ADVERTISEMENT

കാതൽക്കനം കൂടിയ തേക്കുകളുടെ നാടാണു നിലമ്പൂ ർ. വേരോട്ടം തുടങ്ങിയാൽ പിടിവിടാതെ മുറുകെ പിടിച്ചു നിർത്തുന്ന മണ്ണുള്ള നാട്. ആ മണ്ണു പോലെയാണ് അവിടത്തെ ജനങ്ങളുടെ മനസ്സും. മനസ്സിലൊന്നു വേരോടാൻ അവസരം കിട്ടിയാൽ മതി. പിന്നെ, കലർപ്പില്ലാത്ത സ്നേഹവും വിശ്വാസവും ആവോളം നുകർന്നു വളർന്നു പന്തലിച്ച് ആകാശത്തോളം ഉയരാം.

ഈ രാഷ്ട്രീയ രഹസ്യം ആര്യാടൻ ഷൗക്കത്തിന്റെ മനസ്സിലുണ്ട്. ആരും പറഞ്ഞു കൊടുത്തതല്ല, കുട്ടിക്കാലം മുതൽക്കേ കണ്ടു വളർന്നതു ജനങ്ങൾക്കിടയിൽ നിൽക്കുന്ന ഉപ്പ ആര്യാടൻ മുഹമ്മദിനെയാണ്. 34 വർഷമാണു തുടർച്ചയായി അദ്ദേഹം ജനപ്രതിനിധിയായത്. ഉപ്പയാണ് ഷൗക്കത്തിന്റെ രാഷ്ട്രീയ പാഠശാല. അവിടെ നിന്നാണു കുട്ടിക്കാലം മുതൽക്കേ ജനങ്ങളെ എങ്ങനെ സഹായിക്കാമെന്നും എങ്ങനെ നയിക്കാമെന്നും കണ്ടു പഠിച്ചത്.

ADVERTISEMENT

രാവിലെ ഏഴു മണി. ആര്യാടൻ ഷൗക്കത്തിന്റെ വീട്ടിലേക്ക് എ ത്തിയപ്പോൾ തന്നെ ചെറിയൊരു ആൾക്കൂട്ടമുണ്ട്. അപകടത്തിൽ കാലിനു പരുക്കേറ്റു ജോലിക്കു പോകാനാവാതെ സഹായം തേടി വന്ന പാണ്ടിക്കാട് സ്വദേശി, ഡയാലിസിസിന് പണമില്ലാതെ ചികിത്സ മുടങ്ങുമോ എന്ന ആധിയിലിരിക്കുന്ന ആയിഷാ ബീവി.

അങ്ങനെയങ്ങനെ ഒാരോരുത്തരും പ്രതീക്ഷയുടെ മെഴുകുതിരിവെട്ടവും മനസ്സിൽ കൊളുത്തിയാണ് ഇരിക്കുന്നത്.

ADVERTISEMENT

ഉപതിരഞ്ഞെടുപ്പിലെ വിജയത്തിന്റെ അലകൾ അടങ്ങിയിട്ടില്ല. പാർട്ടി പ്രവർത്തകരുടെ ആവേശവും ആകാശം മുട്ടി നിൽക്കുന്നു. അവരിലൊരാൾ സിനിമയിലേതു പോലെ ഒരു ഡയലോഗ് പറഞ്ഞു, ‘‘ഒരു മഴയത്തു മുളയ്ക്കുന്ന തകരകളുണ്ടാകാം. അടുത്ത മഴയിൽ അതു പൊയ്ക്കോളും. പക്ഷേ, ജനങ്ങളുടെ വിശ്വാസത്തിന്റെ കാതൽക്കനത്തിന് അത്രവേഗം ചിതലരിക്കില്ല.’’ അതിനൊരു കയ്യടി കൊടുത്തപ്പോഴേക്കും ആര്യാടൻ ഷൗക്കത്ത് എത്തി. ഒപ്പം ഭാര്യ മുംതാസ് ബീഗവും. വീടിന്റെ വരാന്തയിലും ഹാളിലും ഡൈനിങ് ഹാളിലുമൊക്കെ നിൽക്കുന്ന ജനങ്ങളെ കണ്ടപ്പോൾ മുംതാസിനോടാണ് ആദ്യം ചോദിച്ചത്.

