ADVERTISEMENT

നിന്റെ മോന്‍ ഇന്ന് എന്താ ചെയ്തേ എന്നറിയാമോ? എന്റെ മോൾ പറഞ്ഞപ്പോഴാ അറിഞ്ഞത്. ഇഷാനിക്ക് പീരിയഡ്സാണ്, റെസ്റ്റ് റൂമിലാണ് എന്ന് ടീച്ചറോട് ഇവനാ വിളിച്ചു പറഞ്ഞത്. ഇവനു വല്ല കാര്യവുമുണ്ടോ ഇതൊക്കെ പറയാൻ?’

ചിത്ര മകനെ നോക്കി ‘ഗുഡ് ജോബ് റിയാൻ’ എന്നു മാത്രം പറഞ്ഞ് അവന്റെ പുറത്തു തട്ടി അഭിനന്ദിച്ചു. റിയാൻ അമ്മയെയും അച്ഛനെയും നോക്കി ചിരിച്ചു.

ADVERTISEMENT

പെൺകുട്ടികളെ വളർത്തുമ്പോൾ മാതാപിതാക്കൾ പ ല കാര്യങ്ങളും ശ്രദ്ധിക്കാറുണ്ട്. പക്ഷേ, ആൺകുട്ടികളുടെ കാര്യം വരുമ്പോൾ മാതാപിതാക്കൾ പല കാര്യങ്ങളിലും വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല. തന്നോടും ചുറ്റുപാടുള്ളതിനോടുമൊക്കെ ഉത്തരവാദിത്തമുള്ള മനുഷ്യരായി വളരാൻ ആൺകുട്ടികളുടെ വളർത്തൽ രീതികളിലും കാലാനുസ്രുതമായ മാറ്റങ്ങൾ വരേണ്ടതുണ്ട്.

ആണിനു വിലക്കപ്പെട്ട കരച്ചിൽ

ADVERTISEMENT

കാലം മാറിയതോടെ പഴയകാല ലിംഗവേർതിരിവുകൾ പ്രകാരം ഇന്ന് ആൺകുട്ടികളെ വളർത്തുന്നതിൽ വലിയ അപകടമുണ്ട്. അതിലൊന്നാണ് ആണായാൽ കരയാൻ പാടില്ല എന്നു പറയുന്നത്. ആണായാലും പെണ്ണായാലും മനസ്സിലൂടെ കടന്നു പോകുന്ന വിചാരങ്ങളേയും വികാരങ്ങളെയും അംഗീകരിക്കുകയും അതു വേണ്ട സന്ദർഭങ്ങളിൽ ആവിഷ്കരിക്കുകയും ചെയ്യുന്നതാണു മാനസിക–ശാരീരികാരോഗ്യത്തിനു നല്ലത്.

കരയരുത് എന്നു പറയുമ്പോൾ ഒരാൾക്കു സ്വാഭാവികമായ രീതിയിൽ ഒരു വികാരം ആവിഷ്കരിക്കാനുള്ള അവസരം നിഷേധിക്കപ്പെടുകയാണ്. അതിനു പകരം നിനക്കൊരു വിഷമമുണ്ടെങ്കിൽ പങ്കുവയ്ക്കണം, തുറന്നു പറയണം, കരയാൻ തോന്നിയാൽ കരയണം എന്നൊക്കെ ചെറുപ്പം മുതലേ പറഞ്ഞു വളർത്തിയാൽ മനുഷ്യനെന്ന നിലയിൽ ജീവിതം കുറച്ചുകൂടി എളുപ്പമാകും. ‍

ADVERTISEMENT

കുടുംബത്തിൽ ആൺകുട്ടി ജനിക്കുമ്പോൾ അഭിമാനിക്കുന്ന, അതെന്തോ വലിയ കാര്യമാണെന്ന് ധരിക്കുന്ന ആളുകൾ ഇ പ്പോഴും നമുക്കിടയിലുണ്ട്. അതിന്റെ മറുവശം, ഇവനെന്തോ പ്രത്യേക ജന്മമാണ് എന്നൊരു ഭാ രം ജനിക്കുമ്പോൾ മുതൽ ഒരു വ്യക്തിയിൽ കെട്ടി വയ്ക്കപ്പെടുന്നു എന്നതാണ്. പ്രത്യേക പദവികൾ നൽകി ആണ്‍കുട്ടിയെ വളർത്തുമ്പോൾ ഇന്നത്തെ ജെൻഡർ ഈക്വൽ ആകാൻ പരിശ്രമിക്കുന്ന സമൂഹത്തിന് അവൻ ചേരാതെ പോകും. ഇക്കാരണത്താലൊക്കെ കൂടിയാണു പ്രതിസന്ധികൾ വരുമ്പോൾ സ്ത്രീകളെക്കാൾ കൂടുതലായി ആണുങ്ങൾ മദ്യത്തിനും മയക്കുമരുന്നിനും മ‌റ്റു ലഹരിക്കും അടിമപ്പെടുന്നത്. അല്ലെങ്കിൽ അക്രമ രീതികളിലേക്കു പോകുന്നത്.

