Tuesday 31 January 2023 03:16 PM IST

‘അവർ ആ പെൺകുട്ടിയോടു ദ്വയാർഥം വച്ചു സംസാരിക്കാൻ തുടങ്ങി, അന്ന് മുടിമുറിച്ച് പ്രതിഷേധിച്ചു’: സ്ത്രീ സൗഹാർദ്ദപരമോ ഇവിടം?

Shyama

Sub Editor

women-freedom

‘പാതിരാത്രി കറങ്ങി നടപ്പാണോ?, അപ്പോൾ പീഡനങ്ങളുടെ എണ്ണവും കൂടും’: കെയറിങ് അമ്മാവൻമാരും ആങ്ങളമാരും അറിയണം ഈ മാറ്റം

‘അതേയ്... കണ്ണടച്ചോ?’

‘ഉം...’

‘ഞാൻ പറയും വരെ തുറക്കരുതേ...’

‘ഇല്ല.’

‘റെഡി വൺ ടൂ ത്രീ... ഇനി തുറക്കൂ.’

‘ഹായ്!!!! ഞാനിതേവരെ ഇത്രയധികം നക്ഷത്രങ്ങളെ ഒരുമിച്ചു കണ്ടിട്ടേയില്ല. ആകാശത്തിന് ഇത്ര ഭംഗിയുണ്ടോ! താങ്ക്സ് എ ലോട്ട് അമ്മാ... ഇത്രയും കാലത്തെ ജീവിതത്തിൽ കിട്ടയതിൽ വച്ച് ഏറ്റവും നല്ല ബർത്ഡേ ഗിഫ്റ്റ്. ഉമ്മ! ...’

ആ അമ്മയും മകളും രാത്രിയെ നോക്കി നക്ഷത്രങ്ങളെ നോക്കി കടൽത്തീരത്തു കിടന്നു. അരികിലൊരു ബ്ലൂടൂത് സ്പീക്കറിൽ നിന്നു ‘ചെരാതുകൾ തോറും നിൻ...’ രാത്രിയിൽ അലിയുന്നു. അതും േകട്ട്, രണ്ടു പെണ്ണുങ്ങൾ സർവതും മറന്ന് ആകാശം നോക്കി ക ണ്ണുമിഴിച്ചു കിടന്നു...

ഇതു സാങ്കൽപിക കഥയാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ഈ നാട്ടിൽ രണ്ടു സ്ത്രീകൾ നക്ഷത്രം നോക്കി ‘സമാധാനമായി’ കിടക്കുന്നത്.ത്.

2021ലെ സ്ത്രീ സമാധാന– സുരക്ഷിതത്വ ഇൻഡക്സിൽ 170 രാജ്യങ്ങളിൽ 148–ാം സ്ഥാനത്തു നിന്നാണ് നമ്മളീ സമത്വം പറയുന്നതെന്നു നന്നായി അറിയാം. എന്നാലും പറയാതെ വയ്യല്ലോ...

സ്ത്രീകളുടെ പ്രശ്നങ്ങൾ വരുമ്പോൾ പല സദാചാര കമന്റുകളും ഒഴുകുന്നതു പതിവാണ്. നമുക്ക് അത്തരം ചില കമന്റുകൾ നോക്കാം. അതിനുള്ള മറുപടിയും പൊതുവായി കൊടുക്കാം. അടുത്ത വിടുവായത്തരം ‘ടൈപ്പും’ മുൻപ് ഇതൊക്കെയൊന്ന് ഓർത്താൽ നന്ന്... (ഇത്തവണ ആളുകളുടെ പേരുകൾ മറച്ചിട്ടുണ്ട്. ഇനിയും വാചകങ്ങളുടെ നിലവാരം മാറിയില്ലെങ്കിൽ അടുത്ത തവണ ആ പേരുകൾ മ റയ്ക്കണോ വേണ്ടയോ എന്ന് ആലോചിക്കേണ്ടി വരും.)

