മാങ്ങാ പുളിശ്ശേരിയുടെ പാത്രത്തിലിടാനായി ടിപ്പറിൽ ഉപ്പുമായി പോവുകയാണ് ഇഷാൻ പ്രജാപതി. പേരിലെ ഗൗരവം മുഖത്തുമുണ്ട്. ചെയ്യുന്നത് കുഞ്ഞിക്കുറുമ്പാണെന്ന് അറിഞ്ഞിട്ടും ചിരിയുടെ പൊടി പോലുമില്ല കണ്ടുപിടിക്കാൻ. പാത്രത്തിനരികിൽ ടിപ്പർലോറി പാർക്ക് ചെയ്ത് കക്ഷി അടുത്ത വണ്ടി എടുത്തു. ഇത്തവണ എത്തിയത് ജെസിബി ആണ്. അതിെന്‍റ വലിയ കൈകൊണ്ട് കറിപ്പാത്രത്തിലേക്ക് ഉപ്പ് കോരിക്കോരിയിട്ടു. സ്റ്റീൽസ്പൂൺ കൊണ്ട് ഒന്നിളക്കി വീണ്ടും അകലെ ഇരിക്കുന്ന ഉപ്പു പാത്രത്തിനരികിലേക്ക് വണ്ടിയുരുട്ടി പോയി. ഒരു കിലോ ഉപ്പിന്റെ കാര്യത്തിൽ ഉടനൊരു തീരുമാനമാകും.
പിന്നെ, കേട്ടത് ഉർവശിയുടെ ‘നീലാണ്ടാ...’ എന്നുള്ള വിളിയാണ്. ചെന്നൈ വത്സരവാക്കത്തുള്ള ആ വീട്ടിലപ്പോൾ ഇടിവെട്ടി കരച്ചിൽ മഴ വീഴുമെന്നാണ് ഒാർത്തത്. നീലാണ്ടൻ എന്ന ഇഷാൻ ഒന്നു ഞെട്ടിയെങ്കിലും പതുക്കെ കളിപ്പാട്ടങ്ങൾ നിലത്തു വച്ച് ഒരു ചമ്മൽച്ചിരി ചിരിച്ചു. തലയണമന്ത്രത്തിലും മിഥുനത്തിലുമൊക്കെ ഉർവശിയുടെ മുഖത്തു നമ്മൾ കണ്ട അതേ ചമ്മൽ ചിരി.... കൈക്കുള്ളിലേക്ക് പറന്നുചെന്ന ശലഭക്കുഞ്ഞിനെ കോരിയെടുത്ത് ഉർവശി പറഞ്ഞു.. ‘‘എന്റെയും ശിവൻചേട്ടന്റെയും ജീവിതം മാറ്റിമറിച്ചത് ഇതാ ഇവനാണ്.’’
ഉർവശിയുമായുള്ള അഭിമുഖത്തിന്റെ പൂർണ്ണരൂപം പുതിയ ലക്കം വനിതയിൽ വായിക്കാം