കാരണം, അവരുടെ സ്വാഭാവിക വികാര പ്രകടനം ത ന്നെ നമ്മൾ നിഷേധിക്കുകയാണ്. ഒരാൺകുട്ടി അങ്ങനെ ‘ടഫ് മാൻ സിൻഡ്രോമിലേക്ക്’ പോകുന്നതു കാണാം.

പ്രശ്നങ്ങൾ മറയ്ക്കാനുള്ളതല്ല

നെഗറ്റീവ് വികാരങ്ങൾ കടിച്ചു പിടിച്ചു മറയ്ക്കാതെ തുറന്നു പറയാൻ ആൺകുട്ടികളെ ശീലിപ്പിക്കേണ്ടതുണ്ട്. പകരം ആണിനു മാനസികബുദ്ധിമുട്ടു വന്നാൽ കുടുംബഘടന തന്നെ ഇടിഞ്ഞു താഴേയ്ക്കു വീഴും എന്ന തരത്തിൽ അത് ഊതിപ്പെരുപ്പിക്കരുത്.

അങ്ങനെ ചെയ്താൽ സമൂഹത്തെ പേടിച്ച് ആണുങ്ങൾ മാനസിക പ്രശ്നങ്ങൾക്കുള്ള ഹെൽപ് എടുക്കാൻ മടിക്കും. വിഷമം വന്നാൽ അതു പരിഹരിക്കാതെ അവഗണിച്ചോ ലഹരി ഉപയോഗിച്ചോ താൽക്കാലിക ആശ്വാസത്തിന് ശ്രമിക്കും. മാനസികപ്രശ്നം വന്നാൽ അത് തുറന്നു പറയാൻ കുട്ടിയെ ശീലിപ്പിക്കാം. പറയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ എഴുതാമെന്നും (ജേണലിങ്) അവരോടു ചെറുപ്പം മുതൽ പറയാം.

163058654

പേടിക്ക് ഇല്ല ലിംഗവേർതിരിവ്

പേടി എന്നത് ഒരു പ്രത്യേക ലിംഗവിഭാഗത്തിന്റെ മാത്രം വികാരമല്ല. ഒരു ആൺകുട്ടി പേടി എന്നു പറയുമ്പോൾ ‘നീയെ ന്താ പെണ്ണുങ്ങളെ’ പോലെ എന്നാണു പലരും മറുചോദ്യം ചോദിക്കുന്നത്. അവിടെ പെണ്ണിനെ വില കുറച്ചു കാണുക എന്നൊരു കാര്യം ആൺകുട്ടിയിലേക്കു കുത്തിവയ്ക്കപ്പെടുന്നു. ഇതിനു പകരം ഭയത്തിന്റെ ഉറവിടം കണ്ടെത്തി അതിനെ തരണം ചെയ്യാനുള്ള ധൈര്യം സംഭരിക്കാൻ ശീലിപ്പിക്കുകയാണു വേണ്ടത്. അല്ലാതെ ആണാണു പേടിക്കരുത് എന്നു പറയുന്നതു ഭയത്തെ മറയ്ക്കാൻ മാത്രമേ പഠിപ്പിക്കൂ, അതിജീവിക്കാൻ പഠിപ്പിക്കുന്നില്ല.
പേടി = പെണ്ണിന്റേത്, കരുത്ത് = ആണിന്റേത് എന്നൊരു ബ്രാൻഡിങ്  തന്നെ അടിസ്ഥാനരഹിതമാണ്. ഇന്നതു തരണം ചെയ്യാൻ സാധിക്കുന്ന വ്യക്തിയാണു നീ എന്നാണു പറഞ്ഞു പഠിപ്പിക്കേണ്ടത്. പാറ്റയെ പേടി എന്നു പറഞ്ഞാൽ മകന് അതൊരു ഉപദ്രവകാരിയല്ലാത്ത ജീവിയാണ് എന്നൊക്കെ പറഞ്ഞുകൊടുക്കാം. അതിനെയൊരു കാ ർട്ടൂൺ കഥാപാത്രമായി ക്യൂട്ട് ആയി കണ്ടു നോക്കാൻ പറയാം. അത്തരത്തിൽ വരയ്ക്കാം. ഉയരപ്പേടി, അടഞ്ഞ മുറികൾ പേടി പോലുള്ള കാര്യങ്ങളാണു കുട്ടിയെ ബുദ്ധിമുട്ടിക്കുന്നതെങ്കിൽ അത്തരം ഫോബിയകൾ മാറ്റാനുള്ള തെറപ്പികളും എടുക്കാം.

