Saturday 04 July 2020 02:15 PM IST : By സ്വന്തം ലേഖകൻ

ആശുപത്രി വെന്റിലേറ്ററിൽ ജീവനോടു മല്ലിട്ട് ദേവുചന്ദന; ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

devacchhfds667

നൂറനാട് പുത്തൻവിള ക്ഷേത്രത്തിലെ ഉൽസവത്തിന് ‘മിഠായി പൂമരത്തുമ്മേൽ കണ്ടോ കണ്ടോ മിഠായിയെന്ന’ ഗാനത്തിനു ചടുലതയോടെ നൃത്തം ചെയ്ത ദേവുവിന്റെ ജീവിതത്തിന് ഇപ്പോൾ പഴയ വേഗമില്ല. അപൂർവരോഗം ബാധിച്ച് എസ്എടി ആശുപത്രിയിൽ വെന്റിലേറ്ററിൽ ജീവനോടു മല്ലിട്ട് കഴിയുകയാണ് ദേവുചന്ദന. കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ പറയുന്നു. 

ദേവുവിന്റെ അച്ഛൻ നൂറനാട് എരുമക്കുഴി മീനത്തേതിൽ കിഴക്കേക്കരയിൽ ബി. ചന്ദ്രബാബുവിനെ (38) എസ്എടി ആശുപത്രി വളപ്പിൽ കഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തന്നെ ജീവിതത്തിൽ തനിച്ചാക്കി അച്ഛൻ പോയവിവരം ദേവുചന്ദന ഇതുവരെ അറിഞ്ഞിട്ടില്ല.

തലച്ചോറിൽ നീരു കെട്ടുന്ന ബ്രയിൻ എഡിമ എന്ന വൈറസ് ജന്യ രോഗമാണ് ദേവുവിന്. നൂറനാട് പുത്തൻവിള ക്ഷേത്രത്തിലെ ഉത്സവത്തിനു ദേവു ചെണ്ടമേളത്തിനൊപ്പം നൃത്തം ചെയ്തത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ടിവി ചാനൽ പരിപാടിയും ശ്രദ്ധ നേടി. മകളുടെ അസുഖത്തെത്തുടർന്ന് കടുത്ത മനഃപ്രയാസത്തിലായിരുന്നു ചന്ദ്രബാബുവെന്നും അതെത്തുടർന്ന് ജീവനൊടുക്കിയതാവാം എന്നുമാണു പൊലീസ് നിഗമനം. രജിതയാണ് ദേവുവിന്റെ അമ്മ. 

Tags:
  • Spotlight