The No.1 women's magazine in Malayalam which offers health & beauty tips, guidence on parenting, recipies, interviews with celebrities, latest news etc.
June 7-20, 2025
April 26 - May 9, 2025
മയിൽപ്പീലിക്കണ്ണിലെ കടുംനീല, ആകാശത്തിൽ പടർന്ന നിറസ ന്ധ്യക്കാണ് ആദ്യം മൈലാപ്പൂരിൽ എത്തുന്നത്. പാർവതി മയിലിന്റെ രൂപത്തിൽ പരമശിവനെ തപസ്സു ചെയ്ത നാട്. അവിടെ പീലിക്കണ്ണിലെ അതേ കടും നീലകണ്ഠത്തിലുള്ള കപാലീശ്വരൻ. കഥകളി ൽ പ്രണയവും ഭക്തിയും അതിരിട്ടു നിൽക്കുന്ന കപാലീശ്വര ക്ഷേത്രം. തമിഴ്നാട്ടിലെ
വിഷു ഒരു യാത്രയാണ്. മേടത്തിൽ നിന്ന് അടുത്ത മീനത്തിലേക്കുള്ള പ്രകൃതിയുടെ തീർഥ യാത്ര. വാകപ്പൂക്കളുടെ ചുവപ്പു രാശിയിൽ ചെന്നവസാനിക്കുന്ന നിറ പ്രദക്ഷിണത്തിന്റെ തുടക്കം കണിക്കൊന്നയിലാണ്. പുതുമഴയുടെ ഗന്ധം നിറഞ്ഞ പാടത്തു നിന്നു വിഷുപ്പക്ഷിയുടെ പാട്ടു കേട്ടില്ലേ ? ഇനി, വിളക്കു വയ്ക്കാം. വിഭവങ്ങളൊരുക്കാം.
ഗുരുവായൂരപ്പന്റെ സന്നിധിയിൽ സർവം സമർപ്പിച്ച ഒരാൾ. ഉണ്ണിക്കണ്ണനെ കയ്യിലേന്തി നടക്കുന്ന നളിനി മാധവന്റെ ജീവിതകഥ... ഗുരുവായൂരമ്പലത്തിൽ ഉദയാസ്തമയ പൂജയുടെ തിരക്ക്. തൊഴാനായി കാത്തുനിൽക്കുന്നവരുടെ നീണ്ട ക്യൂ. പടിഞ്ഞാറേ നടയിലൂടെ തൊഴുതിറങ്ങുന്നവരുടെ ഇടയിലേക്കു പെട്ടെന്നാണ് ആ അമ്മ പ്രത്യക്ഷപ്പെട്ടത്.
മധ്യതിരുവിതാംകൂറിൽ ഏറ്റവും കൂടുതൽ ഭക്തർ വിഷുകണി കാണാനും കൈനീട്ടം വാങ്ങാനും എത്തുന്ന ശ്രീകൃഷ്ണ ക്ഷേത്രമാണ് പത്തനംതിട്ട ജില്ലയിലെ പന്തളം അടുത്തുള്ള ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. വിഷുപക്ഷിയുടെ പാട്ടും ആദിത്യ കിരണങ്ങളും അരയാലിലയിൽ മഞ്ഞൊളി പരത്തുമ്പോൾ ഉളനാട്ടിലെ കുഞ്ഞുണ്ണിക്കണ്ണൻ വിഷു കൈനീട്ടമായി
പന്തളം ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ദർശനത്തിനും മഹാസുദർശന ലക്ഷ്യപ്രാപ്തി പൂജയ്ക്കും ഉറി വഴിപാട് നടത്തുന്നതിനും വേണ്ടി ഭക്തജനത്തിരക്കേറുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നായി നിരവധി ഭക്തജനങ്ങളാണ് ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്നത്. ഇതിനകം നിരവധി പ്രശസ്ത വ്യക്തികള്