ശരീരത്തെ കുറിച്ചു തുറന്നു സംസാരിക്കാം

പെൺകുട്ടികൾക്കു മിക്കവാറും വീടുകളിൽ നിന്നു ശരീരത്തെക്കുറിച്ചുള്ള അവബോധം ലഭിക്കുമ്പോഴും ആൺകുട്ടികൾക്ക് അതു വിരളമാണ്. ശരീരത്തെ പറ്റി പെൺകുട്ടികളെ പഠിപ്പിക്കുന്നതു പോലെ തന്നെ ആൺകുട്ടികളെയും പഠിപ്പിക്കേണ്ടതുണ്ട്. പെൺകുട്ടികളെക്കാളേറെ നമ്മുടെ നാട്ടിൽ ആൺകുട്ടികൾ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകാറുണ്ടെന്നു പഠനങ്ങൾ പറയുന്നു.
എന്നാൽ പലപ്പോഴും ചുറ്റുമുള്ളവർ കളിയാക്കുമെന്ന് പേടിച്ചോ ഒറ്റപ്പെടുത്തുമെന്നു കരുതിയോ അവർ ഒന്നും തുറന്നു പറയാറില്ല. അതൊരു അപകടാവസ്ഥ തന്നെയാണ്.

ലൈംഗീകാതിക്രമത്തെ കുറിച്ച് മാത്രമല്ല, അതതു വയസ്സിൽ വരുന്ന ശാരീരിക മാറ്റത്തെക്കുറിച്ചും കുട്ടിക്കു പറഞ്ഞു കൊടുക്കാം. ലൈംഗികതയുടെ ബിംബങ്ങൾ ചുറ്റും നിറയുന്ന കാലഘട്ടത്തിൽ ആൺകുട്ടികൾക്ക് സെക്സ് എജ്യുക്കേഷൻ കൊടുക്കേണ്ടത് അത്യാവശ്യമാണ്. ചില സിനിമയിലും പോസ്റ്ററുകളിലും കാണും പോലെ സ്ത്രീകളെ ലൈംഗിക ഉപകരണങ്ങൾ മാത്രമായി കാണുന്ന പ്രവണത തന്നെ മാറണം. കാണുന്ന കാഴ്ചകൾ അങ്ങനെയാണെങ്കിൽ പോലും യഥാർഥ ജീവിതത്തിൽ സ്വയം രസിപ്പിക്കാനുള്ള ഉപാധിയായിട്ടല്ല പെൺകുട്ടികളെ കാണേണ്ടതെന്നു ചെറുപ്പം മുതലേ പഠിപ്പിക്കേണ്ടതുണ്ട്.

ആൺകുട്ടി ഡാൻസ് പഠിച്ചാൽ...

ഒരു വ്യക്തിക്ക് അവരവരായിരിക്കാനുള്ള സാഹചര്യങ്ങ ൾ ഇന്നുണ്ട്. ഒരാൾക്ക് ജെൻഡർ ബ്രാൻഡിങ് പോലും ഇ ല്ലാതെ ഇന്നു നിലനിൽക്കാനാകും.
പെൺകുട്ടി പാന്റ്സിട്ടാൽ മുടി മുറിച്ചാൽ സമൂഹത്തിന് അത്ര പ്രശ്നമില്ല. കാരണം ആണിന്റെ രീതി എന്നു കരുതപ്പെടുന്ന ഉയർന്ന തലമെന്ന് അവർ വിശ്വസിച്ചു വച്ചിരിക്കുന്നതിലേക്കാണു മാറ്റം.

2074309189

മറിച്ച് ആൺകുട്ടി മൂക്കു കുത്തിയാൽ മുടി വളർത്തിയാ ൽ പിങ്ക് നിറമിട്ടാൽ പെണ്ണിലേക്കു തരം താഴുന്നു എന്ന മുരടൻ ചിന്തയാണു വരിക. അവിടെ പ്രതിരോധം വരും. ആണത്തത്തിനു വെല്ലുവിളിയാകുന്ന എന്തോ ചെയ്യുന്നു  എന്ന തരത്തിൽ നോക്കിക്കാണാതെ അവന്റെ അഭിരുചിക്കനുസരിച്ച് ഒരു കാര്യം ചെയ്യുന്നു എന്നു കരുതി കുട്ടിക്ക് ഒപ്പം നിൽക്കുകയാണു വേണ്ടത്. ഒരാൾക്കു നൈസർഗികമായി വരുന്ന വാസനകളെ നമുക്കെങ്ങനെ മാറ്റാനാകും?

ആണ് പെണ്ണ് എന്നു തരം തിരിക്കാതെ ഒരാളെ ഒരു വ്യക്തിയായി കണ്ടു വളർത്തുകയാണു വേണ്ടത്.
നമ്മുടെ വീട്ടിൽ വളരുന്ന ആൺകുട്ടി മറ്റൊരു പെൺകുട്ടിയെ ശാരീരിക–മാനസിക ആഘാതം ഏൽപ്പിക്കാതിരിക്കുക എന്നൊരു ദൗത്യം കൂടി മാതാപിതാക്കൾക്കുണ്ട്. കാലം അത് ആവശ്യപ്പെടുന്നുണ്ട്, അതിനനുസരിച്ചു മാതാപിതാക്കൾ അപ്ഡേറ്റഡ് ആകുക അത്യാവശ്യമാണ്.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. സി. ജെ. ജോൺ
സീനിയര്‍ കൺസൽറ്റന്റ്
സൈക്യാട്രിസ്റ്റ്,
മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, എറണാകുളം

ADVERTISEMENT