Monday 04 March 2024 12:07 PM IST : By സ്വന്തം ലേഖകൻ

ഓടി രക്ഷപ്പെടാൻ ശ്രമിച്ചിട്ടും കൊലവിളിയുമായി കാട്ടാന: ഇടുക്കിയിൽ ആനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

indira-14

കടുത്ത പ്രതിഷേധങ്ങൾക്കിടെ നാടിനെ നടുക്കി വീണ്ടും കാട്ടാനയുടെ ആക്രമണം. നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു. മുണ്ടോ കണ്ടത്തിൽ ഇന്ദിര രാമകൃഷ്ണൻ (72) ആണ് മരിച്ചത്. ഇന്നു രാവിലെ 9 മണിയോടെ കൃഷിയിടത്തിൽ ആടിനെ കെട്ടുന്നതിനിടെയാണ് ആക്രമണം. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീണുപോയ ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു.

നിലവിളി കേട്ട് അയൽവാസികൾ എത്തിയപ്പോൾ ഇന്ദിര രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു. ഉടൻ തന്നെ കോതമംഗലത്തെ ആശുപതിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ദിരയുടെ മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിച്ചറിയിൽ. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിൽപ്പെട്ട അടിമാലി പഞ്ചായത്തിന്റെ ഭാഗമാണ് കാഞ്ഞിരവേലി. രണ്ടാഴ്ചയായി കാട്ടാനക്കൂട്ടം ഇവിടെ നിലച്ചുറപ്പിച്ചിരിക്കയാണ്.