കഴിഞ്ഞ വർഷം ഈ സമയം അദിതി രവി ലണ്ടനിലായിരുന്നു. ബിഗ് ബെന്നിന്റെ ലൊക്കേഷനിൽ. ഇപ്പോൾ ചിത്രം റിലീസിനൊരുങ്ങുമ്പോൾ അദിതി വീണ്ടും ബാഗ് പാക്ക് ചെയ്തു കഴിഞ്ഞു. എവിടേക്കാണ് എന്നു ചോദിച്ചപ്പോൾ കൂൾ മൂഡിൽ മറുപടി, ‘‘ആദ്യം രാജസ്ഥാൻ. അവിടെ നിന്നു മുംബൈ. അങ്ങനെ അങ്ങനെ കുറേ ദൂരം...’’ യാത്രകൾ ഇഷ്ടമാണോ
മസായി മാരായിൽ മഴ പെയ്യുന്നതു കണ്ടിട്ടുണ്ടോ? മേഘങ്ങൾ താഴ്ന്നിറങ്ങിയ വാനിൽ സൂര്യൻ അസ്തമിക്കാനൊരുങ്ങുമ്പോൾ ചുവന്ന ആകാശത്തു നിന്നു വെള്ളിനൂൽ അലുക്കിട്ടതുപോലെ മഴ പെയ്യും. പുൽമേടുകൾ സ്വർണനിറത്തിൽ തിളങ്ങും. കാടണയാൻ ഒരുങ്ങി നീങ്ങുന്ന കാട്ടുമൃഗങ്ങൾ പുൽമേട്ടിലെ ഒറ്റമരച്ചോട്ടിൽ മഴയെയും സൂര്യനെയും ഒന്നിച്ചു
ലോകമെമ്പാടും ഡിസംബർ മാസത്തിൽ ക്രിസ്മസ് ആഘോഷിക്കുമ്പോൾ ജനുവരി ഏഴിന് ക്രിസ്മസ് ആഘോഷിക്കുന്നൊരു നാടുണ്ട്, എത്യോപ്യ. ഗെന്ന എന്നാണ് എത്യോപ്യൻ ക്രിസ്മസ് അറിയപ്പെടുന്നത്. ലോകത്തിലെ മറ്റു ഭാഗങ്ങളേക്കാൾ ഏഴുവർഷം പിന്നിലാണ് ഈ ആഫ്രിക്കൻ രാജ്യം. എത്യോപ്യൻ കലണ്ടറിലെ ഒരു
75ാം വയസ്സിൽ അൻപതാം ഹിമാലയ സഞ്ചാരത്തിന് ഒരുങ്ങുന്ന കൃഷ്ണൻ നായരുടെ ജീവിതാനുഭവങ്ങൾ... കന്യാകുമാരിയിലെ പാർവതീപുരത്തെത്തി കൃഷ്ണൻനായരെ തിരക്കിയാൽ ഉടനൊരു മറുചോദ്യം പ്രതീക്ഷിക്കാം, ‘‘നമ്മ ഹിമാലയം കൃഷ്ണൻ നായരാ?’’. കഴിഞ്ഞ 57 വർഷത്തിനിടെ 49 തവണ ഹിമാലയം സന്ദർശിച്ച 75 കാരൻ. നിരന്തരയാത്രകളിലൂടെ ഹിമാലയം
ദുബായിയിൽ എത്തുന്നവർക്ക് ഈ നാടിനോട് അഭിനിവേശം തോന്നും. വിടപറയാൻ തോന്നാത്ത വിധം ഇഴയടുപ്പം അനുഭവപ്പെടും. മനസില്ലാ മനസോടെ ഇങ്ങോട്ടു വിമാനം കയറിയവർ പോലും നാട്ടിലേക്കു മടങ്ങുമ്പോൾ നൊമ്പരത്തോടെയാണു യാത്ര പറയാറുള്ളത്. ഇന്ത്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ ദുബായിൽ എത്തുന്നത്. മൂന്നര മണിക്കൂറിൽ
Results 1-10 of 115