വാളയാർ കേസിൽ പുനരന്വേഷണം പ്രഖ്യാപിച്ച് പോക്സോ കോടതി. സിബിഐ കുറ്റപത്രം തള്ളിയ കോടതി, സിബിഐ തന്നെ പുനരന്വേഷണം നടത്തണമെന്നും വിധിച്ചു. പെൺകുട്ടികളുടെ അമ്മ നൽകിയ ഹർജിയിലാണ് വിധി. കേസിൽ ആദ്യം അന്വേഷണം നടത്തിയ പൊലീസിന്റെ കണ്ടെത്തലുകൾക്ക് അപ്പുറത്തേക്ക് ഒന്നും കണ്ടെത്താനായില്ല എന്നു പറഞ്ഞാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ഈ കുറ്റപത്രം അംഗീകരിക്കാനാവില്ലെന്നാണ് കോടതി അറിയിച്ചത്.
2014 ജനുവരി 13നും മാർച്ച് നാലിനുമാണ് വാളയാറിൽ 13, 9 വയസ്സുള്ള കുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു പെൺകുട്ടികളും ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിനു പിന്നാലെ കേസ് അന്വേഷിച്ച സിബിഐയും കണ്ടെത്തിയത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷിച്ച കേസിൽ പ്രതികൾ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചതാണ് കുട്ടികൾ ആത്മഹത്യ ചെയ്യാൻ കാരണമായതെന്നാണ് കണ്ടെത്തിയത്. പൊലീസ് അന്വേഷണം ശരിവച്ചുകൊണ്ടുള്ള സിബിഐ കുറ്റപത്രത്തിനെതിരെയാണ് പെൺകുട്ടിയുടെ മാതാവ് രംഗത്തു വന്നത്.