ADVERTISEMENT

മലയാളത്തിലെ യുവ സാഹിത്യനിരൂപകനും കോളമിസ്റ്റുമാണ് സുനിൽ സി ഇ. ഒരു പുരോഹിതൻ കൂടിയായ അദ്ദേഹം സിനിമ, പാട്ട്, സാഹിത്യം, ചിത്രകല, ശിൽപ്പകല എന്നിങ്ങനെ വിവിധ മേഖലകളുമായി ബന്ധപ്പെട്ടു തുടർച്ചയായി എഴുതുന്നു. 2018 ൽ, സിനിമ ലേഖനത്തിനു സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ജൂറി പുരസ്കാരമുൾപ്പടെ നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തി.

ഇപ്പോഴിതാ, സുനിൽ സി‌.ഇ.ക്കെതിരെ എഴുതപ്പെട്ട വിമർശന ലേഖനങ്ങൾ സമാഹരിച്ച് ഒരു പുസ്തകം തയാറാക്കിയിരിക്കുകയാണ് കവിയത്രി രജനി മേനോൻ. ‘തെറിയമ്പുകൾ: പ്രകോപനങ്ങളുടെ പുസ്തകം’ എന്നു പേരിട്ടിട്ടുളള ഈ കൃതി, ഇത്തരത്തിൽ മലയാളത്തിലെ ആദ്യ ശ്രമമാണ്. നിരൂപകനെതിരെയുള്ള നിരൂപണങ്ങളുടെ സമാഹാരം എന്നും വിശേഷിപ്പിക്കാം.
‘‘സൃഷ്ടിയും വിമർശനവും സാഹിത്യത്തിലെ പരസ്പരബന്ധം ഉള്ള രണ്ട് ശാഖകളാണ് ഒരു കൃതി ഒരു വിമർശകനിൽ ചെലുത്തുന്ന സ്വാധീനം അവലംബമാക്കി അതിനെതിരെ നടക്കുന്ന സാഹിത്യ യുദ്ധങ്ങൾ ആണ് പ്രതികരണ പ്രകമ്പനങ്ങൾ ആയി പുറത്തു വരുന്നത്. അതിന്റെ സമാഹരണമാണ് ഈ പുസ്തകം. പുസ്തകത്തിന്റെ ഉള്ളറകളിലേക്ക് പോകുംതോറും മനുഷ്യമനസിന്റെ ഉള്ളറകളിലെ എതിർപ്പിന്റെ ഒളിയമ്പുകൾ ഓരോരുത്തരായി ഒരാൾക്ക് നേരെ അയച്ചിരുന്നത് കാണാം. നിരൂപണകലയിൽ എതിർപ്പുകളെ വകവയ്ക്കാതെ ഇന്നും സുനിൽ സി ഇ എന്ന നിരൂപണ സാഹിത്യകാരൻ മാറ്റമില്ലാതെ തന്റെ എഴുത്ത് തുടരുന്നു. നിരൂപകർക്ക് നിരൂപണം തുറന്നു യുദ്ധം ആണെങ്കിൽ സുനിൽ സി ഇ ആ യുദ്ധഭൂമിയിലെ മരണമില്ലാത്ത യോദ്ധാവ് തന്നെയാണ് എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന് 2018 ൽ ലഭിച്ച സംസ്ഥാന സർക്കാരിന്റെ ജൂറി പുരസ്കാരം. അമ്പുകൾ എയ്യുന്നവരുടെ മുനയൊടിക്കാൻ കെൽപ്പുള്ള തൂലിക തന്നെയാണ് മഷി വറ്റാതെ തുടർന്നും അദ്ദേഹത്തെ ഇവിടെ നിലനിർത്തുന്നത്’’.– ഈ പുസ്തകം തയാറാക്കിയതിനു പിന്നിലെ പ്രചോദനത്തെക്കുറിച്ചു രജനി മേനോൻ പറയുന്നു.

sunil-ce-books-1
ADVERTISEMENT

‘‘ഇത് മലർന്നുകിടന്നുകൊണ്ടു ഒരാൾ തുപ്പുന്നതല്ല. ഒരു വിമർശകൻ നേരിട്ട ആക്രമണങ്ങളെ തെളിവുകളോടെ അഴിച്ചുവെയ്ക്കലാണ്. എഴുത്തിന്റെ അത്യാവശ്യ ഹോം വർക്കുകൾ ചെയ്തു വന്നതിന്റെ ചില രേഖകൾ ഈ പുറങ്കുപ്പായത്തോടൊപ്പം രേഖപ്പെടുത്താൻ ഇഷ്ടപ്പെടുന്നു. പലപ്പോഴും ഞാനെഴുതിയ ലേഖനങ്ങളോട് പ്രതികരിച്ചിട്ടുളളവർ (കുറച്ചെങ്കിലും)
ഫേക്ക് പേരുകളിൽ പ്രത്യക്ഷപ്പെട്ടവരാണ്. ഒറിജിനലെന്നും ഡ്യൂപ്ലിക്കേറ്റെന്നും വിശേഷിപ്പിക്കാവുന്ന
ആ നാമധാരികളെ വെളിച്ചത്തുപിടിക്കാൻ ഈയൊരു മാർഗമേ മുമ്പിലുണ്ടായിരുന്നുള്ളു.
എനിക്കെതിരെ എഴുതിയത് ഇതുവരെ ജനിച്ചിട്ടില്ലാത്ത പി. ആർ. എം പിളളയും ഋതുവും
ഒക്കെയാണ്. ഈ കലഹവീടിലേക്ക് പ്രവേശിക്കുമ്പോൾ കൂടുതൽ കാര്യങ്ങൾ നിങ്ങൾക്ക്
ബോധ്യമാകും’’.– എന്തുകൊണ്ട് തെറിയമ്പുകൾ ? എന്ന ചോദ്യത്തിന് സുനിൽ സി.ഇ. നൽകുന്ന മറുപടി ഇങ്ങനെ.

ADVERTISEMENT
sunil-ce-books-1
ADVERTISEMENT