വേദനിപ്പിച്ച കാൻസറിനെ ആത്മവിശ്വാസത്തിന്റെ പുഞ്ചിരികൊണ്ട് തോൽപ്പിച്ച കഥ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട് ജിൻസി ബിനു. വേദനയുടെ തീച്ചൂളയിലും മഹാരോഗത്തോട് സന്ധിയില്ലാതെ പോരാടിയ ജിനിയുടെ അനുഭവകഥകൾ സഹൃദയർ ഹൃദയത്തിലേറ്റടുക്കാറുമുണ്ട്. കീമോയിൽ പൊള്ളിയർന്ന നാളുകളും, മരുന്നുകളില്‍ മരവിച്ചു പോയ ശരീരവുമൊക്കെ ജിൻസിയുടെ എഴുത്തുകളിൽ നിഴലിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പിറന്നാൾ ദിനത്തിൽ ജിൻസി പങ്കുവച്ച കുറിപ്പും ശ്രദ്ധേയമാകുകയാണ്. കാൻസർ വേദനകൾക്കു നടുവിലുള്ള തന്റെ പിറന്നാൾ ദിനങ്ങള്‍ ജീവിതം നൽകിയ ബോണസാണെന്ന ആമുഖത്തോടെ ജിൻസി പങ്കുവച്ച കുറിപ്പ് അത്യന്തം ഹൃദ്യമാണ്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
നീയൊന്നു പോയേേ...ന്നും പറഞ്ഞ് ക്യാൻസറിനെ അങ്ങട്ട് മാറ്റിനിർത്തീട്ട് ഞാനിങ്ങനെ.....ആടിപ്പാടി നടക്കുന്നതെന്തിനാന്നോ.....
എൻ്റെയുള്ളിലുമുണ്ട്_ചെറിയ_ചില ജയങ്ങൾ_ആഗ്രഹിക്കുന്നൊരു മനസ്_അതിനെയെനിക്ക്
(കടപ്പാട്: ദേവാസുരം)
ഓർക്കാനിഷ്ടപ്പെടാത്ത...ഈ ദിവസം....ഞാൻ....എന്നോടു പറയും....
നിന്റെ ആയുസ്സ് ഒരു വർഷം കൂടി കുറഞ്ഞിരിക്കുന്നൂ...ന്ന്
എന്നിട്ട്...കണ്ണാടിയിൽ എന്റെ മുഖത്തുനോക്കി കുറേ ചിരിക്കണം
ഇതിനൊക്കെ... ഞാനല്ലാതെ...പിന്നെ...
വേറെയാരിരിക്കുന്നു
2017 മുതലുള്ള എന്റെ പിറന്നാളുകൾ
ബോണസല്ല.... അധികബോണസ്
ആളും...ബഹളങ്ങളുമുള്ള...മധുരമുള്ള പിറന്നാളുകളിലൂടെ വെറുക്കപ്പെട്ട പിറന്നാളുകളിലേക്ക് കാലം
കൊണ്ടുവന്നെത്തിച്ചതാ
ഇങ്ങനൊരു ദിവസം എന്തിനാ
വേണ്ടായിരുന്നുപക്ഷേ....അനുഭവിച്ച... ഇന്നും....അനുഭവിക്കുന്ന വേദനകളുടെ തീച്ചൂളയിൽ....പാകപ്പെട്ടൊരു
കനലിന്... ഇനിയെന്ത് പേടിക്കാനാ
കീറി മുറിക്കപ്പട്ട ശരീരത്തോട് പരാതിയില്ല... പക്ഷേ.... വീണ്ടും... വീണ്ടും.... മുറിഞ്ഞു... മുറിഞ്ഞ്.... കൂട്ടിചേർത്തു വച്ച് മുറുകെ അമർത്തി വച്ചപ്പോഴൊക്കെ ചോര വാർന്നൊഴുകുന്നൊരു
ഹൃദയത്തോട് പരാതിയുണ്ട്
"നിനക്കിനിയും മതിയായില്ലേ...ഇനി മുറിയാനിടമില്ലാത്തവണ്ണം പിച്ചി ചീന്തപ്പെട്ടില്ലേ.....ഇനിയെങ്കിലും....
ഇത്തിരി വിശ്രമിച്ചൂടെ
എത്ര ഇഴുകിചേർന്നാലും...ഒരിക്കൽ അറുത്ത് മാറ്റപ്പെടുമെന്ന് ആദ്യം പഠിപ്പിച്ച
പൊക്കിൾ കൊടിയ്ക്കും....
വിയർപ്പൊഴുക്കിയ പിതൃത്വത്തിനും...
പങ്കു തന്ന കൂടപ്പിറപ്പിനും.....
രണ്ടു ജീവനുകളെ ഉദരത്തിൽ
സമ്മാനിച്ച പതിക്കും.....
ഈ പാഴായിപോയവളുടെ നന്ദി
അതിലേറെ....ഒറ്റപ്പെടുത്തിയവരോട്..... അവഗണിച്ചവരോട്.....
തള്ളികളഞ്ഞവരോട്
ആശംസകളല്ല
പ്രിയമേറും പ്രാർത്ഥനകൾ മതി.....
കാരണം....ഇനിയൊരു കീറിമുറിക്കലിനും....
തീക്ഷ്ണവേദനകൾക്കും ഇടമില്ല
പുനർ ജന്മത്തിലെ നാലാം പിറന്നാൾ
എൻ്റെ പൊന്നു മക്കൾ ചിറകുവിരിച്ചു പറക്കും വരെ....ഇങ്ങട്ട് വരാത്ത...കുഞ്ഞു സന്തോഷങ്ങളെ തേടിപിടിക്കണം...
പിന്നെ.................................................................