ഇലവന്ന് മുള്ളില്‍ വീണാലും, മുള്ള വന്ന് ഇലയിൽ‌ വീണാലും കേട് ആർക്കാ... ബോയ്സിന് ഒന്നും നഷ്ടപ്പെടാനില്ല.’

എന്ത് അതിക്രമം ചെയ്താലും ആണിന് ഒന്നും നഷ്ടപ്പെ ടാനില്ല, നഷ്ടപ്പെട്ടാലും അതൊക്കെ തിരിച്ചു കിട്ടും. പക്ഷേ, പെണ്ണിന് ‘എന്തോ കനത്ത നഷ്ടം വരും’ എന്നു ചിന്തിക്കുന്ന തരത്തിലുള്ളൊരു കമന്റ് ‘കരുതൽ ആങ്ങളമാരിൽ’ നിന്നു പെൺകുട്ടികൾക്ക് എപ്പോഴും കിട്ടാറുണ്ട്. ആദ്യമേ പറയട്ടേ... ചേട്ടന്മാരുടെ കെയറിങ് കിട്ടാതെ പെൺകുട്ടികൾക്കു ജീവിക്കാൻ പറ്റില്ല, സ്വന്തം കാലിൽ നിൽക്കാനറിയില്ല എന്ന ധാരണയൊക്കെ കുറച്ച് ആഴത്തിൽ കുഴിയെടുത്തു മൂടുന്നതാകും നല്ലത്. ചുറ്റും നോക്കുക. കാലം പിന്നോട്ടല്ല ഓടുന്നത്. ഇന്നു പുരുഷനും സ്ത്രീയും ഒരേ പോലെ ജോലി ചെയ്യുന്നവരും ഉത്തരവാദിത്തങ്ങൾ പങ്കുവയ്ക്കുന്നവരുമാണ്. അങ്ങനെയുള്ള കാലത്ത് എല്ലാവർക്കും വേണ്ടി നിയമങ്ങളും, സർക്കാർ സംവിധാനങ്ങളും, സുരക്ഷാ നടപടികളും മാറുകയല്ലേ വേണ്ടത്?

ഒരു സ്ത്രീയെ അവർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തി ൽ നോക്കിയാൽ, അക്രമിച്ചാൽ ഒക്കെ ശിക്ഷ കിട്ടുന്ന നിയ മങ്ങളുണ്ട്. സ്ത്രീ ജീവിതവും അവളുടെ വ്യക്തിത്വം വെറും ചർമം മാത്രമല്ല എന്ന് ‘ആങ്ങളമാരും അമ്മാവന്മാരും’ മനസ്സിലാക്കിയാൽ കൊള്ളാം. പുരുഷനു നഷ്ടപ്പെടാനില്ലാത്തതൊന്നും സ്ത്രീക്ക് നഷ്ടപ്പെടാനില്ല എന്ന്... സ്ത്രീകൾ ഉറച്ച ശബ്ദത്തിൽ ആവർത്തിച്ചു പറയുന്നുണ്ട്. കഴിയുമെങ്കിൽ കേൾക്കുക. കേട്ടില്ലെങ്കിലും കാലം മുന്നോട്ടു തന്നെ.

10 മണിവരെ കറങ്ങിയാൽ പോരേ... അതില്‍ കൂടുതൽ സമയം വേണ്ടവർ വല്ല ലോഡ്ജിലും പോകുന്നതാകും നല്ലത്.’

ആറു മണി വരെ പോരേ? പത്തു മണി വരെ പോരേ? എന്ന

ചോദ്യങ്ങൾ തന്നെ എത്ര ബാലിശമാണ്. ഒരാൾക്ക് എട്ടു മണിക്കു ജോലിക്കു പോകണം, 12 മണി നേരത്ത് ആകാശം കണ്ടു നടക്കണം, 10 മണിക്ക് ഐസ്ക്രീം കഴിക്കണം എ ന്നൊക്കെ തോന്നിയാൽ ക്ലോക്ക് നോക്കി ആഗ്രഹത്തെ ക്രമീകരിക്കേണ്ടി വരുന്ന അവസ്ഥ എത്ര പരിതാപകരമാണ്.

