ADVERTISEMENT

സൂര്യ നായകനായെത്തിയ ‘റെട്രോ’ എന്ന തമിഴ് ചിത്രത്തിന്റെ സെറ്റിൽ വച്ച് മകൾ ആവണിക്ക് പൊള്ളലേറ്റ വിവരം പങ്കുവച്ച് നടി അഞ്ജലി നായർ. സിനിമയിൽ നായികയായ പൂജ ഹെഗ്ഡെയുടെ ബാല്യകാലം ആവണിയാണ് അവതരിപ്പിച്ചത്.

ഷൂട്ടിങ്ങിനിടെ കാശിയിൽ വച്ച് ചിത കത്തിക്കുന്ന സീനിൽ കാറ്റടിച്ച് മകളുടെ കയ്യിലേക്ക് തീ പടരുകയായിരുന്നുവെന്ന് അഞ്ജലി പറയുന്നു. ലൊക്കേഷനിൽ സൂര്യ ഉണ്ടായിരുന്നില്ലെങ്കിലും വിവരമറിഞ്ഞ് അദ്ദേഹം ഓടിയെത്തി മകളെ ആശ്വസിപ്പിച്ചുവെന്നും അഞ്ജലി.

ADVERTISEMENT

കാശിയിൽ ചിതകൾ കത്തുന്നിടത്തായിരുന്നു ഷൂട്ട്. അതിൽ ആവണിയുടെ കഥാപാത്രം ഒരു ചിത കത്തിക്കുന്ന സീൻ ഉണ്ട്. ആ സീനിനിടയിൽ വല്ലാതെ കാറ്റടിച്ചപ്പോൾ കുട്ടിയുടെ ദേഹത്തേക്ക് തീ വന്നു. കണ്ണിന്റെ കുറച്ചു ഭാഗം, പുരികം, ചെവി, മുടി ഒക്കെ ചെറുതായി പൊള്ളി. കൈ ചിതയിലേക്ക് നീട്ടി വച്ചിരിക്കുകയായിരുന്നതിനാൽ കയ്യിൽ ആണ് കൂടുതൽ പൊള്ളലേറ്റത്. ഭാഗ്യത്തിനാണ് വസ്ത്രത്തിലേക്കു തീ പടരാതിരുന്നത്. പെട്ടെന്ന് ഡോക്ടറെ വിളിച്ച് ഫസ്റ്റ് എയിഡ് കൊടുത്തു. സൂര്യ ആ സീനിൽ ഉണ്ടായിരുന്നില്ല, എന്നിട്ടും അദ്ദേഹം ഷൂട്ടിങ് സ്ഥലത്തേക്ക് ഓടിയെത്തി ആവണിയെ ആശ്വസിപ്പിച്ചു. കുറച്ചു സമയം റെസ്റ്റ് എടുത്തതിനു ശേഷം വൈകുന്നേരം ആവണി വീണ്ടും ഷൂട്ടിങ്ങിന് എത്തി. സീനുകൾ മുഴുവൻ ചെയ്തു തീർന്നതിനു ശേഷമാണ് മടങ്ങിയത്.

‘‘നാട്ടിലെത്തിയതിനു ശേഷം മമ്മൂക്ക വിവരം അറിഞ്ഞു. അദ്ദേഹം ഞങ്ങളെ വിളിച്ചു, അദ്ദേഹത്തിന്റെ നിർദേശപ്രകാരം മറ്റൊരു ഡോക്ടറെ കാണിച്ചു. പിന്നെ നടൻ വിഷ്ണു ഉണ്ണികൃഷ്ണന് ഇതുപോലെ സംഭവിച്ചപ്പോൾ കാണിച്ച ഡോക്ടറെക്കുറിച്ച് വിഷ്ണുവും പറഞ്ഞു തന്നു, രണ്ടുപേരെയും കാണിച്ചു. കയ്യിൽ മരുന്ന് തേച്ച് കെട്ടിവച്ചു. കുറെ ദിവസം കഴിഞ്ഞാണ് കയ്യിലെ പൊള്ളൽ ഭേദമായത്. കെട്ടിവച്ചതു ഇടയ്ക്കു അഴിക്കുമ്പോൾ അവൾക്ക് ഭയങ്കര വേദനയുണ്ടായിരുന്നു.

ADVERTISEMENT

സൂര്യ സർ സെറ്റിൽ വന്ന് അവളോട് സംസാരിച്ചത് അവൾക്ക് ഭയങ്കര സന്തോഷമായി. സൂര്യ സാർ തിരുവനന്തപുരത്ത് പടത്തിന്റെ ലോഞ്ചിന് വന്നപ്പോൾ അവളെ സ്റ്റേജിലേക്ക് വിളിച്ച് ഇതിനെപ്പറ്റി പറഞ്ഞിരുന്നു. അവളുടെ ധൈര്യത്തെപ്പറ്റി പറഞ്ഞ് അദ്ദേഹം അഭിനന്ദിച്ചു’’.– അഞ്ജലി പറയുന്നു.

ADVERTISEMENT
ADVERTISEMENT