Wednesday 10 August 2022 11:51 AM IST : By സ്വന്തം ലേഖകൻ

ദീര്‍ഘകാലത്തെ പ്രണയം, ഒന്നര വര്‍ഷം മുന്‍പ് വിവാഹം, പണത്തിന്റെ പേരില്‍ നിരന്തര പീഡനം; ആത്മഹത്യയ്ക്ക് ശ്രമിച്ച ഇരുപത്തൊന്നുകാരി മരിച്ചു

afsana-death567

സംസ്ഥാനത്ത് വീണ്ടും സ്ത്രീധന പീഡന മരണം. തൃശൂര്‍ പെരിഞ്ഞനം കൊറ്റക്കുളത്ത് ഈ മാസം ഒന്നിന് ആത്മഹത്യയ്ക്കു ശ്രമിച്ച അഫ്സാന മരിച്ചു. തൃശൂര്‍ മെ‍ഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കേയാണ് മരണം. അഫ്സാനയുടെ ഭര്‍ത്താവ് അമലിനെ കൈപ്പമംഗലം പൊലീസ് രാത്രി തന്നെ അറസ്റ്റ് ചെയ്തു. അമല്‍ റിമാന്‍ഡിലാണ്.

ഒന്നര വര്‍ഷം മുന്‍പ് വിവാഹിതരായ അമലും അഫ്സാനയും മൂന്നുപീടികയിലെ ഫ്ലാറ്റിലായിരുന്നു താമസം. ദീര്‍ഘകാലത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. ഇതിനുശേഷം സ്ത്രീധനം ആവശ്യപ്പെട്ട് അമല്‍ അഫ്സാനയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

അഫ്സാന ലാബ് ടെക്നീഷ്യനും അമല്‍ മൊബൈല്‍ ഫോണ്‍ കടയിലെ ജീവനക്കാരനുമാണ്. വിവാഹത്തിനുശേഷം പണത്തിന്റെ പേരില്‍ അമല്‍ അഫ്സാനയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് അയല്‍വാസികള്‍ പൊലീസിനോ‌ട് പറഞ്ഞു. കരൂപ്പടപ്പ് സ്വദേശി കളാംപുരയ്ക്കല്‍ റഹീമിന്റെ മകളാണ് മരിച്ച അഫ്സാന.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

Tags:
  • Spotlight