ഏതു സമയത്തു പുറത്തിറങ്ങിയാലും സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഊന്നൽ കൊടുക്കുന്നതിനു പകരം പെൺകുട്ടികളുടെ ഘടികാരങ്ങളുടെ വ്യാപ്തി കുറച്ചിട്ട് എന്തു മെച്ചം?

എന്തുകൊണ്ടാണു സ്വന്തം നാടും വീടും വിട്ടു കൂടുത ൽ സ്വാതന്ത്ര്യമുള്ള ഇടങ്ങളിലേക്ക് ആളുകൾ പോകുന്നത് എന്നു ചിന്തിച്ചു നോക്കൂ... അവിടൊന്നുമില്ലാത്ത ഞരമ്പു രോഗികൾ ഇവിടെ മാത്രം എങ്ങനെ കൂടുന്നു? ശക്തമായ നിയമങ്ങളില്ലാത്തതിനെ പഴിക്കുന്നതിനു പകരം ഇപ്പോഴും ഇവിടെ പുറത്തു പോകണം എന്നു പറയുന്ന സ്ത്രീകളാണു പഴി കേൾക്കുന്നതും അക്രമിക്കപ്പെടുന്നതും.

പീഡനങ്ങളുടെ എണ്ണം കൂടും അപ്പോൾ...

രാത്രി പുറത്തിറങ്ങുന്ന എല്ലാ സ്ത്രീകളും പീഡിപ്പിക്കപ്പെടാനാഗ്രഹിക്കുന്നു. അതിനു വേണ്ടിയാണു പുറത്തിറങ്ങുന്നത് എന്നൊക്കെ ചിന്തിക്കുന്നവർക്കു വേണ്ടത് കൃത്യമായ അവബോധമാണ്. സാക്ഷരതയുണ്ടെന്നു പറഞ്ഞിട്ടും എന്തൊക്കെ പഠിച്ചെന്നു പറഞ്ഞിട്ടും ലൈംഗിക വിദ്യാഭ്യാസം കിട്ടാതെ വളർന്നു വരുന്ന ജനതയുടെ സകല ലൈംഗികവൈകൃതങ്ങളും ഇത്തരം കമന്റുകളിൽ കാണാം.

vanitha-study-women

പലപ്പോഴും ഇതൊക്കെ കണ്ടില്ലെന്നു നടിക്കാനും ത ള്ളിക്കളയാനുമാണു പല സ്ത്രീകൾക്കും സമൂഹത്തിൽ നിന്നു കിട്ടുന്ന ഉപദേശം. പല സന്ദർഭങ്ങളിലും ഉചിത സ മയത്തു പ്രതികരിക്കാൻ പറ്റാതെ പോകുന്നത് ഇത്തരം കണ്ടീഷനിങ്ങിന്റെയും സമൂഹം തന്നെ ഒറ്റപ്പെടുത്തുമോയെന്ന ഭയവും മൂലമാകാം. പ്രതികരിച്ചാലും പ്രതികരിച്ചില്ലെങ്കിലും സ്ത്രീകളെ കുറ്റം പറയാനുള്ള പടയൊരുക്കങ്ങളാണ് പിന്നാലെ. ‌

അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന സ്ത്രീകള്‍ മാതാപിതാക്കളെ ഓർക്കുന്നില്ലെന്നും ബഹുമാനിക്കുന്നില്ലെന്നും അപരിചിതരായ നിങ്ങൾക്കെങ്ങനെ അറിയാം? ഒരു സ്ത്രീ രാത്രി ഇറങ്ങി നടക്കണം എന്നു പറഞ്ഞാൽ അതെങ്ങനെ മാതാപിതാക്കളെ ധിക്കരിക്കലാകും. സ്വന്തം മക്കളെ മനസ്സിലാക്കി ഒപ്പം നിൽക്കുന്ന എത്രയോ നല്ല മാതാപിതാക്കളുണ്ടെന്ന് എന്തേ വിലപിക്കുന്നവർ അറിയാതെ പോകുന്നു? ഈ അമ്മമാരുൾപ്പെടെ സുരക്ഷിതരായി പുറത്തിറങ്ങി നടക്കാൻ ആഗ്രഹിക്കുന്നവരാണ്. എല്ലാ കമന്റുകളും സ്ത്രീവിരുദ്ധമോ പുരോഗമന വിരുദ്ധമോ അല്ല. വ സ്തുനിഷ്ഠമായി കാര്യങ്ങളെ മനസിലാക്കുന്നവർ ധാരാളമുണ്ട്. തുല്യത ശരിയായ അർഥത്തിൽ മനസ്സിലാക്കുന്ന പുരുഷന്മാരേയും വിരളമാണെങ്കിലും ഇന്നു കാണാം. അതു പ്രതീക്ഷ നൽകുന്ന മാറ്റമാണ്.

നിങ്ങൾ നിങ്ങളുടെ വാക്കുകൾ കൊണ്ടെന്നെ

വെടിവെച്ചിട്ടേക്കാം,

നിങ്ങൾ നിങ്ങളുടെ കണ്ണുകൾ കൊണ്ടെന്നെ

മുറിപ്പെടുത്തിയേക്കാം,

നിങ്ങൾ നിങ്ങളുടെ വൈരാഗ്യം കൊണ്ടെന്നെ

കൊന്നൊടുക്കിയേക്കാം...

എന്നിരുന്നാലും, കാറ്റു പോലെ, ഞാൻ ഉയിർക്കും!

എഴുത്തുകാരിയും ആക്ടിവിസ്റ്റും നർത്തകിയുമായ മാ യ ആഞ്ചലൂവിന്റെ വരികളാണിത്. ഇതു തന്നെയാകും സ്ത്രീകൾ സമൂഹത്തോടു പറയാൻ ആഗ്രഹിക്കുന്നതും. എത്ര തടുത്താലും ഞങ്ങൾ മുന്നോട്ടു പൊയ്ക്കൊണ്ടേയിരിക്കും....

പ്രസവ ഹോസ്പിറ്റൽ കൂടി തുറക്കേണ്ടി വരും’

ഇത്ര പരസ്യമായി റേപ് ത്രെറ്റുകൾ വന്നിട്ടും അശ്ലീല കമന്റുകൾ എഴുതിയിട്ടിട്ടും യാതൊരു നടപടിയും എടുക്കാൻ ഇ വിടെ സൈബർ പൊലീസ് ഇല്ലേ എന്നു മാത്രം ചോദിക്കുന്നു. കമന്റ് ഇത്ര പരസ്യമായി കിടന്നിട്ടും പൊലീസിന്റെ പേജിൽ നിന്ന് ഒരു താക്കീത് പോലും മറുപടിയായി ഇല്ല. അങ്ങനെ ഒരു മറുപടി കൊടുത്താൽ ബാക്കിയുള്ളവർ ഇത്തരം കമന്റുകൾ ഇടുന്നതിനു മുൻപു രണ്ടു വട്ടം ആലോചിക്കില്ലേ? ഒപ്പം ഇത്തരം കമന്റുകൾ വിലക്കാനുള്ള സംവിധാനങ്ങൾ സമൂഹ മാധ്യമങ്ങളുടെ കമ്യൂണിറ്റി ഗൈഡ് ലൈനുകളിലില്ലേ എന്നതും അതിശയിപ്പിക്കുന്നു.

