ചികിത്സാ പിഴവു പരാതിപ്പെട്ടതിന് ആശുപത്രി ജീവനക്കാർ അനന്യയ മർദിച്ചു എന്ന ഗുരുതര ആരോപണം ഉന്നയിച്ച് അനന്യ അലക്സിന്റെ പിതാവ് അലക്സ്.
കഴിഞ്ഞ ദിവസമാണ് തൂങ്ങിമരിച്ച നിലയിൽ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യയെ കണ്ടെത്തിയത്.
സർക്കാർ ആശുപത്രിയിൽ ലഭിക്കുന്ന പരിഗണന പോലും വലിയ തുക മുടക്കി ശസ്ത്രക്രിയ നടത്തിയ ആശുപത്രിയിൽ നിന്നു ലഭിച്ചില്ല. ഒന്നോ രണ്ടോ മരുന്നു നൽകി പറഞ്ഞയയ്ക്കാൻ ശ്രമിച്ചതു ചോദ്യം ചെയ്തപ്പോഴാണ് ആശുപത്രി ജീവനക്കാർ കയ്യേറ്റം നടത്തിയത്. രണ്ടു പ്രാവശ്യം ദേഹത്തു കൈവച്ചെന്നു പറഞ്ഞിട്ടുണ്ട്.
ആശുപത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് അവൻ പറഞ്ഞത്. നമ്മൾ പാവപ്പെട്ടവരാണ്. നമ്മുടെ പുറകേ വരാൻ ആരുമില്ല എന്നു പറഞ്ഞപ്പോൾ എന്നെ ഇത്രയുമാക്കി, ആഗ്രഹത്തിനൊത്ത് ആവാൻ സാധിച്ചിട്ടില്ല, ജോലി ചെയ്യാൻ പറ്റുന്നില്ല എന്നെല്ലാം പറഞ്ഞു. ഒരുപാട് സമാധാനപ്പെടുത്തിയാണ് താൻ പോയതെന്നും പിതാവ് പ്രതികരിച്ചു.
അതേസമയം മർദിച്ചെന്ന ആരോപണം വസ്തുതാരഹിതമാണെന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചു.