Thursday 17 October 2019 08:59 AM IST : By സ്വന്തം ലേഖകൻ

‘എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു, കേരളത്തില്‍ ജീവിക്കാൻ അനുവദിക്കില്ലെന്ന് പറയുന്നു’! കടുത്ത ആരോപണങ്ങളുമായി ഷെയ്ൻ നിഗം: വിവാദം കത്തുന്നു

shane-new

നിർമാതാവ് ജോബി ജോർജിനെതിരെ കടുത്ത ആരോപണങ്ങളുമായി യുവനായകൻ ഷെയ്ൻ നിഗം. ജോബി ജോർജ് തനിക്കെതിരെ വധഭീഷണി മുഴക്കി എന്നാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ഷെയ്ൻ പറയുന്നത്. ഒപ്പം താരം അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്കും പരാതി നൽകിയിട്ടുണ്ട്. ജോബി ജോർജ് തന്നോട് ഫോണിൽ സംസാരിക്കുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും വോയിസ് ക്ലിപ്പുകള്‍ സഹിതമാണത്രേ ഷെയ്ന്റെ പരാതി.

ഷെയ്ൻ ഇപ്പോൾ അഭിനയിക്കുന്ന ‘വെയിൽ’ എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ആണ് ജോബി ജോര്‍ജ്. മുട്ടി വെട്ടിയതിന്റെ പേരിലുള്ള പ്രശ്നമാണ് സംഭവത്തിലേക്കു നയിച്ചതെന്ന് ഫെയ്സ്ബുക് ലൈവില്‍ ഷെയ്ൻ പറഞ്ഞു.

ഷെയ്ൻ ഇപ്പോൾ അഭിനയിക്കുന്ന രണ്ടു സിനിമകളിൽ ഒന്ന് ഗുഡ് വില്ലിന്റെ ബാനറിൽ നിർമിക്കുന്ന ‘വെയിലും’ വർണചിത്രയുടെ ബാനറില്‍ നിർമിക്കുന്ന ‘ഖുർബാനി’യുമാണ്. വെയിലിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞ് ‘ഖുർബാനി’യിൽ അഭിനയിക്കുമ്പോൾ ഗെറ്റപ് ചേഞ്ചിന് രണ്ടു സിനിമകളുടെയും അണിയറ പ്രവർത്തകരുടെ സമ്മതത്തോടെ മുടി വെട്ടേണ്ടി വന്നു. അതിൽ മുടിയുടെ പുറകു വശം കുറച്ചു കൂടുതൽ വെട്ടിപ്പോയി. അതു മനഃപൂർവമല്ല, ഫുഡ് പോയിസന്റെ പനി കാരണം ക്ഷീണിതനായിരുന്നു. അതിനാൽത്തന്നെ ഷൂട്ടിങ്ങും നിർത്തിവച്ചിരിക്കുകയായിരുന്നു. മുടി വെട്ടി കാരക്ടർ ലുക്കിനു വേണ്ടി ജെൽ പുരട്ടി മേക്ക് ഓവർ ചെയ്ത ഫോട്ടോ വാട്സാപ്പിൽ അപ് ലോഡ് ചെയ്തിരുന്നു. അതു കണ്ടപ്പോഴാണ് ജോബി ജോർജ്, നിജസ്ഥിതി മനസ്സിലാക്കാതെ, വെയിൽ സിനിമയുടെ കണ്ടിന്യൂറ്റി പോയെന്നും പറഞ്ഞ് ഫോണിലൂടെ മോശമായി സംസാരിച്ച് അപമാനിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ തന്റെ കരിയറിനെതിരെ കുപ്രചരണം നടത്തുമെന്നായിരുന്നു ഒരു ഭീഷണി. ജീവിക്കാൻ അനുവദിക്കുകയില്ലെന്നും ജീവിപ്പിക്കുകയില്ലെന്നുമുള്ള ഭീഷണിയും ജോബി ഫോണിലൂടെ പറഞ്ഞു. ഇതിനർഥം ജോബി ജോർജ് തന്നെ വധിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നാണ്. അതിനാൽ തനിക്ക് എന്ത് അപകടം സംഭവിച്ചാലും അതിന്റെ എല്ലാ ഇത്തരവാദിത്തവും ജോബിക്കായിരിക്കുമെന്നും ‘അമ്മ’യ്ക്കു നൽകിയ പരാതിയിൽ ഷെയ്ൻ പറയുന്നു.