രാത്രി പൊതുയാത്രാ സൗകര്യങ്ങൾ വേണ്ടത്രയില്ലാത്തത്, നിശ്ചിത രൂപരേഖയില്ലാതെ തോന്നുന്ന കൂലി ചോദിക്കുന്ന ഓട്ടോ/ടാക്സിക്കാർ, നടക്കുന്ന വഴികളിൽ തെരുവു വിളക്കുകൾ ഇല്ലാത്തത്, കൂട്ടം കൂടി നിന്നു കമന്റ് പറയുന്ന/പിന്നാലെ കൂടുന്ന പുരുഷ സംഘങ്ങൾ, നിയമ സംവിധാനങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാത്തത് ഒക്കെ പ്രശ്നങ്ങളാണ്. ഭയക്കാതെ പറത്തിറങ്ങാനുള്ള ചുറ്റുപാടുകൾ ഉറപ്പാക്കുന്നതല്ലേ സുരക്ഷ അതോ സുരക്ഷിതമല്ലെന്നു പറഞ്ഞു വിലക്കുന്നതോ?

പെൺകുട്ടികൾ വിദ്യാഭ്യാസം അർഹിക്കുന്നില്ല

എല്ലാത്തിനുമുള്ള എളുപ്പവഴി അതാണല്ലോ. ചോദ്യത്തിന്റെ ഉറവിടമേ നിർത്തുക! പഠിച്ചാൽ ഒരാള്‍ അവകാശങ്ങളെ കുറിച്ചും അസമത്വത്തെയും കുറിച്ചും അറിവ് ആർജിക്കുകയും പ്രതികരിക്കുകയും ചെയ്യും. ഒന്നും മിണ്ടാത്ത, ചിന്താശേഷിയില്ലാത്ത, പ്രതികരിക്കാത്ത, രക്ഷകരെ തേടുന്ന ‘പാവം’ പെണ്ണുങ്ങളെയാണല്ലോ മിക്കവരും മഹത്വവൽക്കരിക്കുന്നത്. അതിനു നൂറ്റാണ്ടുകൾ പിന്നിലേക്കു സഞ്ചരിക്കുന്ന ടൈം മെഷീൻ കണ്ടുപിടിച്ച് തൃപ്തിപ്പെടൂ.

സ്ത്രീകളൊക്കെയും സ്വന്തമായി ചിന്തിക്കാൻ ബുദ്ധിയില്ലാത്തവരാണെന്നും ചതിക്കുഴികളും നന്മയും തിന്മയും ഒ ക്കെയും ഇന്നും പുരുഷന്മാർ പറഞ്ഞു കൊടുത്താൽ ‘മാത്രമേ’ മനസ്സിലാകൂ എന്നും പറഞ്ഞു വയ്ക്കുന്നതിന്റെ ഔ ചിത്യം എന്താണാവോ? സ്ത്രീ കൂട്ടായ്മകളെ പോലും ഭയന്ന് അവയെ തമാശയിലൂടെയും ചീത്തവിളികളിലൂടെയും റദ്ദു ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. സ്ത്രീകൾ ഒന്നും വകവയ്ക്കാതെ കൂട്ടുകൂടുന്നു.

മുടി മുറിച്ച് പ്രതിഷേധം

ഗൗരി ആർ. കൃഷ്ണ, രണ്ടാം വർഷ ഇംഗ്ലിഷ് ബിരുദ വിദ്യാർഥി, സിഎംഎസ് കോളജ്, കോട്ടയം.

