സൗദിയിൽ നിന്ന് കേട്ടാൽ മൂക്കത്തു വിരൽ വയ്ക്കുന്ന രണ്ടു മൊഴി ചൊല്ലൽ കഥകൾ. റോഡിൽ ഒന്നിൽ തന്റെ മുന്നിൽ കയറി നടന്നതിന് പ്രകോപിതനായ ഭർത്താവ് ഭാര്യയെ തലാഖ് ചൊല്ലുകയായിരുന്നു. ഒന്നു രണ്ടു വട്ടം പറഞ്ഞിട്ടും കേൾക്കാതെ ഭാര്യ മുന്നിൽ കയറിയതിനെ തുടർന്ന് ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെയാണ് ഭർത്താവ് ഈ കടുംകൈ ചെയ്തത്.
മറ്റൊരു സംഭവത്തിൽ വിരുന്നുകാർക്ക് വിളമ്പാൻ ആട്ടിൻ തലകൊണ്ടുള്ള വിഭവം ഉണ്ടാക്കാത്ത ഭാര്യയെ ഭർത്താവ് മൊഴി ചൊല്ലി. സൗദിയിൽ തന്നെയാണ് ഈ അപൂർവ മൊഴി ചൊല്ലൽ നടന്നത്. ജോലിത്തിരക്കിനിടയില്‍ സമയം തികയാത്തതു കൊണ്ടാണ് ആട്ടിൻ തല ഒഴിവാക്കിയതെന്ന് ഭാര്യ പറഞ്ഞെങ്കിലും ക്ഷുഭിതനായ ഭര്‍ത്താവ് സമ്മതിച്ചില്ല. ഭാര്യ കാരണം അതിഥികൾക്കു മുന്നിൽ താൻ കടുത്ത അപമാനം നേരിട്ടതാണ് ഇയാളുടെ വാദം.
അതിഥികളായി ചിലര്‍ എത്തുമെന്നും അവര്‍ക്ക് വിരുന്ന് തയാറാക്കണമെന്നും ഇയാള്‍ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. അവർ വിഭവ സമൃദ്ധമായ വിരുന്ന് തയാറാക്കുകയും ചെയ്തു. എന്നാൽ ആട്ടിന്‍തല കൊണ്ടുള്ള വിഭവം മറന്നു പോയിരുന്നു. ആഹാരം കൊണ്ടു വെച്ചപ്പോള്‍ താന്‍ പറഞ്ഞ പ്രത്യേക വിഭവം ഇല്ലെന്ന് മനസ്സിലാക്കിയ ഭര്‍ത്താവ് അടുക്കളയിലേക്ക് ദേഷ്യത്തോടെ കടന്നു ചെന്ന് മൊഴി ചൊല്ലിയതായി അലറുകയായിരുന്നു.
കഴിഞ്ഞ വർഷം നടന്ന സംഭവം അടുത്തിടെയാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഇയാൾ പിന്നീട് മറ്റൊരു വിവാഹം കഴിച്ചു. അതിനുശേഷം ആദ്യ ഭാര്യയോടുള്ള ദേഷ്യം അടങ്ങിയപ്പോൾ ഇയാള്‍ മാപ്പിരന്നു തിരിച്ചു വരണമെന്ന് അപേക്ഷിക്കുകയും ചെയ്തു. എന്നാൽ അവർ വഴങ്ങാൻ കൂട്ടാക്കിയില്ല.