനുഭവത്തെയോ കാഴ്ചകളെയോ പകർത്തി വയ്ക്കാനാകില്ലെന്നു തോന്നുന്നു. ആകാശത്തിന്റെ അനന്തനീലിമയിലേക്ക് അലിഞ്ഞു ചേരുന്നതു പോലുള്ള പർവ്വതശൃംഗങ്ങൾ, മ‍ഞ്ഞു പാളികൾ മൂടിക്കിടക്കുന്ന വഴിത്താരകൾ, നീലമേഘങ്ങൾ പറന്നു പോകുന്ന കുന്നിൻ ചെരിവുകൾ, കുതിച്ചൊഴുകുന്ന മഹാനദികളുെട അതിഗംഭീരത, നമ്മുെട നാട്ടിലെങ്ങും കാണാത്ത തരം ചെടികളും മരങ്ങളും, ഈ ഭൂമിയുെട ഭാഗമാേണാ എന്നു പോലും തോന്നിക്കുന്നയിടം....

അദ്ഭുതപ്പെടുത്തുന്ന ഭൂപ്രകൃതി

വർഷങ്ങൾക്കു മുമ്പ് ശ്യാമപ്രസാദിന്റെ ഒരു സിനിമയിൽ അ സിസ്റ്റ് ചെയ്യാൻ ഹിമാലയത്തിൽ േപായിരുന്നു. ഹിമാലയത്തിെന്റ മറ്റൊരു ഭാഗത്തായിരുന്നു അന്നു ഷൂട്ടിങ്. ഹിമാചലില്‍ ആണ് ‘റാണി പത്മിനി’യിൽ ഷൂട്ട് ചെയ്തത്. മണാലിയിൽ നിന്ന് കൂടുതൽ ഉയരത്തിലേക്കു പോകുന്ന പ്രദേശം. അതിനു മുൻപ് ഞാൻ കണ്ടിട്ടുള്ള തരം സ്ഥലമല്ലാതിരുന്നതിനാൽ ആ ഭൂപ്രകൃതി കണ്ട് ആഴ്ചര്യപ്പെട്ടു പോയി. ഇരുപതു ദിവസത്തോളമുണ്ടായിരുന്നു ഷൂട്ടിങ്. വളരെ താഴ്ന്ന താപനിലയായതിനാൽ ക്യാമറയും ഉപകരണങ്ങളും കരുതലോടെയാണ് സൂക്ഷിച്ചത്. സിനിമയിൽ യാത്ര കാണിക്കുന്ന പാട്ടു രംഗമുണ്ട്. ഷോട്ടുകൾ റാൻഡം ആയി കാണിക്കുന്ന ആ ബിറ്റ് എനിക്കേറ്റവും ഇഷ്ടപ്പെട്ട രംഗമാണ്.

കാലാവസ്ഥ പ്രവചനാതീതമായി മാറുന്ന സാഹചര്യമാണ് ഹിമാലയത്തില്‍. രാവിെല വളരെ സൗമ്യമായി ഒഴുകുന്ന കൊച്ചരുവി വൈകുന്നേരമാകുേമ്പാൾ ചിലപ്പോൾ കൂലം കുത്തിപായുന്ന വൻനദിയായി മാറാം. ‘ഭ്രാന്തൻ നദി’ എന്നാണ് ആ നാട്ടുകാർ അവയെ വിളിക്കുന്നത്. വലിയ ഹിമക്കട്ടകള്‍ ഉരുകി നദിയുെട െവള്ളം പെട്ടെന്ന് കൂടുന്ന അവസ്ഥ. പർവതങ്ങളിലെ വഴികൾ എപ്പോൾ വേണമെങ്കിലും അപകടാവസ്ഥയിലാകാം. മാത്രമല്ല, അത്രയും ഉയരത്തിലുള്ള അന്തരീക്ഷത്തിനോട് നമ്മുെട ശരീരം പൊരുത്തപ്പെടാനും കുറച്ച് സമയമെടുക്കും.

ഹിമാലയത്തിൽ കണ്ട പൂക്കൾ

ഏതു പുതിയ സ്ഥലത്തും പോകുേമ്പാഴും അവിടുത്തെ മനുഷ്യരുെട ജീവിതം, ചുറ്റുപാടുകൾ, ചരിത്രം എല്ലാം ഞാൻ ശ്രദ്ധിക്കാറുണ്ട്. എല്ലാവരും പറയാറുണ്ട് ഒരു സ്ഥലത്ത് വ്യത്യസ്തമായി കണ്ട കാര്യമാണ് ഏറ്റവും ആകർഷിക്കാറുള്ളതെന്ന്. പക്ഷേ, എന്നെ സംബന്ധിച്ച് എന്റെ ശ്രദ്ധയാകർഷിക്കുന്നത്, വ്യത്യസ്തതയെക്കാളേറെ സമാനതകളാണ്. ഹിമാലയത്തിലെ താഴ്‌വരയിലായാലും ഒരമ്മ തന്റെ കുഞ്ഞിനെ കളിപ്പിക്കുന്നതും കൃഷിക്കാരൻ വളർത്തു മൃഗങ്ങളെ മേയ്ക്കുന്നതും കുട്ടികൾ കളിക്കുന്നതും... അത്തരം കാഴ്ചകളൊക്കെ കാണുമ്പോൾ ജീവിതം എല്ലായിടത്തും അടിസ്ഥാനപരമായി ഒരുപോലെയാണല്ലോ എന്ന തോന്നലുണരും.

