മലയാളത്തിന്റെ പ്രിയഗാനരചയിതാവും കവിയുമായ ബിച്ചു തിരുമല അന്തരിച്ചു. 80 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം ഇന്നു വൈകിട്ട് 4.30ന് ശാന്തികവാടത്തിൽ.
നാനൂറിലേറെ സിനിമകളിലും കാസറ്റുകളിലുമായി അയ്യായിരത്തോളം പാട്ടുകൾ ബിച്ചു എഴുതി. ജല അതോറിട്ടി ജീവനക്കാരിയായിരുന്ന പ്രസന്നകുമാരിയാണ് ഭാര്യ. മകൻ സംഗീത സംവിധായകൻ സുമൻ ശങ്കർ ബിച്ചു.
മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ടുതവണ ലഭിച്ചു. സുകുമാർ അഴീക്കോട് തത്വമസി പുരസ്കാരം, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്രരത്നം പുരസ്കാരം, സ്വാതി–പി ഭാസ്കരൻ ഗാനസാഹിത്യപുരസ്കാരം തുടങ്ങിയവയ്ക്കും അർഹനായി.
ബിച്ചുവിന്റെ ഓർമകളിൽ സംഗീത – സഹൃദയ ലോകം കണ്ണീരണിയുമ്പോൾ നാളുകൾക്ക് മുമ്പ് അദ്ദേഹം വനിതയോട് പറഞ്ഞത് ഇവിടെ വായിക്കാം:
1
2
3
4
5