Friday 15 February 2019 11:30 AM IST : By സ്വന്തം ലേഖകൻ

നെഞ്ചിൽ വെടിയേറ്റിട്ടും കുലുങ്ങിയില്ല; കൃത്യസമയത്ത് മകളെ പരീക്ഷയ്ക്ക് എത്തിച്ച് ഈ അച്ഛൻ

rjd

നെഞ്ചിലേറ്റ 2 വെടിയുണ്ടകൾ വകവയ്ക്കാതെ ആർജെഡി നേതാവ് റാം കൃപാൽ മഹാതോ (45) ഏഴു കിലോമീറ്ററോളം ബൈക്കോടിച്ചു മകളെ പരീക്ഷാകേന്ദ്രത്തിലെത്തിച്ചു. മകൾ പരീക്ഷയെഴുതുമെന്ന് ഉറപ്പാക്കിയ ശേഷമാണ് അദ്ദേഹം ആശുപത്രിയിലേക്കു പോയത്. നില ഗുരുതരമാണ്.

ബിഹാറിലെ ബേഗുസരായിയിലാണു സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായ മകൾ ദാമിനി കുമാരിയെ പരീക്ഷയ്ക്ക് സ്കൂളിലേക്കു ബൈക്കിൽ കൊണ്ടുപോകുമ്പോൾ 2 ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് ആക്രമിച്ചത്. വെടിയേറ്റ നാല്‍പ്പത്തിയഞ്ചുകാരനായ റാം ഇത് വകവെയ്ക്കാതെ ഏഴ് കിലോമീറ്ററോളം ബൈക്കോടിച്ച് മകളെ പരീക്ഷാ കേന്ദ്രത്തിലെത്തിച്ചു. മകള്‍ പരീക്ഷയെഴുതുമെന്ന് ഉറപ്പാക്കിയ ശേഷമാണ് അദ്ദേഹം ആശുപത്രിയിലേക്ക് പോയത്..

മകൾ നിലവിളിച്ചപ്പോൾ സംഘം കടന്നു കളഞ്ഞു. അടുത്തുള്ള ആശുപത്രിയിലേക്കു പോകാമെന്നു മകൾ കരഞ്ഞു പറഞ്ഞെങ്കിലും പരീക്ഷ മുടക്കേണ്ടെന്നു പറഞ്ഞു റാം കൃപാൽ സമ്മതിച്ചില്ല. പിന്നീട് സ്വകാര്യ ആശുപത്രിയിലെത്തി. ബീർപുർ പഞ്ചായത്തിലെ മുൻ ഗ്രാമമുഖ്യനാണ്.