കൊച്ചി കലൂർ സ്വദേശിയായ റോഷൻ ജോസഫ് പങ്കുവച്ച വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ഫ്ലാറ്റിൽ നായയെ വളർത്തിയതിന്റെ പേരിൽ നേരിടേണ്ടി വന്ന പ്രശ്നങ്ങൾ വിഡിയോയിലൂടെ പങ്കുവയ്ക്കുകയാണ് റോഷൻ. കേരളത്തിലെ അറിയപ്പെടുന്ന ഓട്ടോമൊബൈൽ ജേർണലിസ്റ്റുകളിൽ ഒരാളാണ് റോഷൻ ജോസഫ്. കലൂരിലെ ഒരു ഫ്ലാറ്റിലാണ് റോഷൻ താമസിക്കുന്നത്.
കോവിഡ് കാലത്ത് അദ്ദേഹം കൂടെ കൂട്ടിയതാണ് ലാബ്രഡോർ ഇനത്തിൽപ്പെട്ട ഓസ്കർ എന്ന നായ്ക്കുട്ടിയെ. ഫ്ലാറ്റിൽ നായയെ വളർത്തുന്നതിൽ ചിലർക്ക് എതിർപ്പുണ്ടെന്നും ഇതിന്റെപേരിൽ ഒരു വ്യക്തി തങ്ങളെ മർദിച്ചുവെന്നും റോഷൻ പുറത്തുവിട്ട വിഡിയോയിൽ പറയുന്നു.
മനേക ഗാന്ധിയുമായി സംസാരിച്ചതിനുശേഷമാണ് പൊലീസ് പോലും സംഭവത്തിൽ ഇടപെട്ടതെന്ന് റോഷൻ പറയുന്നു. ഫ്ലാറ്റുകളിൽ അരുമ മൃഗത്തെ വളർത്താൻ കഴിയാതെ വിഷമിക്കുന്ന ഒരുപാട് പേരുണ്ടെന്നും അവർക്കുവേണ്ടി കൂടിയാണ് തന്റെ അനുഭവം പങ്കുവയ്ക്കുന്നതെന്നും റോഷൻ പറയുന്നു. വിഡിയോ കാണാം;