Monday 23 April 2018 10:08 AM IST : By സ്വന്തം ലേഖകൻ

മനമെരിയുമ്പോഴും സാന്ത്വനവുമായി ലിഗയുടെ സഹോദരി ഇലീസ് ജെസ്നയുടെ വീട്ടിലുമെത്തി

liga-2.jpg.image.784.410

കോവളത്തെ കണ്ടൽക്കാടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ലാത്വിയ സ്വദേശി ലിഗയുടെ (33) സഹോദരി ഇലീസ് കാഞ്ഞിരപ്പള്ളി കോളജ് വിദ്യാർഥിനി കാണാതായ ജെസ്നയുടെ വീട്ടിലും എത്തിയിരുന്നു. ലിഗയെ പോലെ സമാന സാഹചര്യത്തിൽ കാണാതായ ജെസ്ന മരിയം ജയിംസിന്റെ വിശദാംശങ്ങൾ തിരക്കാനാണ് മറ്റൊരാൾക്കൊപ്പം ഇലീസ് എത്തിയത്. ആയുർവേദ ചികിൽസയ്ക്കായി പോത്തൻകോടെത്തിയ ലിഗയെ മാർച്ച് 14ന് ആണ് കാണാതായത്. സഹോദരിയെ കണ്ടെത്താൻ ഇലീസ് കേരളമാകെ തിരച്ചിലിലായിരുന്നു.

ഇത്തരം യാത്രയിലാണ് കൊല്ലമുള സന്തോഷ്കവല കുന്നത്തു വീട്ടിൽ ജെസ്നയെ കാണാതായ വിവരം അറിഞ്ഞത്. ലിഗയുടെയും ജെസ്നയുടെയും തിരോധാനം സമാന രീതിയിലായിരുന്നു. വീട്ടിലെത്തും മുൻപ് ഇലീസ് വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ട് അനുമതി തേടിയിരുന്നു. ജെസ്നയുടെ പിതാവ് ജയിംസ്, സഹോദരി ജെസി എന്നിവരിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞു. വീണ്ടും ബന്ധപ്പെടാമെന്ന് അറിയിച്ചാണ് ഇലീസ് മടങ്ങിയത്.

കഴിഞ്ഞ മാസം 22ന് രാവിലെ 10.30ന് ആണ് ജെസ്നയെ കാണാതായത്. പിതൃസഹോദരിയുടെ വീട്ടിലേക്കു പോയ ജെസ്ന എരുമേലി വരെ എത്തിയതായി അറിയാം. പിന്നീട് വിവരങ്ങളൊന്നുമില്ല. പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

കൂടുതൽ വായനയ്ക്ക്