പ്രസവം നിർത്താനുള്ള ശസ്ത്രക്രിയയ്ക്ക് കയറ്റിയ യുവതി മരണപ്പെട്ടു. ശസ്ത്രക്രിയയ്ക്ക് തൊട്ടുമുൻപുള്ള കുത്തിവയ്പിനെ തുടര്‍ന്നാണ് യുവതിയുടെ ദാരുണ മരണം. ആലുവയില്‍ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ചികിത്സാപിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കടുങ്ങല്ലൂര്‍ സ്വദേശി 36 വയസ്സുകാരി സിന്ധുവാണ് മരണപ്പെട്ടത്.
തിങ്കളാഴ്ച രാവിലെ ഓപ്പറേഷന്‍ തിയറ്ററിലെത്തിച്ച സിന്ധുവിനെ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തുകൊണ്ടുവരാത്തതിനെ തുടർന്ന് അമ്മ തിയറ്ററില്‍ കയറി നോക്കിയപ്പോഴാണ് ഗുരുതരാവസ്ഥയിൽ മകളെ കണ്ടത്. ഉടൻതന്നെ സിന്ധുവിനെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാറ്റി. അവിടെയെത്തും മുന്‍പേ മരണം സംഭവിച്ചിരുന്നു.
അനസ്തേഷ്യയുടെ ടെസ്റ്റ് ഡോസ് നൽകിയശേഷം യുവതിയുടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. വിദേശത്ത് നഴ്സാണ് സിന്ധു. ഭർത്താവും രണ്ടു മക്കളുമുണ്ട്. അവധിക്ക് നാട്ടിൽ എത്തിയതാണ് സിന്ധുവും കുടുംബവും. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.