നവംബർ 28നു സിഎംഎസ് കോളജിലെ വിദ്യാർഥികളായ ഒരാൺകുട്ടിയും പെൺകുട്ടിയും ആശുപത്രിയിൽ കിടക്കുന്ന സുഹൃത്തിനുള്ള വസ്ത്രവും മറ്റും കൊടുത്തു തിരികെ വരുന്നു. വരുന്ന വഴിക്കു തട്ടുകടയിൽ ഭക്ഷണം കഴിക്കാന്‍ കയറി. അവിടെ നിന്ന മൂന്നു പേർ ആ പെൺകുട്ടിയോടു ദ്വയാർഥം വച്ചു സംസാരിക്കാൻ തുടങ്ങി. പ്രശ്നമാക്കേണ്ട എന്നു കരുതി അവർ അവിടെ നിന്നു മടങ്ങി. ഇക്കൂട്ടർ പുറകേ വന്നു കോട്ടയം ടൗണില്‍ അവരെ വളഞ്ഞിട്ട് ആക്രമിച്ചു. ആ സദാചാര പൊലീസിങ്ങിനോട് പലരും മൗനം പാലിക്കുന്നതായി തോന്നി. ഇങ്ങനെയാണ് അക്രമങ്ങൾ സാധാരണവൽക്കരിക്കപ്പെടുന്നത്. പ്രതിഷേധമായിട്ടാണു മുടി മുറിച്ച് അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. സമാധാനപരമായ പ്രതിഷേധം എന്ന നിലയ്ക്കാണു മുടി മുറിച്ചത്. ആ പെൺകുട്ടിക്കു വേണ്ടി മാത്രമല്ല ഞങ്ങൾ പ്രതിഷേധിച്ചത്. പുരുഷാധിപത്യം ബുദ്ധിമുട്ടിലാക്കുന്ന പുരുഷന്മാരും ഉണ്ട്. എല്ലാവരുടേയും വേദനയ്ക്കെതിരെയാണ് ആ പ്രതിഷേധം. തലമുടി സ്ത്രീത്വത്തിന്റെ ഏറ്റവും ‘ഉന്നത സിംബലാ’യിട്ടാണല്ലോ ഇന്നും കണക്കാക്കപ്പെടുന്നത്. അതാണ് അതു പ്രതിഷേധത്തിനുള്ള ഉപകരണമാക്കിയത്. രാത്രിയിലെ ഇരുട്ടല്ല മനസ്സിലെ ഇരുട്ടാണു മാറേണ്ടത്.

സൗഹാർദപരമായ ഇടമല്ല ഇവിടം–ജോളി ചിറയത്ത് അഭിനേത്രി

സ്ത്രീസൗഹാർദപരമായ ഇടമല്ല ഇവിടം. വാക്കുകൾകൊണ്ടും കായികമായും ഒക്കെ സ്ത്രീകള്‍ അക്രമിക്കപ്പെടുന്നു. പഴയകാലത്തിന്റെ ചട്ടക്കൂടുകളിൽ നിന്ന് ഇനി പെൺജീവിതം ജീവിക്കുക സാധ്യമേയല്ല. കീഴ്പ്പെട്ടു ജീവിക്കണം എന്ന ആഗ്രഹം മാറ്റേണ്ടി വരും എന്ന യാഥാർഥ്യം അംഗീകരിക്കാൻ പറ്റാത്തതിന്റെ കാട്ടിക്കൂട്ടലുകളാണ് പലതും.

രാഷ്ട്രീയ– ശരിയെന്നോ സാക്ഷരതയെന്നോ ലിംഗ സമത്വം എന്നോ ഒക്കെ മലയാളി പറയുമെങ്കിലും അതിനുള്ള കൃത്യമായ അവബോധം എവിടെ നിന്നും കിട്ടുന്നുമില്ല. വിദ്യാഭ്യാസ സമ്പ്രദായത്തിൽ ലിംഗ സമത്വം പഠിപ്പിക്കേണ്ടവർ പോലും ആൺബോധത്തിലൂന്നിയാണു നിൽക്കുന്നത്. ഇത്തരം പ്രതികൂലസാഹചര്യത്തിലും വളരെ അന്തസ്സുള്ള വ്യക്തിത്വങ്ങൾ സ്ത്രീകൾക്കിടയിൽ നിന്നു ധാരാ ളമായി ഉയർന്നു വരുന്നു. ‘സഹിക്കാതെ’ തന്നെ നല്ല കുടുംബജീവിതവും കരിയറും ഒക്കെ സ്ത്രീക്കു സാധ്യമാണ് എന്നു സമൂഹത്തെ പഠിപ്പിക്കേണ്ടതുണ്ട്.