നമ്മുെട നാട്ടിെല ജീവിതവുമായി കാണുന്ന സമാനത– അതാണ് കണക്ട് ചെയ്യുന്നത്. എവിടെയായാലും ജീവിതമെ ന്ന ചരടിൽ എല്ലാം കോർത്തെടുത്തതു പോലെ ഒരു ബന്ധം തോന്നും. നമ്മുെട ട്രോപ്പിക്കൽ സ്ഥലങ്ങളിൽ മാത്രം കാണാറുള്ള കടുക്കൻ എന്ന വലിയ മഞ്ഞ നിറമുള്ള പൂവ് ഹിമാലയത്തിെന്റ പർവതച്ചരിവുകളിൽ കണ്ടപ്പോൾ ഞാൻ ആശ്ചര്യപ്പെട്ടു പോയിരുന്നു.

പുറംലോകവുമായി അത്ര ബന്ധമില്ലാത്ത ജീവിതമാണ് അവിടുത്തുകാരുടേത്. മഞ്ഞുകാലത്ത് വഴികളൊക്കെ ഹിമം വീണു മൂടി ചുറ്റുപാടുകളിൽ നിന്ന് ഒറ്റപ്പെട്ട് കിടക്കും. പ്രകൃതിേയാട് അപൂർവമായൊരിണക്കം അവിെട കാണാം. യാക്കിനെ വളർത്തി, പർവതച്ചെരിവുകളിൽ കൃഷി ചെയ്ത്, ദുസ്സഹമായ കാലാവസ്ഥയോട് മല്ലിട്ട്... പുറംലോകത്തെ വിശാലമായ ജീവിതത്തിന്റെ ഗതിവേഗമോ അത്യാർത്തികളോ ഇല്ലാെത... ആ പർവ്വതച്ചെരിവുകളിലെ ഗ്രാമീണരുെട അത്രമേൽ ശാന്തവും പ്രകൃതിയുമായി ലയിച്ചു ചേർന്നുമുള്ള ആ ജീവിതം – അെതന്നെ ഏറ്റവും മോഹിപ്പിച്ച കാഴ്ചയായിരുന്നു.‍

യാത്രയ്ക്കിടയില്‍ കാണുന്ന പാർവതി– ബിയാസ് നദികളുെട സംഗമം അതിസുന്ദരമായ കാഴ്ചയാണ്. ‍ഞങ്ങൾ ഷൂട്ട് ചെയ്തതിെന്റ അടുത്തു തന്നെ ഒരു ബുദ്ധിസ്റ്റ് മൊണാസ്റ്റെറി ഉണ്ടായിരുന്നു. ഏറെ ശാന്തമാണ് അവിടുത്തെ അന്തരീക്ഷം. പുറത്ത് നിന്ന് ഒരുപാട് യാത്രക്കാർ ഹിമാലയത്തിലേക്ക് വരുന്നുണ്ട്. ട്രെക്കിങ്ങും ടൂറിസവും വികസിച്ചു വരുന്നു. അവിടുത്തെ പുഴയിൽ പുതിയ അണക്കെട്ട് വരുന്നു. അന്നു കണ്ട ആ പർവതമുകളിെല ശാന്തവും ഗംഭീരവുമായ സൗന്ദര്യം എത്ര കാലം അേത പടി നിൽക്കുമെന്നറിയില്ല.

ഫോർട്ട് െകാച്ചിയും ഒറ്റപ്പാലവും

ഹിമാലയം ഇഷ്ടപ്പെടുമ്പോൾ തന്നെ ഫോർട്ട്െകാച്ചിയുടെ ചരിത്രത്തിന്റെ അവശേഷിപ്പുകളുറങ്ങുന്ന വഴികളും എനിക്ക് ഇഷ്ടമാണ്. ഇപ്പോഴും കേരളീയതയും ഗ്രാമഭംഗികളും നഷ്ടമായിട്ടില്ലാത്ത ഒറ്റപ്പാലത്തെ നിരത്തുകളിലൂടെ കൂടി നടക്കുമ്പാഴാകട്ടെ ആ സ്ഥലത്തിന്റെ പ്രത്യേകതകളോട് വല്ലാെത്താരിഷ്ടം തോന്നും. പഴയ കേരളീയത ഇന്നും നഷ്ടപ്പെടാതെ നിലനിൽക്കുന്ന സ്ഥലമാണ് ഒറ്റപ്പാലം.

