മരണത്തിന്റെ വക്കില്‍ നിന്നും തലനാരിഴയ്ക്ക് ജീവിതത്തിലേക്ക് തിരികെയെത്തുന്ന ചില ചിലരുണ്ട്. അപകടനിലയും ആശങ്കയുടെ നിമിഷങ്ങളും തരണം ചെയ്ത് ജീവിതത്തിലേക്ക് തിരികെയെത്തിയ അത്തരമൊരു വ്യക്തിയെ പരിചയപ്പെടുത്തുകയാണ് പാമ്പുപിടുത്തക്കാരമായ വാവ സുരേഷ്. 12 പ്രാവശ്യം പാമ്പുകടിയേറ്റ അപകട നില തരണം ചെയ്ത ശ്രീക്കുട്ടിയെ കണ്ട സന്തോഷമാണ് സുരേഷ് പങ്കുവച്ചിരിക്കുന്നത്. എൽ എൽ ബി ഫസ്റ്റ് ഇയർ വിദ്യാർത്ഥിനിയായ ശ്രീക്കുട്ടിയെ കോട്ടയത്തെ വസതിയിലെത്തിയാണ് വാവ സുരേഷ് കണ്ടത്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
നമസ്കാരം
ഇന്ന്13. 9. 2021 അങ്ങനെ എന്റെ ജീവിതത്തിൽ ഒരു പ്രധാനപ്പെട്ട ദിവസം കൂടി ഇന്നൊരു പ്രധാനപ്പെട്ട വ്യക്തിയെ പരിചയപ്പെടാൻ കഴിഞ്ഞു കോട്ടയം ജില്ലയിലെ കുറവിലങ്ങാട് അടുത്ത് കളത്തൂർ താമസിക്കുന്ന ശ്രീക്കുട്ടി എസ് എസ് നെ കാണുവാനും വിശേഷങ്ങൾ പങ്കു വെക്കാൻ കഴിഞ്ഞു കാരണം 12 പ്രാവശ്യം പാമ്പുകടിയേറ്റ അപകട നില തരണം ചെയ്തു.
ആ വ്യക്തിത്വത്തെ കാണാൻ ഞാനും സ്നേക് മാസ്റ്റർ ടീംഒരുമിച്ച് പോയിരുന്നു സിബി സി ഡിയുടെയും ഷൈനി സി ബി യുടെയും മകളാണ് ശ്രീക്കുട്ടി എൽ എൽ ബി ഫസ്റ്റ് ഇയർ വിദ്യാർഥിയാണ് സ്വപ്ന മോളാണ് അനുജത്തി വീടിൻറെ പരിസരത്തും വീടിനകത്തും വച്ച് പന്ത്രണ്ട് പ്രാവശ്യം പാമ്പ് കടിയേറ്റ് മൂന്ന് അണലിയുടെയും നാല് മൂർഖൻപാമ്പിന്റെയും അഞ്ച് പ്രാവശ്യം ശങ്കുവരയൻ പാമ്പിൻ്റെയും കടികിട്ടിയിട്ടുണ്ട് ഞങ്ങളെ സ്നേഹിക്കുന്ന എല്ലാവരും ശ്രീ കുട്ടിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കു എന്ന് വിശ്വസിക്കുന്നു
എന്റെ എല്ലാ പ്രിയ സുഹൃത്തുക്കൾക്കും
ശുഭദിനം നേരുന്നു
വാവ സുരേഷ്