Saturday 09 April 2022 11:42 AM IST

‘മിനിമലിസം എന്ന ജീവിതരീതിയുണ്ട് അമ്മാ... ചെലവു ചുരുക്കി ജീവിച്ചൂടേ...’: രാധിക പദ്മാവതി പറയുന്നു ആ ജീവിതാനുഭവം

Chaithra Lakshmi

Sub Editor

radhika രാധിക മകൻ ആദിത്യനോടൊപ്പം

ഷോപ്പിങ്ങിനിടയിൽ ഇഷ്ടപ്പെട്ട് എ ന്തു കയ്യിലെടുത്താലും മകൻ അതു തിരിച്ചു വയ്പ്പിക്കുകയാണ്. ‘നീയെന്താ ഇങ്ങനെ’ എന്നു ചോദിക്കാതിരിക്കാനായില്ല മകൻ ആദിത്യനോട്. ജോധ്പൂരിലെ നാഷനൽ ലോ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന ആദിത്യൻ അവധിക്കാലത്ത് നാട്ടിലെത്തിയതായിരുന്നു. വല്ലപ്പോഴും നാട്ടിലെത്തുന്ന മകന് വേണ്ടി ബ്രാൻഡഡ് വസ്ത്രങ്ങൾ വാങ്ങാനുള്ള എന്റെ ആഗ്രഹത്തോട് അവൻ യോജിക്കുന്നേയില്ല.

‘‘മിനിമലിസം എന്ന ജീവിതരീതിയുണ്ട് അമ്മാ... ഏ റ്റവും ചുരുങ്ങിയ ചെലവിൽ വളരെ ലളിതമായി നമുക്ക് ജീവിക്കാമല്ലോ. വലിയ വിലയില്ലാത്ത, തദ്ദേശീയമായി നിർമിക്കപ്പെടുന്ന വളരെ കുറച്ചു സാധനങ്ങൾ മാത്രമേ എനിക്ക് ജീവിക്കാൻ ആവശ്യമുള്ളൂ.’’എന്നാണ് ആദിത്യന്റെ വാദം. അന്നാണ് ഞാൻ മിനിമലിസം എന്ന് ആദ്യമായി കേൾക്കുന്നത്. അതേക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും വേണ്ടതും വേണ്ടാത്തതുമായ സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന ശീലം പിന്നീടും ഞാൻ തുടർന്നു.

മനസ്സിനെ തൊട്ടപ്പോൾ‌

ഒന്നര പതിറ്റാണ്ടിലേറെ കേരള ഹൈക്കോടതിയിൽ അഭിഭാഷകയായിരുന്നു ഞാൻ. സെൻസർ ബോർഡ്, ദൂർദർശൻ ഫിലിം പ്രിവ്യൂ കമ്മിറ്റി എന്നിവയിലെ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. എല്ലാക്കാലത്തും രാവേറെ നീളുന്ന ജോലിത്തിരക്കിൽ മുങ്ങിയ ജീവിതം.

2018 ൽ മൈക്കിൾ ജോൺ ആറ്റ്കിൻസ് എന്ന ബ്രിട്ടിഷുകാരൻ ജീവിതപങ്കാളിയായതോടെ ഞാൻ ഇംഗ്ലണ്ടിലെ ഷെഫീൽഡിൽ താമസമാരംഭിച്ചു. ആർട് സൈക്കോതെറപ്പിസ്റ്റായ മൈക്കിൾ ബുദ്ധമത വിശ്വാസിയാണ്. ലളിതമായ ജീവിതം ഇഷ്ടപ്പെടുന്ന വ്യക്തി. മിനിമലിസം എന്ന വാക്ക് മൈക്കിൾ പറഞ്ഞതേയില്ല. പക്ഷേ, മൈക്കിളിന്റെ ജീവിതീരിതിയിലൂടെ ഞാൻ തിരിച്ചറിഞ്ഞു ആദിത്യൻ മുൻപ് പറഞ്ഞ മിനിമലിസം എ ന്ന വാക്കിന്റെ പൊരുൾ.

മൈക്കിളിന്റെ രീതികൾ എനിക്കു പുതിയ അനുഭവമായിരുന്നു. വഴക്കില്ല. ദേഷ്യമില്ല. നിർബന്ധങ്ങളില്ല. ഒഴിവുദിവസങ്ങളിൽ ഞങ്ങൾ മണിക്കൂറുകളോളം നടന്നു. സൈക്കിളിൽ ഒരുപാട് ദൂരങ്ങൾ താണ്ടി.

തുണി പഴയതായാൽ അത് തയ്ച്ചു വേറെന്തെങ്കിലുമാക്കാൻ പറ്റുമോയെന്നാണ് മൈക്കിൾ ചിന്തിക്കുക. അങ്ങനെ വീട്ടിൽ തയ്ച്ച തുണി കൊണ്ടുള്ള ഷോപ്പിങ് ബാഗുമായി ഞങ്ങൾ കടകളിൽ പോയി. ഇതിനിടെ ലണ്ടനിലെ സ്വകാര്യസ്ഥാപനത്തിൽ കോർപറേറ്റ് ലോയർ ആയ ആദിത്യനും ലളിതജീവിതത്തിൽ എനിക്ക് വഴികാട്ടിയായി.

