Saturday 10 November 2018 04:17 PM IST : By സ്വന്തം ലേഖകൻ

’അന്ന് മുടിയെല്ലാം കൊഴിഞ്ഞ് എല്ലും തോലുമായ അവളുടെ രൂപം കണ്ട് ഞാൻ പൊട്ടിക്കരഞ്ഞു’; മകളെ കുറിച്ച് കസ്തൂരി പറയുന്നു

kasthuri001

തമിഴ് ചലച്ചിത്ര രംഗത്തെ ഏറ്റവും ബോൾഡായ നടിയാണ് കസ്തൂരി. വ്യത്യസ്തമായ നിലപാടുകൾ കൊണ്ട് താരത്തിന് ഒട്ടേറെ വിവാദങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ കസ്തൂരിയുടെ വ്യക്തിജീവിതത്തിൽ സംഭവിച്ചിട്ടുള്ള അനുഭവങ്ങൾ ആരെയും വേദനിപ്പിക്കുന്നതാണ്. അടുത്ത കാലത്ത് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ജീവിതത്തിൽ ഉണ്ടായ വിഷമങ്ങളെ കുറിച്ച് മനസ്സ് തുറന്നത്. പ്രിയപ്പെട്ട മകൾക്ക് വന്ന ക്യാൻസർ രോഗത്തെ കുറിച്ചും, രോഗാവസ്ഥ തരണം ചെയ്ത വഴികളെ കുറിച്ചുമായിരുന്നു കസ്തൂരിയുടെ വെളിപ്പെടുത്തൽ.

“എന്റെ മകൾക്ക് എന്തു കൊടുത്താലും അവൾ ഛർദിക്കും. എപ്പോഴും പനി വരും. ഒരിക്കൽ തൊണ്ടയിൽ ഇൻഫക്ഷൻ വന്ന സമയം ഞാൻ അവളെ ഡോക്ടറുടെ അടുത്തു കൊണ്ടുപോയി. മര്യാദയ്ക്ക് ആഹാരം കഴിച്ചാലല്ലേ ആരോഗ്യം ഉണ്ടാകുകയുള്ളൂ. അതുകൊണ്ട് ഡോക്ടർ അവളെയൊന്ന് ഉപദേശിക്കണം എന്ന് പറഞ്ഞു. പിന്നീട് ഡോക്ടർ പറഞ്ഞ ടെസ്റ്റുകൾ നടത്തി. റിസൾട്ട് വന്നപ്പോൾ എന്റെ മകൾക്ക് ലുക്കീമിയ (രക്താർബുദം) ആണെന്ന് കണ്ടെത്തി. അന്ന് ഞാൻ ഒരു ഭ്രാന്തിയെ പോലെ അലറി, ഈ ആശുപത്രിയും ടെസ്റ്റ് റിസൾറ്റുമെല്ലാം തെറ്റാണെന്ന് അലറിക്കരഞ്ഞു.

മകൾ ഒന്നു കാലുതെറ്റി വീണാൽ പോലും കരയുന്ന എനിക്കിത് സഹിക്കാനായില്ല. ദിവസവും ഒരു പാത്രം ഗുളികകൾ അവൾക്ക് കഴിക്കണം. മകളെ രക്ഷിക്കാൻ എന്തു ചെയ്യുമെന്നായിരുന്നു ആലോചന. ഒരുപാട് ഡോക്ടർമാരെ കാണിച്ചു, പല വിദഗ്ദോപദേശങ്ങളും തേടി. ഒടുവിൽ അവർ പറഞ്ഞു സ്റ്റം സെൽ മാറ്റിവയ്കണം. പക്ഷെ, അങ്ങനെ ചെയ്താലും 50 ശതമാനം മാത്രമേ ആയുസ്സിന് ഉറപ്പുള്ളൂ. ഞാൻ തകർന്നുപോയി. ആ സമയം ഡോക്ടർ കൂടിയായ എന്റെ ഭർത്താവ് ഒരു തീരുമാനമെടുത്തു. ഇനി അഡ്വാൻസ് ട്രീറ്റ്മെന്റ് ഒന്നും വേണ്ട കാൻസർ ചികിത്സയ്ക്ക് ഒപ്പം ആയുർവേദവും പരീക്ഷിക്കാം.