വിവാഹം കഴിഞ്ഞു വന്ന സമയത്ത് ഈ തിരക്കും ആൾക്കൂട്ടവുമൊക്കെയായി എങ്ങനെ പൊരുത്തപ്പെട്ടു?

ADVERTISEMENT

മുംതാസ് ബീഗം: വല്ലപ്പോഴും മാത്രം വിരുന്നുകാർ എത്തുന്ന വീട്ടിൽ നിന്നാണു ഞാൻ വരുന്നത്. ഇവിടെ വന്നപ്പോൾ എല്ലാ ദിവസവും ജനത്തിരക്ക്. സങ്കടങ്ങളും പരാതികളും പറയാനെത്തുന്നവരാണ് അധികവും. അതൊക്കെ കേൾക്കുമ്പോൾ നമുക്കു തന്നെ സങ്കടമാകും. ഈ വീട്ടിലെത്തുന്ന എല്ലാവരും അതിഥികൾ തന്നെയാണെന്ന് ഉമ്മ പറഞ്ഞു തന്നു. ആളുകളോട് എങ്ങനെ പെരുമാറണമെന്ന് ഉമ്മയാണു പഠിപ്പിച്ചു തന്നത്. ഇപ്പോൾ ജനത്തിരക്കു ശീലമായി.

ആര്യാടൻ ഷൗക്കത്ത്: മുംതാസ് അവളുടെ ഉപ്പയുടെ ഏറ്റവും പ്രിയപ്പെട്ട കുട്ടിയായിട്ടാണു വളർന്നത്. വിവാഹം കഴിയുമ്പോൾ ഞാൻ പറഞ്ഞു, നമ്മൾ സാധാരണ വീട്ടിലേക്കല്ല വരുന്നത്. ഇത് മറ്റൊരു ലോകമാണ്.

aryadan-2

ജനങ്ങളുടെ ആവേശം കുറഞ്ഞിട്ടില്ലല്ലോ?

ആര്യാടൻ ഷൗക്കത്ത് : നിലമ്പൂരിലെ ജനങ്ങൾക്കു ഞാൻ പുറമേ നിന്നു വന്ന ആളല്ല. അവരുടെ വീട്ടിലെ ഒരംഗം ത ന്നെയാണ്. ഇലക്ഷൻ സമയത്തു വീടുകളിൽ ചെന്നപ്പോ ൾ അതു വോട്ടു ചോദിക്കാൻ മാത്രം എത്തിയതാണെന്ന് അവർക്കു തോന്നിയില്ല.

അതിനു കാരണമുണ്ട്. ഏതു പാതിരായ്ക്കും ആർക്കും പരാതി പറയാനുള്ള സ്ഥലമാണു ഞങ്ങളുെട വീട്. ഈ വീട്ടിലേക്ക് എപ്പോൾ വേണമെങ്കിലും കയറിവരാനുള്ള സ്വാതന്ത്യ്രം നിലമ്പൂരുകാർക്കുണ്ട്. പണിതു കഴിഞ്ഞു വീടിന്റെ ഗെയ്റ്റ് ഇതുവരെ അടച്ചിട്ടില്ല. ആളുകളൊക്കെ ഇറങ്ങി പാതിരാ കഴിയുമ്പോഴാണ് ഉമ്മറവാതിൽ അടയ്ക്കാറുള്ളത്. ഇവിടെ വരുന്ന നൂറു കണക്കിനാളുകൾക്ക് ഉമ്മ ഭക്ഷണമുണ്ടാക്കുന്നതു കണ്ടാണു ഞാൻ വളർന്നത്.

