Thursday 17 June 2021 02:11 PM IST : By സ്വന്തം ലേഖകൻ

വിനീഷ് പ്ലസ്ടുവിൽ ദൃശ്യയുടെ സഹപാഠി; നിരന്തരം ശല്യം ചെയ്തിന് മൂന്ന് മാസം മുൻപ് പ്രതിയ്ക്ക് താക്കീത് നൽകിയിരുന്നതായി പൊലീസ്!

vineesh-voddfgh

പ്രണയം നിരസിച്ചതിന്റെ പേരിൽ മലപ്പുറം ഏലംകുളം സ്വദേശിനി ദൃശ്യയെ കുത്തി കൊലപ്പെടുത്തിയത് സഹപാഠിയായിരുന്ന വിനീഷ് വിനോദ്. പ്ലസ്ടുവിൽ ദൃശ്യയുടെ സഹപാഠിയായിരുന്നു വിനീഷ്. ദൃശ്യയെ ശല്യം ചെയ്തിന് മൂന്ന് മാസം മുൻപ് പ്രതിയെ താക്കീത് ചെയ്തു വിട്ടിരുന്നതായി മലപ്പുറം എസ്പി സുജിത് ദാസ് വെളിപ്പെടുത്തി. എൽഎൽബി വിദ്യാർഥിയാണ് കൊല്ലപ്പെട്ട ദൃശ്യ. 

ദൃശ്യ പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് വിനീഷ് ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത വിനീഷിനെ ചോദ്യം ചെയ്യുകയാണ്. പരുക്കേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീയുടെ നില ഗുരുതരമാണെന്നും നെഞ്ചിലും കയ്യിലും കുത്തേറ്റിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ദൃശ്യയെ കുത്തുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരി ദേവശ്രീയ്ക്കും (13) പരുക്കേൽക്കുകയായിരുന്നു.

ഇന്ന് രാവിലെയാണ് കൊലപാതകം നടന്നത്. ബാലചന്ദ്രന്റെ ഉടമസ്ഥയിലുള്ള പെരിന്തൽമണ്ണയിലെ കളിപ്പാട്ട കടയിൽ ഇന്നലെ രാത്രി തീപിടിത്തമുണ്ടായിരുന്നു. കട കത്തിച്ച് ശ്രദ്ധ തിരിച്ചുവിട്ട് നടത്തിയ കൊലയാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ഏലംകുളം എളാട് ചെമ്മാട്ട് വീട്ടിൽ സി.കെ. ബാലചന്ദ്രന്റെ മകളാണ് കൊല്ലപ്പെട്ട ദൃശ്യ (21). പെരിന്തൽമണ്ണ മുട്ടുങ്ങൽ സ്വദേശിയാണ്  വിനീഷ് വിനോദ് (21).  

Tags:
  • Spotlight