Wednesday 31 January 2024 11:06 AM IST : By സ്വന്തം ലേഖകൻ

‘ഭവത, നമ്മളൊരുമിച്ചുള്ള അവസാനചിത്രം’: ഹൃദയം നൊന്ത് വെങ്കട് പ്രഭുവിന്റെ പോസ്റ്റ്

venkat-prabhu

സംഗീത സംവിധായകന്‍ ഇളയരാജയുടെ മകളും ഗായികയും സംഗീത സംവിധായികയുമായ ഭവതാരിണിയുടെ വിയോഗത്തിന്റെ വേദനയിലാണ് തമിഴ് ചലച്ചിത്രലോകം. ജനുവരി 25-നായിരുന്നു ഭവതാരിണിയുടെ വിയോഗം. അര്‍ബുദബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ശ്രീലങ്കയില്‍ വെച്ചായിരുന്നു അന്ത്യം.

ഇപ്പോഴിതാ, ഭവതാരിണിക്കൊപ്പമുള്ള തന്റെ അവസാന ചിത്രം പങ്കിട്ടിരിക്കുകയാണ് സംവിധായകന്‍ വെങ്കട് പ്രഭു. ഇളയജരാജയുടെ സഹോദരനും സംഗീത സംവിധായകനുമായ ഗംഗൈ അമരന്റെ മകനാണ് വെങ്കട് പ്രഭു.

‘ഭവത, നമ്മളൊരുമിച്ചുള്ള അവസാനചിത്രം’ എന്ന കുറിപ്പോടെയാണ് വെങ്കട് ചിത്രം പങ്കുവച്ചത്.

ഇളയരാജയുടെ സംഗീത സംവിധാനത്തില്‍ 2000-ല്‍ പുറത്തിറങ്ങിയ ഭാരതി എന്ന ചിത്രത്തിലെ ‘മയില്‍ പോലെ പൊണ്ണു ഒന്ന്’ എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ഭവതാരിണി മലയാളത്തില്‍ കല്യാണപല്ലക്കില്‍ വേളിപ്പയ്യന്‍(കളിയൂഞ്ഞാല്‍), നാദസ്വരം കേട്ടോ (പൊന്‍മുടി പുഴയോരത്ത് ) എന്നീ ഗാനങ്ങള്‍ ആലപിച്ചു.

പരേതയായ ജീവാ ഗാജയ്യയാണ് അമ്മ. സംഗീത സംവിധായകരായ യുവന്‍ ശങ്കര്‍രാജ, കാര്‍ത്തിക് രാജ എന്നിവര്‍ സഹോദരങ്ങളാണ് പരസ്യ എക്സിക്യൂട്ടീവായ ആര്‍. ശബരിരാജ് ആണ് ഭര്‍ത്താവ്.