Wednesday 11 May 2022 11:43 AM IST : By സ്വന്തം ലേഖകൻ

വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ വൈകിയോ? ആ വലിയ രഹസ്യം പങ്കിട്ട് ടോഷും ചന്ദ്രയും

tosh-and-chandra

സ്വന്തം സുജാത’ സീരിയലിന്റെ നൂറാം എപ്പിസോഡി ൽ ആണ് ടോഷ് ക്രിസ്റ്റി അഭിനയിക്കാനെത്തുന്നത്. ലൊക്കേഷനിൽ ക ണ്ടപ്പോൾ നായിക ചന്ദ്ര ലക്ഷ്മൺ കരുതിയതേയില്ല സീരിയലിൽ മാത്രമല്ല, തന്റെ ജീവിതത്തിലും ട്വിസ്റ്റുകൾ തുടങ്ങുകയാണെന്ന്. സീരിയൽ 200ാം എപ്പിസോഡിലെത്തിയ ദിവസം ചന്ദ്രയും ടോഷും വിവാഹവാർത്ത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.

‘‘300ാം എപ്പിസോഡിൽ എന്താണു സംഭവിക്കാൻ പോകുന്നതെന്നാണ് ഇ പ്പോൾ സുഹൃത്തുക്കളും പ്രേക്ഷകരും ചോദിക്കുന്നത്.’’ പൊട്ടിച്ചിരിച്ചുകൊണ്ട് ടോഷ് പറയുന്നു. ‘‘സീരിയലിൽ മാത്രമല്ല ജീവിതത്തിലും ഞങ്ങൾ ഒന്നാകണമെന്ന് നിരവധി മെസേജ് വരുമായിരുന്നു. പ തിയെ പതിയെ മനസ്സിൽ ഒരു കൊളുത്തുവീണു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നത്.’’

‘സ്വന്തം സുജാത’യിലൂടെയാണോ ആദ്യമായി തമ്മിൽ കാണുന്നത്?

ചന്ദ്ര : 15 വർഷം മുൻപ് ഒരേ സീരിയലിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും നേരിൽ കണ്ടിരുന്നില്ല. ടോഷ് ക്രിസ്റ്റി എന്ന പേരു കേട്ടപ്പോൾ പെട്ടെന്ന് പിടികിട്ടിയില്ല. ‘കായംകുളം കൊച്ചുണ്ണി’യിലെ മുളമൂട്ടിൽ അടിമയെന്നു പറഞ്ഞപ്പോൾ ആളെ മനസ്സിലായി.

ടോഷ് : എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഞാൻ സീരിയലിൽ അഭിനയിക്കാനെത്തിയത്. ഈ സീരിയലിന്റെ സംവിധായകൻ അ ൻസാർ ഖാൻ എന്റെ അടുത്ത സുഹൃത്താണ്. അതുകൊണ്ടാണ് ക്ഷണിച്ചപ്പോൾ കൈ കൊടുത്തത്. വിവാഹത്തിലേക്ക് എത്താനുള്ള നിമിത്തമായിരുന്നു അതെന്ന് ഇപ്പോള്‍ തോന്നുന്നു.

ഇത്രനാളും പ്രണയമോ വിവാഹമോ മനസ്സിൽ കടന്നുകൂടിയിരുന്നില്ലേ?

ചന്ദ്ര : പ്രണയാഭ്യർഥനകളും വിവാഹാലോചനകളുമൊക്കെ വന്നിട്ടുണ്ട്. ചിലത് ഗൗരവമായി ആലോചിച്ചിട്ടുമുണ്ട്. പക്ഷേ, വർക് ആയില്ല.

പലരും ചോദിക്കാറുണ്ട് വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ വൈകിയോ എന്ന്. വിവാഹം കഴിക്കാൻ പറ്റിയ പ്രായം എന്നൊന്നില്ല എന്നു വിശ്വസിക്കുന്നവരാണ് ഞങ്ങൾ രണ്ടുപേരും. ജീവിതത്തിൽ എന്ത് എപ്പോൾ നടക്കണമെന്നത് ദൈവനിശ്ചയമാണ്. ആ സമയത്ത് നടക്കുമ്പോഴാണ് അത് അനുഗ്രഹമായി മാറുന്നത്. ടോഷേട്ടൻ ജീവിതത്തിലേക്കു വന്നപ്പോൾ നല്ല സുഹൃത്തിനൊപ്പം ജീവിക്കുന്ന അനുഭവമാണ്.

ടോഷ് : രണ്ടു മൂന്നു വർഷമായി വീട്ടിൽ വിവാഹാലോചന ഉണ്ടായിരുന്നു. ‘തിരക്കുകൂട്ടേണ്ട, സമയമാകട്ടെ’ എന്നാണ് ഞാൻ പറഞ്ഞത്. ജീവിതപങ്കാളി നമുക്കൊപ്പം സഞ്ചരിക്കാൻ പറ്റുന്നയാളാകണമല്ലോ.

എപ്പോഴാണ് ടോഷ് ഹൃദയത്തിലെത്തുന്നത്?

ചന്ദ്ര: 100ാം എപ്പിസോഡിന്റെ ആഘോഷവേളയിൽ രണ്ടാളെയും പാട്ട് പാടാൻ ക്ഷണിച്ചു. പാട്ട് പരിശീലിക്കുന്നതിനിടെയാണ് പരസ്പരം കൂടുതൽ സംസാരിച്ചത്. സെറ്റിൽ നിന്നു താമസസ്ഥലത്തേക്ക് ഒന്നിച്ചായിരുന്നു യാത്ര. ആ യാത്രകളിൽ ഞങ്ങളുടെ പല ഇഷ്ടങ്ങളും സമാനമാണെന്നു തോന്നി. ടോഷേട്ടൻ വളരെപ്പെട്ടെന്ന് ഉറ്റസുഹൃത്തായി. സീരിയൽ യൂണിറ്റിൽ എന്നെ ‘ചന്ദു’ എന്നു വിളിച്ചിരുന്നത് ടോഷേട്ടൻ മാത്രമാണ്. വീട്ടിലെ ചെല്ലപ്പേരാണത്. ‌

ടോഷ്: ചന്ദ്ര എന്നു വിളിക്കുന്നതിനെക്കാൾ എനിക്കിഷ്ടം ചന്ദു എന്നു വിളിക്കാനായിരുന്നു. എന്റെ വീട്ടിൽ എല്ലാവരുടെയും പേര് കുറച്ച് വ്യത്യസ്തമാണ്. ടോജ്, ടോഷ്, ടിഷ... ആദ്യം സംശയം തോന്നിയാലും ആരും ഈ പേരുകൾ മറക്കാറില്ല.

പൂർണരൂപം വനിത ഈസ്റ്റർ ലക്കത്തിൽ വായിക്കാം

അമ്മു ജൊവാസ്

ഫോട്ടോ: ബേസിൽ പൗലോ