ഒരു തവണ രക്ഷിച്ചു. രക്ഷപെട്ട ആൾക്ക് രക്ഷപെടമെന്നില്ലങ്കിലോ ? വീണ്ടും രക്ഷിക്കുക തന്നെ, അല്ലാതെന്ത് ചെയ്യാൻ. മുംൈബയിലാണ് സംഭവം. പാതിരാത്രി ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയ്ക്ക് യുവാവ് രക്ഷകനായത് രണ്ട് തവണ. ഡിയോനറില്‍ പ്ളംബിങ് മെറ്റീരിയല്‍ കട നടത്തുന്ന സെയ്ത് നാസര്‍ ഹുസൈയ്നാണ് 17 കാരിയുടെ ആത്മഹത്യാശ്രമത്തെ ഇരുവട്ടം പരാജയപ്പെടുത്തിയത്.
രാത്രി കടയടച്ച് ബൈക്കില്‍ പോകുമ്പോളാണ് ഒരു പെണ്‍കുട്ടി പാലത്തിലൂടെ നടന്ന് പോകുന്നത് സെയ്ത് കണ്ടത്. കാലില്‍ചെരുപ്പില്ലാത്തതിൽ സംശയം തോന്നി തിരികെ വന്നപ്പോള്‍ പെണ്‍കുട്ടി പാലത്തില്‍ നിന്നു ചാടാന്‍ ഒരുങ്ങുന്നതാണ് കണ്ടത്.
ഉടൻ പെണ്‍കുട്ടിയെ പിടികൂടി ആത്മഹത്യയുടെ അര്‍ഥമില്ലായ്മയെപ്പറ്റി വിവരിച്ച് വീട്ടിലെത്തിച്ചു. വീട്ടില്‍ മാതാപിതാക്കളുണ്ടായിരുന്നില്ല. അതിനാല്‍ അയല്‍വാസികളെ ഏല്‍പ്പിച്ചാണ് മടങ്ങിയത്. മടങ്ങിപ്പോകുമ്പോള്‍ വീണ്ടും സംശയം. ഇനിയും പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചാൽ ? വീണ്ടും ബൈക്ക് തിരിച്ചു. വീട്ടിലെത്തി തട്ടിവിളിച്ചപ്പോള്‍ തുറക്കുന്നില്ല. നോക്കുമ്പോള്‍ പെണ്‍കുട്ടി മരിക്കാനായി കഴുത്തിൽ കുടുക്കിട്ട് തൂങ്ങി നിൽക്കുന്നു. ഉടൻ കതക് പൊളിച്ച് അകത്ത് കടന്നു. സമയം കളയാതെ പെണ്‍കുട്ടിയെ ആശുപത്രിയിലും എത്തിച്ചു. രക്ഷപ്പെട്ട കുട്ടിയെ മാതാപിതാക്കളെ ഏല്‍പ്പിച്ചാണ് സെയ്ത് വീണ്ടും മടങ്ങിപ്പോയത്.