അർഹിക്കുന്ന വിധി, അതിനപ്പുറം കേരളത്തിന്റെ പ്രബുദ്ധതയിലും സുരക്ഷയിലും വിശ്വസിച്ച് നാടു കാണാനെത്തിയ യുവതിയെ പിച്ചിച്ചീന്തിയവർക്കുള്ള കാലത്തിന്റെ കണക്കു തീർക്കൽ. ലാത്വിയന്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊന്നു തള്ളിയ നരാധമൻമാർക്ക് കോടതി മരണം വരെ തടവു ശിക്ഷ വിധിക്കുമ്പോൾ മനസുകൊണ്ട് സന്തോഷിക്കുകയും തന്റെ കൂടപ്പിറപ്പിനെ ഓർത്ത് വിതുമ്പുകയും ചെയ്യുന്ന ഒരാളുണ്ട്. കോവളത്ത് കൊല്ലപ്പെട്ട ലാത്വിയൻ യുവതിയുടെ സഹോദരി ഇൽസെ. നീതിക്കു വേണ്ടിയുള്ള നീണ്ട 4 വർഷം നീളുന്ന പോരാട്ടത്തിന്റെ തുടക്ക നാളുകളിൽ തന്റെ പ്രിയപ്പെട്ടവളെ കുറിച്ച് ഇൽസെ മനസു തുറന്നിരുന്നു. ഇൽസെ കാത്തിരുന്ന ചരിത്ര നിമിഷത്തിന് ഓരോ മലയാളിയും കാതോർക്കുമ്പോള്‍ വനിതയ്ക്കു മാത്രമായി അനുവദിച്ച ആ ഹൃദയം തൊടുന്ന വാക്കുകൾ ഒരിക്കൽ കൂടി. 2018 ജൂണ്‍ ആദ്യ ലക്കത്തിൽ വനിതയോടു സംസാരിച്ച ഇൽസെ... ആ ഹൃദയം മുറിയുന്ന വാക്കുകൾ...
1.
2.
3.
4.