ADVERTISEMENT

മക്കളും മരുമക്കളും ചേര്‍ന്ന് അമ്മയുടെ വിവാഹം നടത്തിക്കൊടുത്ത വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. പത്തനംതിട്ട അടൂരിലെ ഉദയഗിരിജയുടെയും ഷൈജുവിന്റെയും വിവാഹമാണ് മക്കളുടെ സാന്നിധ്യത്തില്‍ മംഗളമായി നടന്നത്.

മക്കളുടെ വിവാഹശേഷം അമ്മ തനിച്ചായി പോകുമെന്ന ചിന്തയാണ് വിവാഹത്തിലെത്തിയത്. 14 വര്‍ഷമായി മക്കളെ വളര്‍ത്താന്‍ ഒറ്റയ്ക്ക് പോരാടിയ അമ്മയ്ക്ക് വേണ്ടി വരനെ കണ്ടെത്തിയതും മക്കള്‍ തന്നെ. 

അമ്മയ്ക്ക് ഒരു ജീവിതം വേണമെന്ന് മക്കളും മരുമക്കളും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. ആദ്യം എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചെങ്കിലും പിന്നീട് മക്കളുടെ ആഗ്രഹത്തിന് സമ്മതം മൂളുകയായിരുന്നു.

മെയ് 5ന് വിവാഹം രജിസ്റ്റര്‍‍ ചെയ്തു. ആദ്യ ഭര്‍ത്താവിന്റെ അമ്മയാണ് വിവാഹത്തില്‍ ഏറെ സന്തോഷിച്ചതെന്നും, താലികെട്ടിന് കൂടെ ഉണ്ടായിരുന്നെന്നും ഉദയഗിരിജ പറയുന്നു.

ജീവമാതാ കാരുണ്യഭവന്‍ എന്ന അനാഥമന്ദിരം നടത്തുന്നയാളാണ് ഉദയഗിരിജ. അവിടുത്തെ അന്തേവാസി ആയിരുന്ന അനാമികയെയാണ് ഗിരിജയുടെ മകന്‍ സുജിത്ത് വിവാഹം ചെയ്തിരിക്കുന്നത്. 

ADVERTISEMENT
ADVERTISEMENT