ലാൻസെറ്റ് ഡയബറ്റിസ് ആൻഡ് എൻഡോക്രൈനോളജി ജേണലിൽ വന്ന ഒരു പഠനമാണു പുതിയ നിഗമനങ്ങളുമായി എത്തിയിരിക്കുന്നത്. റെഡ് മീറ്റിന്റെ പതിവായതും അമിതമായതുമായ ഉപയോഗവും സംസ്കരിച്ച മാംസത്തിന്റെ ഉപഭോഗവും പ്രമേഹം ക്ഷണിച്ചു വരുത്തുവെന്നാണു പുതിയ പഠനങ്ങൾ പറയുന്നത്.
ഏതാണ്ടു 20 ലക്ഷം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തിയ പഠനത്തിനൊടുവിലാണ് ഈ കണ്ടെത്തൽ. കേംബ്രിജ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണു പഠനം നടത്തിയത്. പതിവായി ദിവസേന 50 ഗ്രാം സംസ്കരിച്ച മാംസം കഴിക്കുന്നതു പ്രമേഹസാധ്യത അടുത്ത 10 വർഷത്തിൽ 15 ശതമാനം വർധിപ്പിക്കുമെന്നാണ് ഇവർ പറയുന്നത്.
ദിവസേന 100 ഗ്രാം വീതം സംസ്കരിക്കാത്ത ചുവന്ന മാംസം കഴിക്കുന്നവരിൽ ഈ അപകടസാധ്യത പത്തു ശതമാനം മാത്രമാണ്. കോഴിയിറച്ചി പതിവായി കഴിക്കുന്നവരിൽ ഇത് എട്ടു ശതമാനം മാത്രമാണ്.
ഡോ. സുനില്‍ മൂത്തേടത്ത്
പ്രഫസര്‍
കോളജ് ഒഫ് നഴ്സിങ്
അമൃത ഹോസ്പിറ്റല്‍, കൊച്ചി