കണ്ണകന്നപ്പോഴാണ് തങ്ങളുടെ പ്രണയത്തിന്റെ ആഴം എത്രത്തോളമെന്ന് അവർ മനസിലാക്കിയത്. തമ്മിൽ കാണാതിരിക്കുമ്പോഴുള്ള പ്രയാസങ്ങളും പ്രതിബന്ധങ്ങളും അവരെ കൂടുതൽ അടുപ്പിച്ചതേയുള്ളൂ. അത്രമാത്രം സുദൃഢമായി ആ ബന്ധം വളർന്നത് കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ.
സ്വവർഗ വിവാഹങ്ങൾ തുടർക്കഥയാകുന്ന കാലത്ത് പുത്തരിയല്ല മഹാരാഷ്ട്രക്കാരി മേഘലയുടേയും ടെക്സാസ് സ്വദേശിനി ടെയ്റ്റമിന്റേയും പ്രണയം. പക്ഷേ ആ ബന്ധത്തിന്റെ ആഴവും പരപ്പും അളന്നാൽ കണ്ടു മറന്ന എല്ലാ ബന്ധങ്ങളേക്കാളും ആയിരം തലപ്പൊക്കം മേലെ നിൽക്കും ഇവരുടെ പ്രണയം.
വെര്‍ജിനിയയില്‍ വച്ചാണ് ഈ ജോഡി ആദ്യമായി കണ്ടുമുട്ടുന്നത്. ക്രിയേറ്റീവ് റൈറ്റിങ് പഠനത്തിനായി വെര്‍ജിനിയയിലെ വുമണ്‍സ് ലിബറല്‍ ആര്‍ട്സ് കോളജില്‍ എത്തിയതായിരുന്നു ഇരുവരും. എഴുത്തിലുള്ള താല്‍പര്യമാണ് ഇരുവരുടെയും ബന്ധം വളര്‍ത്തിയത്. ഈ ബന്ധം ഇരുവരും അറിയാതെ തന്നെ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞത് ബിരുദം നേടി ഒരാള്‍ പോയിക്കഴിഞ്ഞപ്പോഴാണ്.
‘എന്റെ ഇരട്ടക്കൺമണികൾ പറയും അവർക്കിനിയും ഒരു വാവ കൂടി വേണമെന്ന്’; നാമൊന്ന്, നമുക്കായീ നാല് സ്വർഗങ്ങൾ
ഈ പ്രൊഫഷനിലുള്ളവരെ സൂക്ഷിക്കുക! അവിഹിതമുണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് പഠനം
വിഷമ ഘട്ടത്തിൽ അദ്ദേഹത്തിന്റെ ഭാര്യയായതാണ്, പക്ഷേ ആ ബന്ധം നീണ്ടു പോയില്ല; സീമ ജി. നായർ
ഈ പുൽത്തകിടി കൊണ്ട് രണ്ടുണ്ട് കാര്യം! ഭംഗിക്ക് ഭംഗിയും കറിക്ക് തോരനും
തമ്മില്‍ കാണാതിരിക്കുമ്പോഴുള്ള പ്രയാസങ്ങള്‍ അവരുടെ ബന്ധം വീണ്ടും വീണ്ടും ദൃഢമാക്കുകയായിരുന്നു. എന്നാല്‍ രണ്ട് സ്ത്രീകള്‍ തമ്മിലുള്ള പ്രണയബന്ധവും സ്വവര്‍ഗ വിവാഹവും അംഗീകരിക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ല. അതിനിടയിലാണ് ക്യാന്‍സര്‍ വില്ലനെ പോലെ കടന്ന് വന്നത്. എന്നാല്‍ ക്യാന്‍സറിനെ അവര്‍ പൊരുതി തോല്‍പ്പിച്ചു. പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ അവരുടെ പ്രണയത്തിനു മുന്നിലെത്തിയ തടസ്സങ്ങളൊക്കെ ഇല്ലാതായി.
അങ്ങനെ ആദ്യമായി കണ്ടുമുട്ടിയ സ്ഥലത്ത് വെച്ച് തങ്ങളുടെ അധ്യാപകന്റെ കാര്‍മികത്വത്തില്‍ അവര്‍ വിവാഹിതരായി. വിവാഹ ശേഷം ഇന്ത്യയിലേക്കു മടങ്ങിയ ഇരുവരും മഹാരാഷ്ട്രിയന്‍ ആചാരപ്രകാരവും വീണ്ടും വിവാഹിതരായി. 'ഈ പ്രണയം സത്യമല്ലെങ്കില്‍ പിന്നെ എനിക്കറിയില്ല എന്താണ് സത്യമായ പ്രണയമെന്ന്' എന്ന് കുറിച്ചു കൊണ്ട് ഇവരുടെ വിവാഹചിത്രം പങ്കുവച്ചത് എറിക കാമിലെ എന്ന ഫൊട്ടോഗ്രാഫറാണ്.