Wednesday 26 September 2018 11:37 AM IST

രതിമൂര്‍ച്ഛയ്ക്കായി സ്ത്രീയെ എങ്ങനെയെല്ലാം ഉത്തേജിതയാക്കാം?

V N Rakhi

Sub Editor

honey_moon6

വിവരിക്കാൻ പ്രയാസമായ അവസ്ഥ എന്നാണ് വിദഗ്ധർ പോലും രതിമൂർച്ഛയെക്കുറിച്ചു പറയുന്നത്. ഒരു ഉന്മാദാവസ്ഥയും ചെറിയ കിതപ്പും അനിയന്ത്രിതചലനങ്ങളും അതിനുശേഷം സ്ത്രീകളിൽ ക്രമമായ യോനീസങ്കോചവും പുരുഷന്മാരിൽ ശുക്ലസ്രാവവും ഉണ്ടാകും. പിന്നെ ശാന്തമായ അവസ്ഥ. രതിയിൽ നിന്നു കിട്ടുന്ന സംതൃപ്തി എന്ന് രതിമൂർച്ഛയെക്കുറിച്ച് ചുരുക്കിപ്പറയാം.  


രതിമൂർച്ഛക്കായി സ്ത്രീയെ ഉത്തേജിപ്പിക്കാൻ പല ഭാഗങ്ങളുണ്ട്. ഗുഹ്യഭാഗത്തെ ഉത്തേജനം ഏതെങ്കിലും കാരണം കൊണ്ട് സാധിക്കുന്നില്ലെങ്കിൽ സെൻസിറ്റീവ് ആയ ഭാഗങ്ങളിലെ ചുംബനം മതി. മുലക്കണ്ണുകൾ ഉത്തേജിപ്പിച്ചാൽ പോലും രതിമൂർച്ഛ അനുഭവപ്പെടാം. രണ്ടുപേർക്കും ഒരുമിച്ച് രതിമൂർച്ഛ ഉണ്ടാകില്ല. സ്ത്രീക്ക് ആദ്യം രതിമൂർച്ഛയുണ്ടാവുന്നതാണ് നല്ലത്. ഒരു രതിമൂർച്ഛയ്ക്കു ശേഷം ഉണർന്നെണീക്കാൻ പുരുഷന് സ്ത്രീയേക്കാള്‍ സമയം വേണം.

 ദിവസത്തിൽ എത്ര തവണ ലൈംഗികബന്ധമാകാം? ഏതു സമയമാണ് നല്ലത്?


ഹണിമൂൺ കാലത്ത് നിരവധി തവണ സെക്സ് ആസ്വദിക്കുന്നതിൽ തെറ്റില്ല. പക്ഷേ എത്ര തവണ എന്നതിലല്ല, എത്രത്തോളം സംതൃപ്തി കിട്ടുന്നു എന്നതിലാണു കാര്യം. സന്തോഷകരവും ശാന്തവുമായ സാഹചര്യത്തിൽ രണ്ടുപേരുടെയും താൽപര്യത്തിനനുസരിച്ച് ബന്ധപ്പെടാം. ഒരുപാട് ഭക്ഷണം കഴിച്ചാൽ കുറേ നേരത്തേക്ക് ഒന്നും വേണ്ടെന്നു തോന്നുന്നതുപോലെ സെക്സും അമിതമായാൽ മടുക്കും. അസുഖങ്ങൾക്കും സാധ്യത കൂടും. അതുകൊണ്ട് ഇ ണയുടെ ആരോഗ്യവും മാനസികാവസ്ഥയും കണക്കിലെടുത്തു വേണം തവണ തീരുമാനിക്കാൻ.
സെക്സിനായി പലരും മാറ്റിവയ്ക്കുന്നത് രാത്രിയാണ്.

പകലിന്റെ മുഴുവൻ ക്ഷീണവുമായി കിടക്കയിലെത്തുമ്പോഴേക്കും ശരീരം സെക്സിനായി തയ്യാറായിരിക്കില്ല. ആരോഗ്യകരമായ സെക്സിന് പുലർകാലമാണ് അനുയോജ്യം. ഉറക്കശേഷം ഫ്രെഷ് ആകുന്ന ഈ നേരത്ത് ലൈംഗികോത്തേജനത്തിന് സഹായിക്കുന്ന ടെസ്റ്റോസ്റ്റീറോൺ ഹോ ർമോൺ ശരീരത്തിൽ ധാരാളമായി ഉണ്ടാകും.  ഇത് ബുദ്ധിമുട്ടുള്ളവർക്ക് കുറച്ചു മണിക്കൂറുകൾ ഉറങ്ങിയ ശേഷം ഉണർന്ന്, സെക്സിൽ ഏർപ്പെടാം. പകലാണെങ്കിൽ  ഉച്ചകഴിഞ്ഞുള്ള വിശ്രമസമയം പ്രയോജനപ്പെടുത്താം.


എന്താണ് പ്രീമാരിറ്റൽ ഡിവോഴ്സ്? വിവാഹം തീരുമാനിച്ച ശേഷം ഉൽകണ്ഠകളുണ്ടായാൽ എന്താണ് ചെയ്യേണ്ടത്?


മാസമുറ നീട്ടി വയ്ക്കാനുള്ള സുരക്ഷിതമാർഗങ്ങൾ എന്തൊക്കെയാണ്? മാസമുറയും ലൈംഗികതാൽപര്യവുമായി ബന്ധമുണ്ടോ?


ഉത്തേജനവും ആസ്വാദ്യതയും കൂട്ടുന്ന ഭക്ഷണമേതൊക്കെയാണ്? അറിയാം


വിവരങ്ങൾക്ക് കടപ്പാട്: ഡോ. കെ. ഗിരീഷ്,
അസി. പ്രഫസർ ഇൻ ക്ലിനിക്കൽ സൈക്കോളജി,
മെഡിക്കൽ കോളജ്, തിരുവനന്തപുരം.
ഡോ. ശ്രീകലാദേവി. എസ്. കൺസൾട്ടന്റ്, ഒബ്സ്റ്റെട്രിക്സ് അൻ‍ഡ് ഗൈനക്കോളജി,
ജില്ലാ മോഡൽ ആശുപത്രി, പേരൂർക്കട, തിരുവനന്തപുരം.