ഫോർട്ട്െകാച്ചിയുടെ ഇടുങ്ങിയ വഴികളിൽ ലോകത്തിന്റെ മുഴുവനും കാൽപാടുകൾ വീണുകിടക്കും പോലെ തോന്നും. മരങ്ങൾ ക്യാൻവാസ് ചെയ്തു നിൽക്കുന്ന അന്തരീക്ഷം, അവിടുത്തെ ആർക്കിെടക്ചർ... എല്ലാം സ്െപഷലാണ്. ‘അന്നയും റസൂലും’ ചിത്രീകരിച്ചത് ഫോർട്ട്െകാച്ചിയിലായിരുന്നു. അടുത്ത കാലത്ത് മലയാളസിനിമയിൽ ഒരുപാട് സിനിമകളുടെ ലൊക്കേഷനായി വന്നിട്ടുണ്ട് ഫോർട്ട്െകാച്ചി. പക്ഷേ, ‘അന്നയും റസൂലും’ സിനിമയിൽ േവറിട്ട കാഴ്ചയാണ്. ആ സിനിമ ചിത്രീകരിക്കുമ്പോൾ സംവിധായകൻ പറ‍ഞ്ഞത് അവർ ഈ നാട്ടുകാരണെന്ന് തോന്നിപ്പിക്കണമെന്നതായിരുന്നു. ലൊക്കേഷൻ സിനിമാട്ടോഗ്രഫറെ ആകർഷിക്കുന്നത് കഥ ആവശ്യപ്പെടുന്നതനുസരിച്ചാണ്. അല്ലാതെ, ആ െലാക്കേഷെന്റ ഭംഗി പകർത്താനുള്ള അവസരമല്ല സിനിമ. ഫ്രെയിമിന് ആവശ്യമില്ലാത്തവ ഒഴിവാക്കാനും കൂടിയുള്ളതാണ് സിനിമാട്ടോഗ്രഫി.

മയിലുകൾ പറക്കുന്ന കാരൈക്കുടി

പോയിട്ടുള്ള സ്ഥലങ്ങളിൽ വളരെയേറെ മനസ്സില്‍ തട്ടിയ ലൊക്കേഷൻ കാരൈക്കുടി ആണ്. ടി. െക. രാജീവ് കുമാറിന്റെ ഒരു ഹിന്ദി സിനിമയുെട വർക്കിനു വേണ്ടിയാണവിെട പോയത്. ചെട്ടിനാട്ടിലെ വീടുകള്‍, ഭക്ഷണം, തടിപ്പണികള്‍, െകാത്തുപണികള്‍, എല്ലാം മനസ്സിൽ തങ്ങുന്നതാണ്. അവിെട കണ്ട ഭംഗി യുള്ള ചില വിഷ്വലുകൾ ഒരിക്കലും മറക്കാനാവാകില്ല. മയിലുകൾ പാറി നടക്കുന്ന നാട്ടുവഴികൾ, മയിലിെന്റ പിന്നാെല ഒാടുന്ന കുട്ടികൾ...

അത്തരം ചില കാഴ്ചകൾ ശ്രീലങ്കയിലെ ട്രങ്കോമാലിയിൽ ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിനു പോയപ്പോഴും കണ്ടിരുന്നു. വീടുകളുെട പുരപ്പുറത്ത് മയിലുകൾ താണു പറന്നിരിക്കുന്നതും, നിരത്ത് മുറിച്ചു കടന്ന് പോകുന്ന മാനുകളും അവയ്ക്കെല്ലാമിടയിലൂെട ഒഴുകി നീങ്ങുന്ന ഗ്രാമീണരുെട ജീവിതവും...

എവിടെയായാലും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അപൂർവമായ ലയനം എന്നെ മോഹിപ്പിക്കാറുണ്ട്. മനാലിയിെല പർവതച്ചെരിവിലായാലും ഒറ്റപ്പാലത്തായാലും ശ്രീലങ്കയിലോ കാൈരക്കുടിയിലോ ആയാലും.. സിനിമയുടെ കഥയ്ക്ക് ഒരുപക്ഷേ, വേണ്ടാത്ത ചില ദൃശ്യങ്ങളാകാം അവ. മനസ്സിൽ പതിഞ്ഞു കിടക്കുന്ന ആ കാഴ്ചകൾ ഒരു എഡിറ്റിങ് ടേബിളിലും കട്ട് ചെയ്തു പോകുന്നുമില്ലല്ലോ...