Friday 05 August 2022 12:49 PM IST

‘അയാൾ എന്നെ തന്നെ നോക്കി സ്വയംഭോഗം ചെയ്യുന്നു, മരവിച്ച് പോയ നിമിഷം’: മായ്ക്കാനാകാത്ത വൈകൃതമോ എക്സിബിഷനിസം

Shyama

Sub Editor

exhibitionism-31

കുട്ടികളുെട മുന്നില്‍ നഗ്നത കാട്ടി എന്ന കുറ്റത്തിന് പ്രമുഖ സിനിമാ നടനെ െപാലീസ് അറസ്റ്റ് െചയ്തതോെട നഗ്നതാ പ്രദര്‍ശനം വാര്‍ത്തകളില്‍ നിറയുകയാണ്. െപാലീസ് പറയുന്നത് ഇങ്ങനെ. തൃശൂര്‍ എസ്.എന്‍.പാര്‍ക്കിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറിലിരിക്കുകയായിരുന്നു നടന്‍. പതിെനാന്നും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികള്‍ അരികിലൂെട കടന്നു പോകവേ ആയിരുന്നു നഗ്നതാ പ്രദര്‍ശനം. കുട്ടികള്‍ മാതാപിതാക്കളോടു പറഞ്ഞു. െപാലീസിലും പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ആളെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും.
ഫ്ലാഷിങ് എന്നറിയപ്പെടുന്ന നഗ്നതാ പ്രദര്‍ശനം നമ്മുടെ നാട്ടിലും ഉണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ മുരളി തുമ്മാരുകുടി സോഷ്യൽമീഡിയയിലൂടെ പറഞ്ഞത് മാസങ്ങള്‍ക്കു മുന്‍പാണ്. പക്ഷേ, മിക്ക പുരുഷന്മാര്‍ക്കും പറഞ്ഞതത്ര ഇഷ്ടപ്പെട്ടില്ല. ‘ഏതു നൂറ്റാണ്ടിലെ കാര്യമാണ് സുഹൃത്തേ, ഈ പ റയുന്നത്. നമ്മുടെ നാട്ടിൽ ഇപ്പോഴതൊന്നും ഇല്ല’  എന്നുള്ള എതിര്‍പ്പുമായെത്തി.
സ്ത്രീകള്‍ പറയുന്നതു മറിച്ചാണ്. ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ‘വനിത’യുെട ചോദ്യത്തിന് ബഹുഭൂരിപക്ഷം സ്ത്രീകളും രണ്ടാമതൊന്ന് ആലോചിക്കാതെ ഉത്തരം പറഞ്ഞു, ‘ഉണ്ട്’  കാലാകാലങ്ങളായി സഹിച്ചിട്ടും പരാതിപ്പെട്ടിട്ടും പോരാടിയിട്ടും ഇ തൊക്കെ ആവർത്തിക്കപ്പെടുന്നതിന്റെ രോഷമുണ്ട് ഓരോ പെൺശബ്ദത്തിലും...

തരിച്ചിരുന്ന നാലു മിനിറ്റ് നിഷ, കൗൺസലര്‍, തിരുവനന്തപുരം

പതിനാലു വയസ്സുള്ള മകനും ഇളയകുഞ്ഞുമായി ബസ്സി ല്‍ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. വിൻ‍ഡോ സീറ്റി ൽ കുഞ്ഞിനെ മടിയിൽ വച്ച് ഞാന്‍. തൊട്ടരികിൽ മകൻ. അതിനടുത്ത് ഒരു ചെറുപ്പക്കാരൻ. കുറച്ചു സമയം കഴിഞ്ഞ് മകനോട് എന്തോ പറയാൻ തിരിഞ്ഞപ്പോഴാണ് ഞാന്‍ ക ണ്ടത്, അയാൾ എന്നെ തന്നെ നോക്കി സ്വയംഭോഗം ചെയ്യുന്നു. ഒരു നിമിഷത്തേക്ക് മരവിച്ച് പോയി. ഞാൻ ഞെട്ടുന്നതു കണ്ട് മകനും അയാളെ നോക്കി. പെട്ടെന്നയാള്‍ സിപ് ഇട്ട് മുന്നിലേക്ക് ഓടിപ്പോയി ബെല്ല് അടിച്ച് ബസില്‍ നിന്നിറങ്ങി. നാലഞ്ച് മിനിറ്റിനുള്ളിൽ ഇതെല്ലാം സംഭവിച്ചു.

വണ്ടി പൊലീസ് സ്റ്റേഷനിലേക്ക് വിടാൻ പറ എന്നൊക്കെ മകന്‍ പറയുന്നുണ്ടായിരുന്നു. മനഃശാസ്ത്ര കൗൺസലറായിട്ട് പോലും ഞാനാ സമയം തരിച്ചിരുന്നു പോയി.

പ്രതികരിക്കാൻ പറഞ്ഞും പഠിപ്പിച്ചുമാണ് മകനെ വളർത്തുന്നത്. എനിക്കു കുട്ടിക്കാലത്തു കിട്ടിയ കണ്ടീഷനിങ് അതായിരുന്നില്ല. പലപ്പോഴും പെൺകുട്ടികൾ അപ്പോൾ എന്തേ പ്രതികരിച്ചില്ല എന്നൊക്കെ ചോദിക്കുന്നവര്‍, അ തനുഭവിക്കുന്ന ആളുടെ മാനസികാവസ്ഥയെക്കുറിച്ച് ഓർക്കാറില്ല. എല്ലാവർക്കും അപ്പോൾ തന്നെ പ്രതികരിക്കാൻ കഴിഞ്ഞെന്നു വരില്ല. എന്നെക്കാൾ ആ സംഭവം ബാധിച്ചത് മകനെയാണ്. വളരെ പണിപ്പെട്ടാണ് അവനെ ശാന്തനാക്കിയത്.

ഇപ്പോഴിങ്ങനെ നടക്കുന്നില്ല എന്നൊക്കെ പറയുന്നത് കണ്ണ് മൂടി ഇരുട്ടാക്കലാണ്. ചെറിയ പ്രായം തൊട്ടു കുട്ടികൾക്ക് ബോധവൽക്കരണം നൽകണം.

എക്സിബിഷനിസം എന്ന മാനസിക പ്രശ്നം മൂലമാണ് ഇങ്ങനെ ചെയ്യുന്നതെന്നു ന്യായീകരിച്ച് എതിർപക്ഷത്തിനൊപ്പം നിൽക്കുന്നവർ പോലും ചികിത്സയിലൂടെ മാനസികരോഗം മാറ്റാനുള്ള കരുതലിനെ പറ്റി പറയാറില്ല. പെൺകുട്ടികൾ പുറത്തിറങ്ങാതിരിക്കുന്നതോ അവരുടെ ഉടുപ്പിനെ കുറ്റപ്പെടുത്തുന്നതോ അല്ല ഇത്തരം പ്രശ്നങ്ങൾക്കുള്ള ശരിയായ പരിഹാരം.