ഒരുപാട് പേർ പിന്തുടരുന്ന ജീവിതശൈലിയാണ് മിനിമലിസം. ‘ലെസ് ഈസ് മോർ’ എന്നതാണ് അടിസ്ഥാന തത്വം. കുറച്ചു വസ്തുക്കൾ െകാണ്ട് കൂടുതൽ സംതൃപ്തിയോടെ ജീവിക്കുക. മനസ്സിന് സന്തോഷവും സമാധാനവും നൽകുന്ന കാര്യങ്ങൾ നിലനിർത്തി ആവശ്യമില്ലാത്തവ ഒഴിവാക്കുകയാണ് ചെയ്യുക. വീട്ടിൽ, ഓഫിസിൽ, വസ്ത്രധാരണത്തിൽ, ബന്ധങ്ങളിൽ, സൈബർ ഇടങ്ങളിൽപ്പോലും നമുക്ക് മിനിമലിസ്റ്റ് ആകാൻ കഴിയും. മിനിമലിസം ജീവിതത്തിന്റെ ഭാഗമാകുമ്പോൾ ചിന്തകളുടെയും സമ്മർദത്തിന്റെയും ഭാരമില്ലാതെ മനസ്സ് ശാന്തമാകും. ജീവിതം സുന്ദരമാകും.

radhika-1 മൈക്കിൾ, പട്രീഷ, ജോൺ എന്നിവരോടൊപ്പം രാധിക

വീട്ടിൽ നിറയും പോസിറ്റിവിറ്റി

ചെലവ് കുറഞ്ഞ, പ്രകൃതിയോടിണങ്ങുന്നതും ലളിതവുമായ വീടുകളാണ് മിനിമലിസ്റ്റ് ഇഷ്ടപ്പെടുക. പത്ത് സെന്റ് സ്ഥലമുണ്ടെങ്കിൽ എട്ട് െസന്റിൽ നിറഞ്ഞു നിൽക്കുന്ന വലിയ വീട് നിർമിക്കുകയും േശഷിക്കുന്ന രണ്ട് സെന്റ് സ്ഥലത്ത് പേവ്മെന്റ് ടൈൽ പാകി പുല്ലിനുപോലും ഇടകൊടുക്കാതിരിക്കുകയും ചെയ്യുന്ന നമ്മുടെ രീതിയിൽ നിന്ന് വ്യത്യസ്തമാണത്. ഏറ്റവും കുറഞ്ഞ സ്ഥലത്ത് ചെറിയൊരു വീടൊരുക്കുക. ബാക്കി സ്ഥലത്ത് ചെടികളും മരങ്ങളുമെല്ലാം സമൃദ്ധിയായി നടുക. പ്രാദേശികമായി ലഭിക്കുന്ന മണ്ണ്, ഇഷ്ടിക, ഓട്, മുള തുടങ്ങിയ നിർമാണവസ്തുക്കൾ ഉപയോഗിച്ചാവും വീട് നിർമാണം.

കുറച്ചു ഫർണിച്ചർ, ലളിതമായ കർട്ടൻ ഇങ്ങനെ അ ത്യാവശ്യമുള്ള കാര്യങ്ങൾ മാത്രമേ മിനിമലിസ്റ്റ് വീട്ടിൽ കാണൂ. സാധനങ്ങൾ കുറവായത് കൊണ്ട് ദിവസവുമുള്ള വൃത്തിയാക്കലിന് കുറഞ്ഞ സമയമേ വേണ്ടി വരൂ. കുറഞ്ഞ ഫർണിച്ചർ മാത്രമുള്ള, കാറ്റും വെളിച്ചവും നിറഞ്ഞ മുറിയിൽ ഇരിക്കുമ്പോൾ മനസ്സിൽ പോസിറ്റീവ് എനർജി നിറയുന്നത് അറിയാനാകും.

മിനിമലിസത്തിൽ ഓേരാന്നും അതത് സ്ഥാനത്ത് വ യ്ക്കുക പ്രധാനമാണ്. എല്ലാ സാധനങ്ങളും സൂക്ഷിക്കാ ൻ കൃത്യമായ ഇടം കണ്ടെത്തണം. ഊർജം വിനിയോഗിക്കുന്നതിലും മിനിമലിസ്റ്റ് ശ്രദ്ധിക്കും. ഉപയോഗിക്കാത്ത സമയങ്ങളിൽ ഫാൻ, ലൈറ്റ് തുടങ്ങിയവ ഓഫ് ചെയ്യുക, ജലം തുള്ളിപോലും പാഴാക്കാതിരിക്കുക ഇതിനെല്ലാം വലിയ പ്രാധാന്യം നൽകുന്നു.

ചൈത്രാലക്ഷ്മി

ഫോട്ടോ: അരുൺ പയ്യടിമീത്തൽ