സ്ത്രീക്ക് നേരെയുള്ള അക്രമത്തിനെതിരെ കാലതാമസമില്ലാതെ നിയമനടപടിവരണം. ഭാഗ്യത്തിനു നീതിന്യായകോടതിയിൽ നിന്നു പോസിറ്റീവ് ആയ നിരീക്ഷണങ്ങൾ വരുന്നതു പ്രതീക്ഷ തരുന്നു. ഈ നാട്ടിൽ ജീവിക്കുന്ന, ടാക്സ് കൊടുക്കുന്ന, ജോലി ചെയ്യുന്ന ഞങ്ങളെ രണ്ടാം കിടക്കാരാക്കാൻ അനുവദിക്കില്ല എന്നാണു പറയാനുള്ളത്.

അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന സ്ത്രീകള്‍ മാതാപിതാക്കളെ ഓർക്കുന്നില്ലെന്നും ബഹുമാനിക്കുന്നില്ലെന്നും അപരിചിതരായ നിങ്ങൾക്കെങ്ങനെ അറിയാം? ഒരു സ്ത്രീ രാത്രി ഇറങ്ങി നടക്കണം എന്നു പറഞ്ഞാൽ അതെങ്ങനെ മാതാപിതാക്കളെ ധിക്കരിക്കലാകും. സ്വന്തം മക്കളെ മനസ്സിലാക്കി ഒപ്പം നിൽക്കുന്ന എത്രയോ നല്ല മാതാപിതാക്കളുണ്ടെന്ന് എന്തേ വിലപിക്കുന്നവർ അറിയാതെ പോകുന്നു? ഈ അമ്മമാരുൾപ്പെടെ സുരക്ഷിതരായി പുറത്തിറങ്ങി നടക്കാൻ ആഗ്രഹിക്കുന്നവരാണ്. എല്ലാ കമന്റുകളും സ്ത്രീവിരുദ്ധമോ പുരോഗമന വിരുദ്ധമോ അല്ല. വ സ്തുനിഷ്ഠമായി കാര്യങ്ങളെ മനസിലാക്കുന്നവർ ധാരാളമുണ്ട്. തുല്യത ശരിയായ അർഥത്തിൽ മനസ്സിലാക്കുന്ന പുരുഷന്മാരേയും വിരളമാണെങ്കിലും ഇന്നു കാണാം. അതു പ്രതീക്ഷ നൽകുന്ന മാറ്റമാണ്.

നിങ്ങൾ നിങ്ങളുടെ വാക്കുകൾ കൊണ്ടെന്നെ

വെടിവെച്ചിട്ടേക്കാം,

നിങ്ങൾ നിങ്ങളുടെ കണ്ണുകൾ കൊണ്ടെന്നെ

മുറിപ്പെടുത്തിയേക്കാം,

നിങ്ങൾ നിങ്ങളുടെ വൈരാഗ്യം കൊണ്ടെന്നെ

കൊന്നൊടുക്കിയേക്കാം...

എന്നിരുന്നാലും, കാറ്റു പോലെ, ഞാൻ ഉയിർക്കും!

എഴുത്തുകാരിയും ആക്ടിവിസ്റ്റും നർത്തകിയുമായ മാ യ ആഞ്ചലൂവിന്റെ വരികളാണിത്. ഇതു തന്നെയാകും സ്ത്രീകൾ സമൂഹത്തോടു പറയാൻ ആഗ്രഹിക്കുന്നതും. എത്ര തടുത്താലും ഞങ്ങൾ മുന്നോട്ടു പൊയ്ക്കൊണ്ടേയിരിക്കും....

ശ്യാമ