തൃശൂര്‍ പൊരിങ്ങല്‍ക്കുത്തില്‍ ആദിവാസി സ്ത്രീയെ കൊന്നത് മഞ്ഞക്കൊമ്പന്‍ എന്നറിയപ്പെടുന്ന കാട്ടാനെന്ന് വനംവകുപ്പ്. ആന മദപ്പാടിലാണെന്ന് സംശയമുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് മുന്നറിയിപ്പ് നല്‍കി. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ ഭര്‍ത്താവ് രാജനൊപ്പം കാട്ടിലേക്ക് പോയ വല്‍സയ്ക്ക് നേരെ ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് ആക്രമണമുണ്ടായത്.
വൽസയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. ചാലക്കുടി താലൂക്ക് ആശുപത്രിയിൽ വച്ച് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി രാവിലെ പതിനൊന്ന് മണിയോടെ മൃതദേഹം ഊരിലേക്ക് കൊണ്ടുപോകും. വൽസയുടെ കുടുംബത്തിന് അനുവദിച്ച നഷ്ടപരിഹാര തുകയുടെ ആദ്യ ഗഡു ഇന്ന് തന്നെ ഊരിലെത്തി കൈമാറുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
തുമ്പിക്കൈ കൊണ്ട് വല്‍സയെ അടിച്ചിട്ട ആന ചവിട്ടുകയായിരുന്നു. ദുഖാചരണത്തിന്റെ ഭാഗമായി അതിരപ്പിള്ളി, വാഴച്ചാൽ മേഖലകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്ന് അടച്ചിടും.