വിദേശ കുടിയേറ്റം... ഏതെല്ലാം സാഹചര്യങ്ങളിലാണു സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ വേണ്ടി വരുന്നത്?
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി
(സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്)
വിദേശത്തേക്കു പോകുമ്പോൾ ഏതെല്ലാം സാഹചര്യങ്ങളിലാണു സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ വേണ്ടി വരുന്നത്? ഇതു നൽകുന്ന ഓഫിസ് ഏതാണ്? വിദേശത്തു പോകാൻ ഉദ്ദേശമുണ്ടെങ്കിൽ നേരത്തെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ നേടാമോ?
കെ. എന്‍. രമ്യശ്രീ,
കോഴിക്കോട്
വിദേശത്തേക്കു വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കുടിയേറുന്നവർക്ക്, വിദേശരാജ്യങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി തങ്ങളുടെ വിദ്യാഭ്യാസ/ വിദ്യാഭ്യാസ ഇതര സർട്ടിഫിക്കറ്റുകൾ പ്രധാനമായും താഴെ പറയുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് ആവശ്യമായി വരുന്നത്.
1. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് 2. വർക്ക് പെ ർമിറ്റ് ലഭിക്കുന്നതിന് 3. റസിഡന്റ് വീസ അപേക്ഷയ്ക്ക് 4. കുടിയേറ്റം സംബന്ധിച്ച മറ്റുകാര്യങ്ങൾക്കായി.
കേരളത്തിൽ നിന്നുള്ള വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷൻ ചുമതല നോർക്കയ്ക്കാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലുള്ള നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ കേന്ദ്രങ്ങളിൽ (CAC) ഈ സേവനം ലഭ്യമാണ്. സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തേണ്ടവർ അപ്പോയ്ൻമെന്റിനായി www.norkaroots.org എ ന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം.
നിർദേശിക്കപ്പെട്ട ദിവസം അപേക്ഷയുടെ പ്രിന്റ് ഒൗട്ടും മെട്രിക്കുലേഷൻ മുതലുള്ള എല്ലാ സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസ്സലും പകർപ്പുമായി അതത് അറ്റസ്‌റ്റേഷൻ കേന്ദ്രത്തിൽ ഹാജരായി സർട്ടിഫിക്കറ്റുകളുടെ പ്രാഥമിക സാക്ഷ്യപ്പെടുത്തൽ (HRD അറ്റസ്റ്റേഷൻ) നടത്താം. നോർക്ക അറ്റസ‌്റ്റേഷൻ സംബന്ധിച്ച സംശയങ്ങൾക്ക് 18004253939 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കാം.
ഭാവിയിൽ വിദേശത്തു പോകാൻ സാധ്യതയുള്ള പ ക്ഷം ഒരാൾക്ക് വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ HRD അ റ്റസ്റ്റേഷനും തുടർന്നുള്ള അപോസ്റ്റിൽ അറ്റസ്റ്റേഷനും നേരത്തെ ചെയ്യാവുന്നതാണ്.
അപോസ്റ്റിൽ അറ്റസ്റ്റേഷൻ
1961ലെ ഹേഗ് കൺവെൻഷൻ ഉടമ്പടിയിൽ ഇന്ത്യ അടക്കം 106 രാജ്യങ്ങൾ പങ്കാളികളായിരുന്നു. ഈ രാജ്യങ്ങളിലേക്കു പോകുന്നവരുടെ സർട്ടിഫിക്കറ്റുകൾക്കു പൊതു അംഗീകാരം നൽകാനുള്ള മാർഗമാണ് അപോസ്റ്റിൽ അറ്റസ്റ്റേഷൻ.