പക്ഷെ, രോഗം എന്താണെന്നു അറിയുക പോലും ചെയ്യാതെ എന്റെ മകൾ ചികിത്സക്ക് പൂർണമായും സഹകരിച്ചു. പനിയ്ക്ക് മരുന്ന് കഴിക്കുന്നത് പോലെ ഗുളികകൾ കഴിച്ചു. കീമോതെറാപ്പി കാരണം മുടിയെല്ലാം കൊഴിഞ്ഞ് എല്ലും തോലുമായ അവളെ കണ്ട ഞാൻ ആരും കാണാതെ പൊട്ടിക്കരഞ്ഞു. അവളെ ചികിൽസിച്ച ആശുപത്രിയിൽ പലതരത്തിലുള്ള രോഗങ്ങളുമായി മല്ലിടുന്ന കുട്ടികളെ കണ്ടപ്പോൾ എന്റെ മകൾക്ക് മാത്രം എന്താ ഇങ്ങനെ എന്ന ചോദ്യം എന്നിൽ നിന്ന് മാറി. രണ്ടര വർഷത്തെ ചികിത്സയും 5 വർഷത്തെ ഒബ്സർവേഷനും കഴിഞ്ഞു നിങ്ങളുടെ മകളുടെ രോഗം മാറി എന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ ഞങ്ങളുടെ കുടുംബത്തിന് പുനർജന്മം കിട്ടിയത് പോലെയായിരുന്നു.

അവളിന്നു ഏഴാം ക്ലാസ്സിൽ പഠിക്കുകയാണ്. ചികിത്സയുടെ പാർശ്വഫലങ്ങൾ കൊണ്ട് അവളുടെ എല്ലുകൾ ശോഷിച്ചിരുന്നു. എങ്കിലും ഡാൻസ് പഠിക്കാനുള്ള ആഗ്രഹത്തിലാണ് അവൾ. നെവർ ഗിവ് അപ്പ് എന്നെന്നെ പഠിപ്പിച്ചത് അവളാണ്. ചികിത്സാ സമയത്തും അവളിൽ ഒരു ചിരി നിലനിന്നിരുന്നു. രോഗത്തിന്റെ വിവരങ്ങൾ അവളുടെ കൂട്ടുകാർക്ക് പോലുമറിയില്ല. അവളെ അനുകമ്പയോടെ മറ്റുള്ളവർ നോക്കുന്നത് എനിക്കിഷ്ട്ടമായിരുന്നില്ല.’’ - കസ്തൂരി പറയുന്നു. 

kasthuri002

EDITOR’S PICK

‘ഞാനും മക്കളും ചേട്ടനെ കൊന്നയിടത്തു പോയിക്കിടക്കും, അവിടെക്കിടന്നു മരിക്കും’; നീതിക്കായി കേണ് സനലിന്റെ ഭാര്യ

ഷാജോണിനൊപ്പം സെൽഫിയെടുക്കാൻ അക്ഷയ് കുമാർ കാത്തിരുന്നത് ഒരു മണിക്കൂർ; വൈറലായി താരത്തിന്റെ വാക്കുകൾ

‘‘ഞാൻ നിശബ്ദയായി അതു ചെയ്തിട്ടുണ്ട്, ഇത്തരം അനുഭവം കാരണം ഒരു ചിത്രത്തോട് നോ പറഞ്ഞിട്ടുമുണ്ട്’’; ‘മീടൂ’ ചർച്ചയിൽ നിലപാട് വ്യക്തമാക്കി നിത്യ

കാലുകൾ കൊണ്ട് രോഗിയായ അമ്മയ്ക്ക് മുടി കെട്ടിക്കൊടുക്കുന്നു, മരുന്നും ഭക്ഷണവും കഴിപ്പിക്കുന്നു

അച്ഛന്റെ വരവും കാത്ത് ആ കുരുന്നുകൾ; നോവോർമ്മയായി സനൽ മക്കൾക്കായി കരുതി വച്ച ആ സമ്മാനപ്പൊതി