മൂന്നു പതിറ്റാണ്ടാണ് ഉപ്പ ജനപ്രതിനിധിയായിരുന്നത്. നിലമ്പൂരിലെ ജനങ്ങളിൽ നല്ലൊരു ശതമാനവും ഉപ്പയെ കാണാൻ വീട്ടിൽ വന്നിട്ടുണ്ട്. എന്റെ കുട്ടിക്കാലവും കൗമാരവും ഒക്കെ കണ്ടവരാണ് ഇവർ. പിന്നീടു ഞാൻ പഞ്ചായത്തു പ്രസിഡന്റും മുനിസിപ്പൽ ചെയർമാനുമൊക്കെയായപ്പോൾ ഒരുപാടു പദ്ധതികൾക്കു രൂപം നൽകി. അതിൽ ഏ തിന്റെയെങ്കിലും ഗുണഭോക്താക്കളായിരുന്നു എല്ലാവരും.

2016 നു ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ നിലമ്പൂരിൽ ഒരു പരീക്ഷണം നടന്നു. ആ ഒൻപതു വർഷം പരാജയമാണെന്ന് എല്ലാവർക്കും മനസ്സിലായി. ജനങ്ങൾക്ക് അവരുടെ പരാതി പറയാനായി രാപകലില്ലാതെ കയറി വരാനുള്ള ഇടമായിരുന്നു ഇത്. എന്നാൽ, പരീക്ഷണത്തെ തുടർന്നു മറ്റൊരാൾ ജനപ്രതിനിധിയായപ്പോൾ അവരുടെ പരാതി പറയാൻ ചെല്ലാൻ പോലും ഒരിടമില്ലാതായെന്നു തിരിച്ചറിഞ്ഞു. മാറ്റം വരണം എന്നവർ ആഗ്രഹിച്ചു.

ഉപ്പയുടെ രാഷ്ട്രീയം കണ്ടു വളർന്ന ആൾ. കുട്ടിക്കാലത്തെ ഒ രോർമ പറയാമോ?

കുഞ്ഞാലി വധക്കേസ് ആരോപണവുമായി ബന്ധപ്പെട്ട് ഉപ്പ ജയിലിൽ ആയ സമയം. അദ്ദേഹത്തിനെതിരെ തീക്ഷ്ണമായ മുദ്രാവാക്യങ്ങൾ മുഴങ്ങുന്നതു കേട്ടിട്ടുണ്ട്. നാലു വയസ്സുള്ളപ്പോൾ അതിന്റെ അർഥം മനസിലാകാത്തതുകൊണ്ടു ഭയം തോന്നിയില്ല. ഉപ്പയെ കോഴിക്കോട് ജയിലിൽ പോയി കണ്ടത് ഒാർമയുണ്ട്. അന്നൊരു അംബാ സഡർ കാറാണ് ഉള്ളത്. കുറേ ദൂരം ഒാടിക്കഴിഞ്ഞാൽ നിർത്തണം. എന്നിട്ട് റേഡിയേറ്ററിൽ വെള്ളം ഒഴിക്കണം. അങ്ങനെ ഇടയ്ക്കിടെ നിർത്തി കോഴിക്കോടെത്തി. മുൻമേയർ എം. കമലം ഉൾപ്പെടെയുള്ളവർ ഞങ്ങളെ ജയിലിലേക്കു കൊണ്ടു പോയി.

ഉപ്പ ഇറങ്ങി വന്നു. എനിക്കും ഉമ്മയ്ക്കും സങ്കടം സഹിക്കാനായില്ല. ഞങ്ങൾ കരയാൻ തുടങ്ങി. പക്ഷേ, ഉപ്പ എ ന്നെ ചേർത്തു നിർത്തി ആശ്വസിപ്പിച്ചു. ജീവിതത്തിലെ ഏ തു പ്രതിസന്ധിയിലും ഉറച്ചു നിൽക്കുന്ന ഉപ്പയെ കണ്ടാണു ഞാൻ വളർന്നത്. മറ്റുള്ളവർക്കു വേദനിക്കാതിരിക്കാൻ സ്വന്തം സങ്കടങ്ങളെ ഉള്ളിലൊതുക്കി നടക്കുന്ന ആളാണ്.

അഭിമുഖത്തിന്റെ പൂർണരൂപം വനിത ഓഗസ്റ്റ്ലക്കത്തിൽ

ADVERTISEMENT