അപോസ്റ്റിൽ അറ്റസ്റ്റേഷൻ സ്റ്റാംപ് ഉള്ള വിദ്യാഭ്യാസ/ വിദ്യാഭ്യാസേതര രേഖകൾക്ക് ഈ 106 രാജ്യങ്ങളിലും നിയമപ്രാബല്യമുണ്ട്. മിക്ക യൂറോപ്യൻ രാജ്യങ്ങളും അ മേരിക്കയും ഇതിൽ ഉൾപ്പെടുന്നു. ഗൾഫ് രാജ്യങ്ങളിൽ ഇ പ്പോൾ സൗദിയിലും ഒമാനിലും അപോസ്റ്റിൽ അറ്റസ്റ്റഡ് രേഖകൾക്ക് അംഗീകാരമുണ്ട്.
വിദ്യാഭ്യാസ/ വിദ്യാഭ്യാസേതര സർട്ടിഫിക്കറ്റുകൾ നോ ർക്ക / ഹോം അറ്റസ്റ്റേഷനു ശേഷം പാസ്പോർട്ട് ഓഫിസിലേക്കു അപോസ്റ്റിൽ സ്റ്റാംപിങ്ങിനായി കൈമാറും. അതത് സംസ്ഥാനത്തെ പാസ്പോർട്ട് ഓഫിസുകൾ മേൽരേഖകൾ അപോസ്റ്റിൽ സ്റ്റാംപ് ചെയ്തു നൽകും.
അപോസ്റ്റിൽ അംഗീകാരം നൽകുന്നത് അസ്സൽ രേഖകൾക്കു മാത്രമാണ്. പകർപ്പുകൾക്കു ലഭിക്കില്ല. ഈ അറ്റസ്റ്റേഷനു കാലാവധി നിശ്ചയിച്ചിട്ടില്ല. അതുകൊണ്ടു ത ന്നെ ഒരിക്കൽ അപോസ്റ്റിൽ അറ്റസ്റ്റേഷൻ ലഭിച്ചാൽ വീണ്ടും സാക്ഷ്യപ്പെടുത്തൽ പുതുക്കേണ്ടതില്ല.
എംബസി അറ്റസ്റ്റേഷൻ
അപോസ്റ്റിൽ അറ്റസ്റ്റേഷന് അംഗീകാരം നൽകാത്ത രാജ്യങ്ങളിലേക്കാണു പോകുന്നതെങ്കിൽ (ഉദാ–യുഎഇ) സ ർട്ടിഫിക്കറ്റുകളുടെ നോർക്ക അറ്റസ്റ്റേഷനു ശേഷം എംഇഎ (വിദേശകാര്യ മന്ത്രാലയം) സ്റ്റാംപിങ്ങും എംബസി സ്റ്റാംപിങ്ങും നേടണം. പാസ്പോർട്ട് ഓഫിസ് മുഖാന്തരം MEA അറ്റസ്റ്റേഷനും അ തത് എംബസി / കോൺസുലേറ്റ് മുഖാന്തരം എംബസി അറ്റസ്റ്റേഷനും നോർക്ക ചെയ്തു നൽകും.
വ്യക്തിപരമായ രേഖകൾ
വിദ്യാഭ്യാസ ഇതര സർട്ടിഫിക്കറ്റുകൾ (വ്യക്തിപരമായ രേഖകൾ– ജനനം, മരണം, വിവാഹം, മുക്ത്യാർ പോലുള്ളവ) സാക്ഷ്യപ്പെടുത്താനുള്ള അംഗീകൃത അധികാരകേന്ദ്രം, തിരുവനന്തപുരത്തു സെക്രട്ടറിയറ്റിലുള്ള ആഭ്യന്തര വകുപ്പാണ്. ഇത്തരത്തിൽ ആ ഭ്യന്തര വകുപ്പ് അറ്റസ്റ്റ് ചെയ്ത രേഖകൾ എംഇഎ അറ്റസ്റ്റേഷനു ശേഷം എംബസി അറ്റസ്റ്റേഷൻ – അപോസ്റ്റിൽ അറ്റസ്റ്റേഷൻ ചെയ്യേണ്ടത്.