18 വയസ്സ് പ്രായമുള്ള മകന്റെ അമ്മയാണ് പ്രിയയെന്നു കേട്ടാൽ കണ്ണുതള്ളിപ്പോകും. ‘‘മക്കളോടൊപ്പം ഷോപ്പിങ്ങിനൊക്കെ പോകുമ്പോൾ അവന്റെ കൂട്ടുകാർ ചോദിക്കും ചേച്ചിയാണോയെന്ന്’’– പ്രിയയും സുധീറും ചിരിച്ചുകൊണ്ടു പറയുന്നു.
രണ്ടു മക്കളുെടയും പ്രസവരക്ഷാചികിത്സയൊക്കെ കഴിഞ്ഞപ്പോൾ ഞാൻ വണ്ണംവച്ചു വീർത്തു. പിന്നെ സുധീറിനൊപ്പം പുറത്തിറങ്ങാൻ തന്നെ നാണക്കേടായി. അങ്ങനെയാണു ഭക്ഷണനിയന്ത്രണവും വ്യായാമവും തുടങ്ങിയത്. സൂംബയും ഡാൻസും ഫ്ലോർ എക്സർസൈസുകളും കിക്ക് ബോക്സിങ്ങുമൊക്കെ ഒരു പാക്കേജായിത്തന്നെ അങ്ങു തുടങ്ങി. ഭക്ഷണകാര്യങ്ങളിൽ രണ്ടു പേരുടെയും ലക്ഷ്യം ഒന്നായതും എളുപ്പമായി. ഭാരം കുറഞ്ഞപ്പോൾ പഴയതിലും എനർജറ്റിക്കായി. േകാളജുകാലത്തേക്ക് തിരിച്ചുപോയ ഫീൽ ആണ്. ആ കോൺഫിഡൻസിൽ മോഡലിങ്ങും തുടങ്ങി. അതോടെ ശരീരസൗന്ദര്യം കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. അങ്ങനെ ഇപ്പോൾ കാണുന്ന ഞാനായി. എനിക്ക് എന്നിൽ തന്നെ ജനിച്ച മകളെ പോലെ–പ്രിയ പറയുന്നു.
ആരോഗ്യവും മനസ്സും
സുധീറും പ്രിയയും ഒരേ സ്വരത്തിൽ പറയുന്ന ചില കാര്യങ്ങളുണ്ട്. അത് ആരോഗ്യവും ഉന്മേഷവും തിരിച്ചുകിട്ടിയതാണ്. ജീവിതം മൊത്തത്തിൽ ആസ്വാദ്യകരമായി. മരുന്നുകൾ കഴിച്ച കാലം മറന്നു. അസുഖങ്ങൾ വരാറേയില്ല. പനിയോ മറ്റോ വന്നാൽ പോലും അത് ഞങ്ങൾ പോലും അറിയാതങ്ങു പോകും–അവർ പറയുന്നു. രണ്ടുപേർക്കും ടെൻഷനും സ്ട്രെസ്സും അകറ്റാനുള്ള സൂത്രവഴിയും വ്യായാമം തന്നെ. എത്ര മാനസികാസ്വാസ്ഥ്യമുള്ള അവസ്ഥയാണേലും വ്യായാമം ചെയ്യുമ്പോൾ അതു മാറും–അവർ പറഞ്ഞു.
ജീവിതപാഠം: ശരീരം കരുത്തുള്ളതാകുമ്പോൾ മനസ്സ് വളരെ പൊസിറ്റീവാകും. ധാരാളം നന്മകൾ വന്നുചേരും.