പത്തനംതിട്ട സ്വദേശി ജെസ്ന മരിയ ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ജെസ്നയുടെ പുരുഷ സുഹൃത്ത് രംഗത്തുവന്നു. തനിക്ക് ജെസ്നയുടെ തിരോധാനവുമായി യാതൊരു ബന്ധവുമില്ലെന്നും പൊലീസ് തന്നെ നിരന്തരം ശല്യപ്പെടുത്തുകയാണെന്നും യുവാവ് പറഞ്ഞു. ജെസ്നയുടെ പേര് പറഞ്ഞ് നാട്ടുകാര്‍ ഒറ്റപ്പെടുത്തുകയാണെന്നും ഇയാൾ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
"ഞാൻ ജെസ്നയുടെ കാമുകനല്ല. അവള്‍ക്ക് പ്രണയമുണ്ടോ എന്ന് എനിക്കറിയില്ല. അവള് മുമ്പും മരിക്കാന്‍ പോവുകയാണ് എന്ന രീതിയില്‍ മെസ്സേജ് അയയ്ക്കാറുണ്ടായിരുന്നു. ഇത് ഞാൻ ജെസ്നയുടെ സഹോദരനോട് പറഞ്ഞതാണ്. ജെസ്നയെ കാണാതായതിനു ശേഷവും എനിക്ക് ഇത്തരത്തില്‍ മെസ്സേജ് അയച്ചകാര്യം ഞാൻ ആ വീട്ടുകാരോട് പറഞ്ഞിരുന്നു. ഇക്കാര്യം തന്നെയാണ് പൊലീസിനോടും വെളിപ്പെടുത്തിയത്. എന്നാല്‍ അവർ വീണ്ടും വീണ്ടും ചോദ്യം ചെയ്യുകയാണ്. ഇതെന്നെ മാനസികമായി തകർക്കുകയാണ് ചെയ്യുന്നത്."- യുവാവ് പറയുന്നു. ജെസ്ന അയച്ച സന്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളെ ഇരുപതോളം തവണ പൊലീസ് ചോദ്യം ചെയ്തിരുന്നു.