‘‘കുറച്ചു നാള്‍ മുൻപാണ്. എഡിറ്റിങ് സോഫ്റ്റ് വെയറിന്റെ സഹായത്തോടെ വനിതയുടെ മുഖച്ചിത്രം എന്റെ ചിത്രം ആക്കി മാറ്റി. ബെഡ്റൂമിലെ വിഷൻ ബോര്‍ഡിൽ ഇപ്പോഴും ആ ഫോട്ടോയുണ്ട്. അതേ ചിത്രമാണ് എന്റെ ഫോണിന്റെ വാൾപേപ്പറും’’ വനിത കവർഷൂട്ടിനിടെ കല്യാൺ സിൽക്സ് വനിത മിസ് കേരളയുടെ ഫസ്റ്റ് റണ്ണറപ് ശ്വേത ജയറാം പറഞ്ഞു.
സ്വപ്നത്തിലേക്ക്
ഗ്രേറ്റ്ഫുൾ എന്ന വാക്കാണ് ഈ നിമിഷത്തെ വർണിക്കാൻ അനുയോജ്യം. അത്ര വിപുലമാണ് വനിത നൽകുന്ന വിസിബിലിറ്റി. മോഡലിങ് എന്ന സ്വപ്നത്തിലേക്കുള്ള ദൂരം കുറയുകയാണ്. കൊച്ചി തൃപ്പൂണിത്തുറയിലെ ഒരു സാധാരണ കുടുംബത്തിലെ അംഗമാണു ഞാന്‍. അച്ഛൻ സി.പി. ജയരാമനും അമ്മ ഹേമലത ജയറാമും ചേച്ചി സ്വാതി ജയറാമുമാണ് എന്റെ ലോകം. എന്റെ സ്വപ്നങ്ങൾക്കു പിന്തുണ പകർന്ന് അമ്മമ്മ സീതയും ഒപ്പമുണ്ട്.
ടീനേജ് മുതൽ പേജന്റുകൾ ഫോളോ ചെയ്തു തുടങ്ങി. ഫെമിന മിസ് ഇന്ത്യ പോലുള്ള സൗന്ദര്യ മത്സരങ്ങളുടെയൊക്കെ വിഡിയോകൾ യൂട്യൂബിൽ കണ്ടു സ്വയം പരിശീലിച്ചു. തേവര സേക്രഡ് ഹാർട്ട് കോളജിലാണ് ഡിഗ്രി ചെയ്തത്. അന്ന് കോളജ് ഫാഷന്‍ ക്ലബിന്റെ ഭാഗമായി ഷോകൾ ചെയ്തിട്ടുണ്ട്.
കല്യാൺ സിൽക്സ് വനിത മിസ് കേരളയുടെ പരസ്യം കണ്ട് അയയ്ക്കണോ വേണ്ടയോ എന്നു സംശയിച്ചു നിന്നപ്പോൾ അച്ഛൻ ധൈര്യം തന്നു. മുൻപ് മത്സരിച്ച പേജന്റുകളിൽ നിന്നു ലഭിച്ച അനുഭവങ്ങൾ മുതല്‍ക്കൂട്ടാക്കി ഞാ ന്‍ ആരംഭിച്ച സംരംഭമാണ് സെറ്റ് ദ് സ്റ്റേജ്. പേജന്റുകൾക്കാവശ്യമായ പരിശീലനം നല്‍കുന്ന പ്ലാറ്റ്ഫോം ആണ്.
കല്യാൺ സിൽക്സ് വനിത മിസ് കേരള ടൈറ്റില്‍ വിന്നർ അരുണിമ എന്റെ വിദ്യാര്‍ഥിയാണ്, അടുത്ത സുഹൃത്തും. അരുണിമയുടെ കിരീടനേട്ടത്തിൽ ഏറെ സന്തോഷിക്കുന്ന ഒരാളാണു ഞാൻ. സെറ്റ് ദ് സ്റ്റേജ് എന്റെ ഡ്രീം പ്രൊജക്ട് ആണ്. അഭിനയം ഇഷ്ടമാണെങ്കിലും മോഡലിങ്ങാണ് കൂടുതല്‍ താൽപര്യം.
2020 മുതല്‍ മൊബിലിറ്റി ഇൻ ഡാസ്ട്രോഫി (മൈൻഡ്) എന്ന എൻജിഒയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. എസ് എംഎ എന്ന ജനിതകരോഗം ബാധിച്ചവർക്കായിയുള്ള എ ൻജിഒയാണ്. എസ്എംഎ ബാധിതരായ അഞ്ച് പത്താം ക്ലാസ് വിദ്യാർഥികൾക്കു ഞാന്‍ ഓൺലൈനായി ട്യൂഷന്‍ എ ടുക്കുന്നുണ്ട്. പഠിക്കാൻ അത്രയ്ക്ക് ആഗ്രഹമുള്ള കുട്ടികളാണ്. പരീക്ഷയൊക്കെ എഴുതി, ഇപ്പോള്‍, റിസൽറ്റിനായുളള കാത്തിരിപ്പിലാണ് ഞങ്ങള്‍. കല്യാൺ സിൽക്സ് വനിത മിസ് കേരള വിജയം എൻജിഒയുടെ പ്രവർത്തനങ്ങളെയും സഹായിക്കും എന്നുറപ്പാണ്.
വനിത മിസ് കേരള പഠിപ്പിച്ചത്
ഞങ്ങളെ പരിശീലിപ്പിക്കുന്നതിനായി മിസ് ഇന്ത്യ ഗ്രൂമേഴ്സിനെയാണ് വനിത കൊണ്ടുവന്നത്. മിസ് ഇന്ത്യ ലെവ ലിൽ എത്തുന്ന ഒരാള്‍ക്കു മാത്രം ലഭിക്കുന്ന ഭാഗ്യമാണ് മികച്ച ഗ്രൂമിങ് കിട്ടുകയെന്നത്. ദീപ്തി ഗുജ്റാൾ പകർന്നു തരുന്ന ഓറ വളരെ ഡീപ് ആണ്.
നിങ്ങള്‍ ജയിക്കണം എന്ന മനസ്സോടെയല്ല ഞങ്ങളെ പരിശീലിപ്പിച്ചത്. ഇത് ഒരവസരമായി കാണൂ എന്നാണ് പറയുന്നത്. അനു അഹൂജയുടെ കോർഡിനേഷൻ എന്നെ അദ്ഭുതപ്പെടുത്തി. ഭരത് വളരെ ഫണ്‍ ലവിങ് ആണ്. അതു കുറച്ചുകൂടി ലൈറ്റ് ആകാൻ സഹായിച്ചു.